ഡീ! ആ പാവത്തിനെ വിട്ടേ! രാഹുൽ! നിൻ്റെ ചേച്ചി സുന്ദരിയാണോടേ! കിരണവൻ്റെ തോളിൽ തട്ടി.
രാഹുൽ തിരിഞ്ഞപ്പഴേക്കും ദിയ ഒരു സിംഹിയെപ്പോലെ അവൻ്റെ നേർക്കു കുതിച്ചു ചാടി. ഡാ! സുന്ദരിയല്ലേല് എൻ്റെ ചെക്കൻ കമന്നടിച്ചു വീഴുവോടാ!
കണ്ണുകൾ നിറഞ്ഞുപോയി. മൈര് ഇമോഷൻസ്… ഇങ്ങനത്തെ സുഹൃത്തുക്കളുണ്ടേല് പിന്നെയെന്തു വേണം!
രാത്രിയിൽ പെയ്ത ചാറ്റൽമഴ അവരെയാകെ തണുപ്പിച്ചു… ബാക്കി മൂന്നു ബിയറും കാലിയാക്കി, ഓർഡർ ചെയ്ത കഞ്ഞീം പയറും ബീഫും മൂക്കുമുട്ടെ തട്ടിയിട്ട് രാഹുലിൻ്റെ വലിയ മെത്തയിൽ മൂന്നുപേരും വാരിപ്പുണർന്ന് സുഖമായുറങ്ങി.
കാലത്തെണീറ്റ് ഓടാൻ പോയപ്പോൾ ദിയ അവനോടൊപ്പം ചേർന്നു. വല്ലപ്പോഴും അവൾ അവൻ്റെയൊപ്പം ഓടാറുണ്ടായിരുന്നു.
അവളുണ്ടായിരുന്നതോണ്ട് രാഹുൽ ഓട്ടം മന്ദഗതിയിലാക്കി. മഴപെയ്തു തോർന്ന നിരത്തുകൾ വൃത്തിയായിരുന്നു. ഈർപ്പമവിടെ തങ്ങിനിന്നിരുന്നു. അവരുടെ ശ്വാസങ്ങൾ ഷൂസുകളുടെ താളങ്ങളോടു കലർന്ന് അവൻ്റെ ബോധമണ്ഡലത്തിൽ ഒരു ജുഗൽബന്ദി സൃഷ്ട്ടിച്ചു….
മോനേ! അവരൊരു തട്ടുകടയുടെ മുന്നിലിട്ട ബെഞ്ചിലിരുന്ന് കടുപ്പമുള്ള, ഇത്തിരി മാത്രം പാലുചേർത്ത ചായ മൊത്തിയപ്പോൾ അവളവൻ്റെ മുടിയിൽ തഴുകി.. ഞാനൊരു കാര്യം പറഞ്ഞോട്ടെ?
രാഹുൽ ഒരു കവിൾ ചായ കൂടി ഇറക്കി. ഇനിയിപ്പം ഞാൻ വേണ്ടാന്നു പറഞ്ഞാല് നീ കേക്കുവോടീ! നീ പറഞ്ഞു തൊലയ്ക്ക്. അവൻ ചിരിച്ചു.
ഡാ ചെക്കാ! അവളവനോടു ചേർന്നിരുന്നു. ആദ്യം നിൻ്റെ നദിയുടെ ഒരൗട്ട്ലൈൻ താടാ. ആരാണീ സ്ത്രീ? എന്താണവരുടെയൊരു ബാക്ക്ഗ്രൗണ്ട്?
