പ്രേതാനുഭവങ്ങൾ [Geethu] 103

എന്തെങ്കിലും പോസിറ്റീവ് വൈബ് കിട്ടുമോ എന്നറിയാൻ.

മരങ്ങൾ തിങ്ങിനിറഞ്ഞ പ്രശാന്തമായ ഒരിടം.

ഒരു മരച്ചുവട്ടിൽ ഇരുന്നു കുറച്ചുനേരം കാറ്റു കൊണ്ടിട്ട് ഞാൻ തിരിച്ചുപോന്നു.

 

വിശ്വാസയോഗ്യമാണ് എന്ന് എനിക്കു ഉറപ്പുള്ളത് കൊണ്ടാണ് ഇതിവിടെ കുറിച്ചത്.

ബാക്കി നിങ്ങളുടെ അഭിപ്രായത്തിനു വിട്ടു തരുന്നു.

ബാംഗ്ലൂർ അലിയൻസ് യൂണിവേഴ്സിറ്റി പഠനകാലത്ത് എനിക്കും കൂട്ടുകാർക്കും ഉണ്ടായ ഒരു അനുഭവം കൂടി പറയാനുണ്ട്. .

അത് ഉടനെതന്നെ ഞാൻ ഇവിടെ പങ്കുവെയ്ക്കാം..

 

സ്നേഹ നമസ്കാരം ?

 

നഫീസത്തുൽ മിസ്രിയ.

 

 

 

[ കഴിഞ്ഞ ഭാഗം തുടർച്ച ]

 

വാതിൽപ്പടിക്കപ്പുറത്തേക്ക് പാടുകളില്ല. ആരോ അകത്ത് കയറിയിട്ടുണ്ട്. ഞങ്ങൾ ഉറപ്പിച്ചു. രഹസ്യമായി കയറിയ ആൾ എന്തായാലും നല്ല ഉദ്ദേശത്തിലാവില്ല കയറിയത്. സൂക്ഷിക്കണം. ഞങ്ങൾ പണിക്കാർ വെച്ച് പോയ ചുറ്റിയും പാരയും കയ്യിലെടുത്ത് ജാഗ്രതയോടെ അവിടെ മുഴുവൻ പരിശോദിച്ചു.

 

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഒരു പല്ലിയെ പോലും കണ്ടില്ല. എനിക്ക് ചെറിയ പേടി തോന്നിത്തുടങ്ങിയിരുന്നു. അത് നമ്മുടെ കാൽപാട് തന്നെയാവും എന്ന് പറഞ്ഞ് സാബു എന്നെ ആശ്വസിപ്പിച്ചു, സാബുവും അങ്ങിനെ കരുതി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ രണ്ട് പേർക്കും ആ വിശദീകരണം തൃപ്തിയായില്ല. ഞങ്ങൾ ജനലുകളും വാതിലുകളും അടച്ച് പൂട്ടി നടുമുറ്റത്തിന്റെ തിണ്ണയിൽ വന്നിരുന്നു. പിന്നെ ഞങ്ങളുടെ സംസാരം ദുരൂഹ സംഭവങ്ങളെ പറ്റിയായി. പോൾഡിംഗ് ലൈറ്റും സ്പെയിനിലെ ദുരൂഹ മുഖങ്ങളും ക്രോപ്പ് സർക്കിളും മുതൽ വ്യക്തിപരമായ അനുഭവങ്ങൾ വരെ ചർച്ചയായി.

 

നിനക്ക് എന്റെ ആൻറിയെ അറിയില്ലേ.. സാബു ഇടക്ക് ചോദിച്ചു.

 

ലൂസിയാന്റി അല്ലേ.. ആ കല്യാണം കഴിക്കാത്ത ആന്റി.

 

അത് തന്നെ… ആന്റി ശരിക്കും കല്യാണം കഴിച്ചതാണ്. ദുരൂഹത നിറഞ്ഞ ഒരു ട്രാജഡി കഥയാണ് അവരുടെ.

 

എന്ത് ദുരൂഹത.. എനിക്ക് ആകാംഷയായി. ഞാൻ മുന്നോട്ട് ആഞ്ഞിരുന്നു.

 

അത് ഒരു കഥയാണ്.. ഈ ആൻറിക്ക് ട്രിവാൻഡ്രത്തായിരുന്നു ജോലി. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വരും. വെള്ളിയാഴ്ച വന്ന് തിങ്കൾ വെളുപ്പിന് തിരിച്ച് പോകും. ആ ട്രെയിനിൽ സ്ഥിരമായി എറണാകുളത്ത് നിന്നും ഉണ്ണികൃഷ്ണൻ എന്ന ഒരാൾ കയറുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് അവർ തമ്മിൽ പ്രണയത്തിലായി. ഒരു പാട് സ്വത്തും സമ്പത്തും ഒക്കെ ഉള്ള വലിയ തറവാട്ടിലെ ഇളമുറക്കാരൻ. അയാളുടെ വീട്ടിൽ ഇടക്ക് ലൂസിയാൻറി പോകാറുണ്ട്. അവിടെ ഉണ്ണികൃഷ്ണന്റെ അമ്മയും അനിയൻ ബാലകൃഷ്ണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ലൂസിയാന്റിയെ ഇഷ്ടമായിരുന്നു. അതിനിടയിൽ ഒരു ദിവസം അപ്പാപ്പൻ ലൂസിയാന്റിക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നു. അത്യാവശ്യം നല്ല പണക്കാരനായിരുന്ന വർഗ്ഗീസ്.

The Author

6 Comments

Add a Comment
  1. Aha kollam irinjalakkuda nammude bhagam Aanalo poli

  2. ? നിതീഷേട്ടൻ ?

    ഇതൊരു സ്റ്റോറി ആയി എഴുതാമോ ?

    1. ഇപ്പൊ എന്താ ഇത് കവിതയാണോ ?

      1. ? നിതീഷേട്ടൻ ?

        ?

  3. ithokke ivideparayan karanam?

  4. കേരള പാലക്കാട് അതിർത്തിയോ ???

Leave a Reply

Your email address will not be published. Required fields are marked *