യമുനയ്ക്ക് അന്നൊരു മീറ്റിങ്ങുണ്ടായിരുന്നു. അതും കഴിഞ്ഞ് ലൈബ്രറിയിലെത്തിയപ്പോൾ സമയം പന്ത്രണ്ടായി.
രാഹുൽ അന്നെണീറ്റപ്പഴേ ഏതോ അറിഞ്ഞൂടാത്ത മൂഡിലായിരുന്നു… ആകെയൊരു പകപ്പ്! ഓടാൻ പോയില്ല. പകരം തിരിഞ്ഞു കിടന്നു പുതച്ചു. മെല്ലെ മയങ്ങി. വൈകിയാണ് മയക്കത്തിൽ നിന്നുമുണർന്നത്. ധൃതിയിലൊന്നു കുളിച്ചിട്ട് ഷർട്ടും ജീൻസും വാരിയണിഞ്ഞ് ലാംബീല് വിട്ടു. ഒൻപതരയ്ക്ക് സ്ക്കൂട്ടർ പാർക്കുചെയ്ത് അകത്തു കേറി. ചേച്ചി വന്നിട്ടില്ല. പേപ്പറുകളും വാരിക്കൂട്ടി അവനിരുന്നു.
അടച്ചുവെച്ചിരുന്ന റെഫറൻസ് ഗ്രന്ഥം തുറന്നു. ദേ! അക്ഷരങ്ങൾ നൃത്തം വെയ്ക്കുന്നു! ഒന്നുമങ്ങോട്ട് തലയിൽ കേറണില്ല! ചേച്ചീടെ മെസേജുണ്ടായിരുന്നു. എങ്ങിനെയോ പന്ത്രണ്ടായി… എന്നത്തേയും പോലെ ആ ഗന്ധമവനെ മെല്ലെപ്പൊതിഞ്ഞു. അവൻ്റെ മുന്നിൽ നിന്ന് അവൾ രാഹുലിനെ ഉറ്റുനോക്കി.
ചെക്കനു പ്രിയതമയെ നോക്കാൻ സങ്കോചമായിരുന്നു. യമുനയ്ക്ക് അവൻ്റെ പരുങ്ങലും പരിഭ്രമവും കണ്ട് ചിരിവന്നു. തന്നെ മിസ്സു ചെയ്യണ ചെക്കൻ! കണ്ടില്ലേ! തന്നെ നോക്കാനവനു നാണം! ൻ്റെ കുട്ടാ! നിയ്യെങ്ങിനെയാടാ പെങ്കുട്ട്യോളോട് ഇടപഴകാൻ പോണത്!
അവൾ അധികമാലോചിക്കാൻ നിക്കാതെ ഫോണിലൂടെ ബോസിനൊരു മെസേജയച്ചു. പാതി ദിവസം അവധിയാക്കാൻ. ഡാ ചെക്കാ! അവൾ കുനിഞ്ഞ് അവൻ്റെ ചെവിയിൽ മന്ത്രിച്ചു. എന്നിട്ട് ആരും കാണാതെ അവൻ്റെ മുടിയലങ്കോലമാക്കി. അരമണിക്കൂറിൽ ഇതെല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിക്കോണം. ഇന്നത്തേക്ക് മതിയാക്ക്.
രാഹുലൊന്നു ഞെട്ടി മുഖമുയർത്തി. ദൈവമേ! യമുനേച്ചി ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു! കടും ചാരനിറത്തിലുള്ള സാരിയും കറുത്ത കയ്യില്ലാത്ത ബ്ലൗസും വിങ്ങിപ്പൊട്ടുന്ന മുഴുത്ത മാറിടവും…
