പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 130

രാഹുൽ! ആ മന്ത്രിക്കുന്ന സ്വരം. ഒരു മണിക്കൂറായി സ്വപ്നം കണ്ടിരിക്കുന്നു! ഒരു പേജുപോലും മറിച്ചിട്ടില്ലല്ലോ! ആ മുടിയിഴകളാണ് മുഖത്തും കഴുത്തിലുമുരയുന്നത്. ലീലാവതിട്ടീച്ചറോട് പറയണോ? മൃദുവായ അരുവിയൊഴുകുന്ന പോലുള്ള ചിരി! യൂ ടേക്ക് എ ബ്രേക്ക്!

അവൻ മുഖമുയർത്തിയപ്പോൾ മന്ദഹസിക്കുന്ന സ്ത്രീ.. അല്ല… സുന്ദരി…

ഇല്ല… വല്ലപ്പോഴും മാത്രേ സ്വപ്നം കാണാറുള്ളൂ.. രാഹുലും മന്ത്രിച്ചു.

ആ മന്ദഹാസം ഒരു വിടർന്ന ചിരിയായി… തമാശ പറയാനറിയാല്ലേ! ആ വിരലുകൾ മുടിയിലിഴഞ്ഞോ! തടിച്ച നിതംബത്തിൻ്റെ ലാസ്യതാളത്തോടൊപ്പം സുന്ദരി മാഞ്ഞുപോയെങ്കിലും ആ മയക്കുന്ന പുഞ്ചിരിയും ഗന്ധവും അവിടെത്തങ്ങിനിന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി നമ്മടെ ചെക്കൻ കൊറച്ചൂടി ആബ്സൻ്റ് മൈൻ്റഡാവുന്നുണ്ടല്ലോ! ദിയ ഒരു കമൻ്റു പാസ്സാക്കുകയും ചെയ്തു. അവനെ വെറുതേ വിടടീ. കിരൺ കൈ നീർത്തി അവളുടെ ഉരുണ്ട ചന്തിക്കൊരടി കൊടുത്തു.

ദുഷ്ട്ടൻ! അവൾ ചന്തി തിരുമ്മിക്കൊണ്ട് മന്ദഹസിച്ചു.


നാലു ദിവസം തൻ്റെ ആരാധനാപാത്രം ലൈബ്രറിയിൽ വന്നില്ല. ഞായർ. ഓക്കെ. എന്നാലും… രാഹുലാകെ ഓഫ്മൂഡായി. വായനയോ, എഴുത്തോ, നോട്ടുകുറിക്കലോ, റിസർച്ചിൻ്റെ മറ്റു കാര്യങ്ങളോ ഒന്നും നേരേ ചൊവ്വേ നടക്കുന്നില്ല. വല്ലാത്ത ശൂന്യത. അവരുടെ പേരോ മൊബൈൽ നമ്പറോ… ഒന്നുമറിയില്ല. അവസാനം ഗതികെട്ട് ലീലാവതിട്ടീച്ചറിനോട് അന്വേഷിച്ചാലോന്നു വരെ ചിന്തിച്ചുപോയി… വേണ്ട… അല്ലെങ്കിൽ…

പതിവോട്ടത്തിനിടയിൽ.. പതിവു ചിന്തകൾ! ഹെഡ് ലൈബ്രേറിയനോടാരാഞ്ഞാലോ? വേണ്ട! ലീലാവതിട്ടീച്ചറിൻ്റെ കുറിപ്പും തൻ്റെ ലേബ്രേറിയൻ അറ്റസ്റ്റു ചെയ്ത ഫോമുമായി ഇവിടെ മെമ്പർഷിപ്പെടുക്കാൻ വന്നപ്പം കാണാൻ ചെന്നതാണ്.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *