പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 150

രതിയുടെ വേലിയേറ്റം ശാന്തമായപ്പോൾ അവർക്കിടയിൽ ഒരു മൗനം പടർന്നു. അത് ത വരാനിരിക്കുന്ന വിരഹത്തിന്റെ നിശ്ശബ്ദതയായിരുന്നു.

പുലർച്ചെ, ജനാലയ്ക്കൽ വെട്ടം വീണു തുടങ്ങിയപ്പോൾ രാഹുൽ യാത്രയ്ക്കായി ഒരുങ്ങി. അവന്റെ ബാഗ് തോളിലിടുമ്പോൾ യമുന വാതിൽക്കൽ തളർന്നു നിൽക്കുകയായിരുന്നു. ഉറക്കമില്ലാത്ത ആ രാത്രിയുടെ അടയാളങ്ങൾ അവളുടെ കണ്ണുകളിലും ഉടലിലും തെളിഞ്ഞു നിന്നു. അവൻ അടുത്തുചെന്ന് അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു.

“ഞാൻ പോവുകയാണ് ചേച്ചീ… പക്ഷേ എന്റെ പാതി ഇവിടെയാണ്.” അവന്റെ സ്വരം ഇടറിയിരുന്നു.

യമുന ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ കൈത്തണ്ടയിലേക്ക് ഇറ്റുവീണു. ആ തുള്ളിക്ക് ഒരു കടലിന്റെ ഭാരമുണ്ടായിരുന്നു. അവൾ അവനെ മുറുകെ പുണർന്നു. അവന്റെ നെഞ്ചിലെ ചൂടിൽ മുഖമമർത്തി അവൾ മന്ത്രിച്ചു:

“നീ പോവുന്നത് എന്റെ ശ്വാസം കൊണ്ടുപോകുന്നതുപോലെയാണ് രാഹുൽ… പക്ഷേ ഈ വിരഹമാണ് നിന്നോടുള എന്റെ വികാരത്തെ ഇത്രേം ജ്വലിപ്പിക്കുന്നത്.”

രാഹുൽ അവളുടെ നെറ്റിയിൽ ദീർഘമായി ചുംബിച്ചു. “നമ്മൾ വീണ്ടും കാണും. ഈ നദി എന്നും കടലിലേക്ക് ഒഴുകിയെത്തും. അതുവരെ ഈ ഓർമ്മകൾ നമ്മളെ പൊതിഞ്ഞു നിൽക്കും.”

അവൻ തിരിഞ്ഞു നടക്കുമ്പോൾ, ലാംബി സ്കൂട്ടറിന്റെ ശബ്ദം ദൂരേക്ക് മറയുന്നത് അവൾ കേട്ടു. ആ വീട് വീണ്ടും നിശബ്ദതയിലേക്ക് വഴുതിവീണു. പക്ഷേ, ഇത്തവണ ആ നിശബ്ദതയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു—അതിൽ അവന്റെ ഗന്ധവും, അവന്റെ വിരലുകൾ തന്നിൽ അവശേഷിപ്പിച്ച നോവുന്ന ചൂടും, പിന്നെ ഇനിയും കാണുമെന്ന ഉറപ്പുള്ള ഒരു വലിയ പ്രതീക്ഷയും തുടിക്കുന്നുണ്ടായിരുന്നു.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *