പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 138

ഗോപനവളുടെ കൈ വിടുവിച്ചു. ഓ! നിനക്കിപ്പം ചെറുപ്പക്കാരോടാണ് പ്രിയമല്ലേ! ആ മൂർച്ചയുള്ള വാക്കുകൾ അവളെ കുത്തിനോവിച്ചു! ഒപ്പം അമ്പരപ്പിക്കുവേം ചെയ്തു.

ഡോൺട് ബീ സോ ചീപ്പ്! അവളുടെ സ്വരത്തിന് വാൾത്തലയുടെ മൂർച്ചയുണ്ടായിരുന്നു. പ്ലീസ് ഗോ! അവൾ വാതിലിലേക്ക് വിരൽ ചൂണ്ടി…

ഗോപൻ പകച്ചുപോയി! വാവേ…. ഞാൻ… ആ സ്വരം ചിലമ്പിച്ചിരുന്നു…

അവളൊന്നും മിണ്ടാതെ വികാരരഹിതമായ കണ്ണുകളോടെ അയാളെ നോക്കി. ഗോപൻ തലതാഴ്ത്തി ഇറങ്ങിപ്പോയി. ബൈ സർ! വരാന്തയിൽ രാഹുലിൻ്റെ സ്വരം അയാളവഗണിച്ചു. ആകപ്പാടെ ഒരു ഷോക്കിൻ്റെ വലയത്തിലായിരുന്നു ഗോപൻ.

രാഹുൽ! മന്ദഹസിച്ചുകൊണ്ട് യമുനയെത്തിയപ്പോൾ അവൻ്റെയുള്ളം കുളിർത്തു. വാടാ! അവളവൻ്റെ കയ്യിൽ കൈ കോർത്ത് ഉള്ളിലേക്കു നടന്നു.

സാറെന്താ ഓഫ്മൂഡാണോ? വിശാലമായ ഡൈനിങ്ങ് കം അടുക്കളയിലെത്തിയപ്പോൾ അവൻ ചോദിച്ചു.

എൻ്റെ മൊറച്ചെറുക്കനാടാ ഗോപേട്ടൻ. ഞങ്ങൾ തമ്മിലിഷ്ട്ടത്തിലുമായിരുന്നു. എന്നാലേട്ടൻ ഐഏഎസ്സു ക്ലിയർ ചെയ്തപ്പോൾ പുളിങ്കൊമ്പു പിടിച്ചു. പാവം എന്നെയങ്ങു മറന്നു. എന്നാലും എടയ്ക്കോടി വരും. കരയാനൊരു തോളുവേണമല്ലോ! ആ.. നീ അതു വിട്. ഇവിടെയിരിക്ക്. അവളവനെ മേശയ്ക്കടുത്ത് കസേരയിൽ കുടിയിരുത്തി. പിന്നെ തിരിഞ്ഞ് ചായയ്ക്കു വെള്ളം ചൂടാക്കുക, ചായപ്പൊടി, പാല്, പഞ്ചസാര, മാരീ ബിസ്ക്കറ്റുകൾ ഇത്യാദി റെഡിയാക്കുക… ഇവയിൽ മുഴുകി…

അവളുടെ ചടുലമായ ചലനങ്ങൾ അവൻ്റെ സിരകളിൽ നേരിയ ചൂടു പകർത്തി… ചായ രണ്ടു കപ്പുകളിൽ പകരുന്ന യമുനയെ അവനെണീറ്റ് പിന്നിൽ നിന്നും മെല്ലെ സ്ലീവ്ലെസ്സ് ബ്ലൗസിൽ തെളിഞ്ഞ നഗ്നമായ ചുമലുകളിൽ കൈവിരലുകളമർത്തി തന്നിലേക്കടുപ്പിച്ചു.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *