പഴമയുടെ ഗന്ധമുള്ള തടിക്കസേരകളും ചുവന്ന കള്ളികളുള്ള തുണി വിരിച്ച മേശകളുമുള്ള കോഫീഷോപ്പിലെത്തിയപ്പോൾ അവൻ കൗതുകത്തോടെ ചുറ്റിലും നോക്കി. അങ്ങിങ്ങായി ചില ജോഡികളും ഒറ്റയാന്മാരും ഇരിക്കുന്നുണ്ടായിരുന്നു.
ഡാ… ബാറു കണ്ടോ! യമുന അവൻ്റെ ഇടുപ്പിൽ കൈമുട്ടുകൊണ്ടു കുത്തി. റമ്മും വിസ്ക്കിയും ജിന്നും വോഡ്ക്കയും വൈനും മാത്രം വിന്യസിച്ച ചെറിയ ഭംഗിയുള്ള ബാർ. അവനൊന്നിളകി..
കടൽക്കാറ്റു തഴുകുന്ന ജനാലയ്ക്കരികിലുള്ള ടേബിളിൽ അവരിരുന്നു. അവനൊരു ബിയർ. അവൾക്ക് വൈൻ. ഇത്തിരി നേരം അവർ ഡ്രിങ്കുകൾ മൊത്തി അന്യോന്യം നോക്കിയിരുന്നു.
ന്താടാ ചെക്കാ! നോക്കണ്? അവളുടെ കണ്ണിൽ കുസൃതി മിന്നിമാഞ്ഞു.
സുന്ദരമായ വസ്തുവിനെക്കണ്ടാൽ നോക്കിപ്പോവില്ലേ! ബിയറവൻ്റെ നാവിൻ്റെ കെട്ടഴിച്ചു വിട്ടു!
പറവാല്ലിയേ! കുഴന്തൈ അഴഹായി പേശറ്ത്! അവൾ കുണുങ്ങിച്ചിരിച്ചു.. അവനും ചിരിച്ചു പോയി.
വെയിറ്റർ ഫ്രൈഡ് റൈസും ചില്ലി ചിക്കനുമായി ഹാജരായപ്പോൾ ആ മൂഡു മുറിഞ്ഞു.. വിശപ്പു ബാധിച്ചതുകൊണ്ട് ഡയലോഗ് കമ്മിയായിരുന്നു.
പ്ലേറ്റുകൾ ഒഴിഞ്ഞപ്പോൾ അവർ കടുപ്പമുള്ള ചായയും മൊത്തി വെളിയിലേക്കു നോക്കിയിരുന്നു. യമുനയുടെ നീണ്ട വിരലുകൾ അവൻ്റെ കൈപ്പത്തിയിൽ അലസമായി ചിത്രങ്ങൾ വരഞ്ഞു…. അവൻ്റെ വിരലുകൾ അവളുടെ വിരലുകളുമായി പിണഞ്ഞു… രാഹുലിന് അവിടെ നിന്നുമെണീക്കാനേ തോന്നിയില്ല. കൊഴുത്ത സുന്ദരിയായ യമുനേച്ചി അടുത്തുള്ളപ്പോൾ വേറെന്തു വേണം! പോവാടാ… അവളുടെ താഴ്ന്ന സ്വരം കേട്ടപ്പോൾ അവൻ വേണ്ടെന്നു തലയാട്ടി.
