കൺഗ്രാറ്റ്സ് ഗോപേട്ടാ! അവൾ മന്ദഹസിച്ചു. ആ മുഖത്തൊരു ചിരി കണ്ടില്ല. വാവേ! ഇത്തിരി സംസാരിക്കാമോ? ഗോപേട്ടൻ്റെ നോട്ടം രാഹുലിലേക്കു പാളിയത് യമുന ശ്രദ്ധിച്ചു.
രാഹുൽ! നീയപ്രത്തേക്കിരുന്നോളൂ! വീടിൻ്റെ രണ്ടു വശവും അതിരിടുന്ന വരാന്തയുടെ മറ്റേ കോണിലേക്ക് അവളവനെ കുടിയിരുത്തി. പിന്നെ ലാപ്പുതുറന്ന് അവസാനമെഴുതിയ പേജുകൾ ക്രോസ് റെഫറൻസു ചെയ്യ്.
ഒന്നും മനസ്സിലാവാത്ത രാഹുൽ മിണ്ടാതെ ലാപ്പും തുറന്ന് യൂട്യൂബിൽ പഴയ ഹരങ്ങളായ ജയഭാരതി, ശ്രീവിദ്യ, പ്രമീള മുതലായ നിതംബറാണികളുടെ സീനുകളും നോക്കിയിരുന്നു..
വാവേ! ആരാണീ ചെക്കൻ! പതിവില്ലാതെ ഗോപേട്ടൻ്റെ സ്വരത്തിൽ ഇത്തിരി ഉദ്വേഗം കലർന്നത് യമുന കൗതുകത്തോടെയറിഞ്ഞു.
ഓ ഗോപേട്ടാ! ലീലേച്ചീടെ സ്റ്റുഡൻ്റാണ്. എംഏയ്ക്ക് റിസച്ച് പേപ്പറു ചെയ്യാൻ ഞാനിത്തിരി റെഫറൻസ് ബുക്ക്സ് സജസ്റ്റു ചെയ്യുന്നുണ്ട്. യൂണി ലൈബ്രറീലാണ് റിസർച്ചിൻ്റെ ഈ ഭാഗം. അവളീസിയായി പറഞ്ഞു.
റിസർച്ചൊക്കെ ലൈബ്രറീൽ പോരേ! ഇവനെയൊക്കെ വീട്ടില് വിളിച്ചു കേറ്റണോ? ഗോപേട്ടൻ്റെ ചൊറിച്ചിലുള്ള വർത്താനം കേട്ട് യമുന ഉള്ളിൽ ചിരിച്ചു..
ആ… അവനെ വിടേട്ടാ! വന്നേ! അവൾ ഗോപൻ്റെ കയ്യിൽ കൈകോർത്ത് ഉള്ളിലേക്കു നടന്നു. രാഹുലിൻ്റെ കണ്ണുകൾ ഇവിടെയാണെന്ന് അവൾക്കറിയാമായിരുന്നു. ഗോപേട്ടൻ്റെ അസൂയയും രാഹുലിൻ്റെ വേവലാതിയും! ഡീ! നീ കൊള്ളാമല്ലോ! അവൾക്ക് സ്വയമൊരു മതിപ്പൊക്കെ തോന്നി.
ഇരുന്നേ! എന്താണ് ഇന്നത്തെ ചിന്താവിഷയം? അവൾ ഗോപനെ സോഫയിലിരുത്തിയിട്ട് ചോദിച്ചു. വാവേ! എനിക്ക് ഡെൽഹിയിൽ ഫിനാൻസ് മിനിസ്റ്റ്രീലേക്ക് ഒരു കോളു വന്നിട്ടുണ്ട്. നിനക്കറിയാല്ലോ. ഞാൻ സ്റ്റേറ്റിൻ്റെ ഫിനാൻസ് സെക്രട്ടറിയായിരുന്നു. ദിസ് ഈസ് എ ഗ്രേറ്റ് ഓപ്പർച്യൂണിറ്റി.
