ഗോപേട്ടാ! അവൾ ശരിക്കും ഹാപ്പിയായി. എന്താണ് പ്രശ്നം. ടേക്ക് ഇറ്റ്.
ഹേമയ്ക്ക് താല്പര്യമില്ല… ആ ദുർബ്ബലമായ സ്വരം കേട്ടപ്പോൾ യമുനയുടെയുള്ളിൽ അരിശം നുരഞ്ഞു. അതൊന്നും വെളിയിൽ കാട്ടാതെ അവൾ ശാന്തസ്വരത്തിൽ സംസാരിച്ചു. ഗോപേട്ടാ. ഇവിടത്തെ ഹൈ സൊസൈറ്റി വിട്ടുപോവാനുള്ള മടിയാണ്. മോളെന്തായാലും ഓസ്റ്റ്രേലിയേലല്ലേ. അപ്പോ നോ സ്റ്റ്രിങ്ങ്സ്. ഡെൽഹിയിൽ പഴയ ഐഏഎസ് കൊളീഗ്സ് കാണില്ലേ? ഇവിടെ നിന്നും അങ്ങോട്ടു പോയവർ. അവരുടെ ഭാര്യമാര് ഹേമയോടു സംസാരിച്ചാല് ഇതൊക്കെ തീരാവുന്നതേയുള്ളൂ..
ഗോപേട്ടന് ചായ വേണോ? അവളാരാഞ്ഞു. തിരിഞ്ഞു രാഹുലിനെ നോക്കി. നിനക്കു ചായ?
ശരിയേച്ചീ. അവൻ തലയാട്ടി.
ഓഹോ! അവൻ നിന്നെ ചേച്ചീന്നാണോ വിളിക്കുന്നത്! അവളോടൊപ്പം ഉള്ളിലേക്കു നടന്നുകൊണ്ട് ഗോപൻ പറഞ്ഞു.
ആ… പാവത്തിന് അമ്മയില്ലേട്ടാ… അവൾ നടന്നുകൊണ്ടു പറഞ്ഞു…
നിനക്കവൻ്റെയമ്മയാവാൻ പ്രായമുണ്ടല്ലോ! ആൻ്റീന്നു വിളിച്ചാപ്പോരേ! ഗോപൻ്റെ ചൊറിയുന്ന സ്വരം അവളെ അരിശപ്പെടുത്തി.
നിങ്ങളേം കെട്ട്യോളേം പോലെയല്ല ഞാൻ. ഉള്ളിലും വെളിയിലും ചെറുപ്പമാണ്! അവൾ നീശ്ശബ്ദമായി പറഞ്ഞു. ആ ഗോപേട്ടാ! രാഹുലിൻ്റൊപ്പം എനിക്കിരിക്കണം. ഓഫീസിൽ സമയം കിട്ടില്ല. അപ്പോ വേറെന്തെങ്കിലുമുണ്ടോ? അവൾ ഗോപൻ്റെ നേർക്കു തിരിഞ്ഞ് ദൃഢമായി ചോദിച്ചു..
ഞാൻ… ഞാൻ… നിന്നോട് ഇക്കാര്യം ഇത്തിരി സമയമെടുത്ത് ഡിസ്ക്കസ് ചെയ്യാമെന്നു കരുതി… അയാളുടെ സ്വരമിത്തിരി പതറിയിരുന്നു…
സോറി ഗോപേട്ടാ! ഇന്ന് തീരെ സമയമില്ല. നമുക്ക് നാളെ സംസാരിക്കാന്നേ! പ്ലീസ്… യമുന ഗോപൻ്റെ കൈത്തണ്ടയിൽ പിടിച്ചു.
