വായടയ്ക്കടാ ചെക്കാ! ന്നിട്ട് നിൻ്റെ പേപ്പറുകളും ലാപ്പുമൊക്കെ എൻ്റെയോഫീസിലെ ഷെൽഫിൽ വെച്ചിട്ട് വാ. വെളിയിൽ വരാന്തയിൽ കാണാം. അവൾ നടന്നകന്നപ്പോൾ പിൻഭാഗം മറച്ചിരുന്ന സാരിത്തലപ്പ് മെല്ലെ താഴേക്കിട്ടു. തടിച്ച ചന്തികൾ ഇത്തിരിക്കൂടെ തുളുമ്പിച്ചു. അവൻ്റെ ശ്വാസഗതി കൂടിയോ!
രാഹുൽ റെക്കോർഡ് സ്പീഡിലാണ് ലാപ്പ്ടോപ്പോഫാക്കി, പേപ്പറുകളും ലാപ്പും സഞ്ചീലാക്കി യമുനേച്ചീടെ ഓഫീസിൽ ഡെപ്പോസിറ്റു ചെയ്ത് വെളിയിൽ ഹാജരായത്.
വാഷ്റൂമിൽ പോയി ഫ്രെഷായി വന്ന യമുന വരാന്തയിൽ നിന്നു കറങ്ങുന്ന രാഹുലിനെ കണ്ടു മന്ദഹസിച്ചു.
നീ വന്നേ! അവൻ്റെ കയ്യിൽ കൈകോർത്ത് അവൾ വെളിയിലേക്കു നടന്നു.
ചേച്ചീ! സ്കൂട്ടർ… അവനെ മുഴുമിക്കാൻ അവളനുവദിച്ചില്ല. ഓട്ടോ! അവൾ നിരത്തിലെത്തി കൈ കാട്ടി… ബീച്ചിലേക്കു വിട്ടോ. ഓട്ടോയിൽ കേറിയപ്പോൾ അവൾ ഡ്രൈവറോടു പറഞ്ഞു.
പതിനഞ്ചു മിനിറ്റ്.. അവളൊന്നും പറഞ്ഞില്ല. വെളിയിലേക്കു നോക്കിയിരുന്നു. അവനാകെ അമ്പരന്നിരിപ്പായിരുന്നു. എന്നാലും റിക്ഷയുലയുമ്പോൾ അവളുടെ കൊഴുത്ത തുടയും പാർശ്വങ്ങളും മേലുരയുന്നത് അവനാസ്വദിച്ചു… അവളണിഞ്ഞ കൊളോണിൻ്റെ സുഗന്ധം അവനെപ്പൊതിഞ്ഞിരുന്നു…
നിനക്കു വിശക്കുന്നുണ്ടോ? കടൽക്കാറ്റിൻ്റെ മണം അവരെ എതിരേറ്റപ്പോൾ അവളാരാഞ്ഞു…
അപ്പഴാണ് രാഹുൽ വയറിൻ്റെ മുരൾച്ചയറിഞ്ഞത്. ഉവ്വ് ചേച്ചീ! അവൻ തുറന്നു പറഞ്ഞു. യമുന മന്ദഹസിച്ചു. നീ രാവിലേ ഒന്നും നേരേചൊവ്വേ കഴിച്ചു കാണില്ല…
ബീച്ച് റോഡിൻ്റെ വശത്തുള്ള പഴയ കെട്ടിടത്തിലേക്ക് അവളവനേം കൊണ്ടു നടന്നു. മഞ്ഞുകാലത്തെ ഉച്ചവെയിൽ മേഘങ്ങളുടെ അരിപ്പയിലൂടെ അവരെപ്പൊതിഞ്ഞപ്പോൾ ചൂടറിഞ്ഞില്ല..
