പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 142

ചേച്ചീടെ ഹസ്ബൻ്റ് മരിച്ചിട്ട് വർഷങ്ങളായി. ഒരു മോളൊണ്ട്. ഞാമ്പറഞ്ഞില്ലായിരുന്നോ! പ്രധാന കഥാപാത്രം ചേച്ചീടെ പഴയ കാമുകനാണെടീ. വല്ല്യ ഐഏഎസ് ഓഫീസറാണ്! അറിയാവുന്ന കാര്യങ്ങൾ അവൻ പങ്കിട്ടു.

അതേയ്… ഇത്രേം നാളു കഴിഞ്ഞിട്ട് നിൻ്റെ പുഴ തീരം കവിഞ്ഞൊഴുകാൻ റഡിയാണേല്… ഇതു വരെ അനുഭവിച്ചതിൽ നിന്നും വേറിട്ട എന്തേലുമാവണം നീ കൊടുക്കേണ്ടത്. നീയൊരു മണ്ണുണ്ണിയായതോണ്ടാ ചേച്ചി പറയണത്… അവൾ ചായ ഒരിറക്കു കൂടി അകത്താക്കി. യൂ ആർ എ യങ്ങ് മാൻ. ഇത്തിരി സ്വാതന്ത്ര്യമെടുത്ത്… ഇത്തിരി അധികാരത്തോടെ പെരുമാറണം… നിൻ്റെയീ അന്തർമുഖത്വമൊക്കെ വശത്തേക്കു വെച്ചോണം…

അതിനകം അവൾ ഓർഡർ ചെയ്ത ഓംലെറ്റ് ഹാജരായി. തട്ടു ദോശേം സാമ്പാറും ചമ്മന്തീം ഓംലെറ്റും തട്ടുമ്പോൾ വേറെ വാചകമൊന്നുമില്ലായിരുന്നു.

കിരണിനു വേണ്ടി ഒരു കുന്ന് ചാപ്പാട് പാഴ്സൽ വാങ്ങി തിരികെ ഫ്ലാറ്റിലേക്കു നടക്കുമ്പോൾ ദിയ അവൻ്റെ കയ്യിൽ കൈ കോർത്തു. ഒരു കാര്യം കൂടി…നീ നിൻ്റെ ചേച്ചിയെ ഒരിക്കലും വിടരുത്. പാവമാണെടാ അവര്! ടേക്കിറ്റ് ഫ്രം മി. ഞാനുമൊരു പെണ്ണല്ലേ! ഭാവിയിലെന്തുമാവട്ടെ. ഐ ട്രസ്റ്റ് യൂ! ഇനിയെല്ലാം നിൻ്റെയീ ഹൃദയം പറയണപോലെ! അവളവൻ്റെ നെഞ്ചിലെ ഉറച്ച പേശികളിൽ തഴുകി.

രാധൂൻ്റെ വീട്ടിൽ കൊച്ചുമോൻ ബിജോയുടെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കുമ്പോഴും, മരുമകൻ സൽക്കരിച്ച വൈൻ മൊത്തുമ്പോഴും, തൻ്റെ പേരക്കുട്ടിയെ സ്നേഹമുള്ള ആലിംഗനത്തിലമർത്തുമ്പോഴും, യമുനയുടെ ഉള്ളം രാഹുലിൽ മാത്രം മുഴുകുകയായിരുന്നു… എൻ്റെ ചെക്കൻ! എൻ്റെ മോൻ!.. എൻ്റെ… എൻ്റെ… നിറഞ്ഞ കണ്ണുകളവൾ തുടച്ചു. പിന്നെ തല കുടഞ്ഞ് നോർമ്മലാവാൻ ശ്രമിച്ചു.. രണ്ടു വൈൻ ഗ്ലാസുകളൊഴിഞ്ഞപ്പോൾ അവളൊന്നയഞ്ഞു…

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *