പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 151

യമുനയുടെ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കിലാണ് രാഹുലിൻ്റെ വിരലുകളമർന്നത്. അവർക്ക് രണ്ടുപേർക്കും ഒരേ സമയത്താണ് അതിനെപ്പറ്റി ബോധം വന്നത്. അവൻ്റെ വിരലുകൾ പുതയുന്ന അവളുടെ കൊഴുപ്പിൻ്റെ ചൂട്… അതു വിട്ടുപോവാൻ അവനായില്ല. ഈ മുതിർന്ന സുന്ദരി ഒന്നും പറയുന്നില്ല. അവളുടെ നനുത്ത പാർശ്വങ്ങൾ തന്നോടുരുമ്മുന്നു… അവളുടെ ശ്വാസം കടൽക്കാറ്റിലും താനറിയുന്നു… അവൻ്റെ കരുത്തുള്ള വിരലുകൾ ഇടുപ്പിലെ കൊഴുപ്പിൽ ഞെരിച്ചമർത്തി അവനിലേക്കമർത്തിയപ്പോൾ അവളൊരു പൂച്ചക്കുട്ടിയെപ്പോലെ കുറുകിക്കൊണ്ട് അവനെയുരുമ്മി നടന്നു… എത്ര നാളായി ഇങ്ങനെയൊറ്റയ്ക്കു തുഴയുന്നു! കരുത്തുള്ള ആൺകുട്ടിയുടെ കൈയ്യിലൊതുങ്ങി അവനോടു ചേർന്നു നടക്കുമ്പോൾ കൈവിട്ടുപോയ സുരക്ഷിതത്വം തിരികെ വന്നപോലെ! അവൻ്റെ മണം… കടൽക്കക്കകളുടെ ഗന്ധത്തിലും വേറിട്ടറിയാനാവുന്നുണ്ട്…

രാഹുൽ! അവൾ മൃദുവായി വിളിച്ചു.

നമുക്കു പോയാലോ! നീ ലാപ്പെൻ്റെ ഓഫീസിൽ നിന്നുമെടുത്തോളൂ. ഞാനങ്ങോട്ടില്ല. നിന്നെ ഡ്രോപ്പു ചെയ്തിട്ട് ഞാൻ പോവാണ്. ഇത്തിരി മയങ്ങണം… അവളുടെ കണ്ണുകളിൽ ഉറക്കം വന്നു തൂങ്ങി..

അവനെ വിട്ട് അതേ ഓട്ടോയിൽ അവൾ വീട്ടിലേക്കു വിട്ടു. നോക്കിയപ്പോൾ മൊബൈലോഫാണ്. വീട്ടിലെത്തി ചാർജിനിട്ടപ്പോൾ ഗോപേട്ടൻ്റെ മെസേജ്. നിന്നെ മൊബൈലിൽ കിട്ടിയില്ല. ഓഫീസിൽ വിളിച്ചപ്പോൾ ഇല്ലെന്നറിഞ്ഞു. എനിക്ക് നിന്നെ കാണണം… ഹേമ…

അവൾക്കരിശം വന്നു. ഒരു കേമ! എപ്പഴും സ്വന്തം കാര്യം മാത്രം! ഇത്രേം സ്വാർത്ഥനാവാമോ ഗോപേട്ടാ!

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *