അങ്കിൾ: (ചിരിച്ചുകൊണ്ട്) “ശരി മാഡം! ഞാൻ വന്നിരിക്കും.”
അങ്കിൾ എഴുന്നേറ്റ് രാഹുലിനെ ആഞ്ഞു കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.
അങ്കിൾ: “എനിക്ക് എന്റെ സുനിതയെ തിരിച്ചു തന്നതിന് നന്ദി മോനെ… ഒരുപാട് നന്ദി.”
രാഹുൽ അങ്കിളിന്റെ തോളിൽ തട്ടി ഒന്ന് ചിരിച്ചു. ആ നീല വെളിച്ചമുള്ള മുറിയിൽ നിന്ന് അവർ മൂന്നുപേരും നിറഞ്ഞ മനസ്സോടെ പിരിഞ്ഞു. മീരയും രാഹുലും മുകളിലേക്ക് നടക്കുമ്പോൾ അങ്കിൾ വാതിൽക്കൽ നിന്ന് തന്റെ ‘സുനിത’ പോകുന്നത് നോക്കി നിന്നു.
രാഹുൽ കോണിപ്പടികൾ കയറുമ്പോൾ ആകെ ഒരുതരം കൺഫ്യൂഷനിലായിരുന്നു. അടിച്ചു കേറിയ ലഹരിയാണോ അതോ താഴെ കണ്ട കാഴ്ചയാണോ തന്നെ ഇത്രയും കുഴപ്പിക്കുന്നത് എന്ന് അവന് മനസ്സിലായില്ല. അവൻ മീരയുടെ തോളിൽ തട്ടി നിർത്തിച്ചു.
രാഹുൽ: “എടീ മീരേ… അങ്കിളിന്റെ പേര് വേണു എന്നാണോ?
മീര: (നിഷ്കളങ്കമായി) “എനിക്ക്
അറിയില്ല ഏട്ടാ. ഞാൻ ഇപ്പോഴല്ലേ അത് കേൾക്കുന്നത്.”
രാഹുൽ: “പിന്നെ നീ അയാളെ കേറി ‘വേണുവേട്ടാ… വേണുവേട്ടാ’ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നല്ലോ! അതൊക്കെ എവിടുന്ന് വന്നു?”
മീര: (കണ്ണുതള്ളി) “ഞാനോ?
രാഹുൽ : പിന്നെ ഞാനോ…ആടീ നീ അങ്ങനെ വിളിച്ചു? നിങ്ങളെന്താ മനുഷ്യ… രണ്ട് പെഗ് അടിക്കുമ്പോഴേക്കും ബോധം പോകുന്നുണ്ടോ? ഞാൻ അങ്കിളിനെ അങ്ങനെ ഒന്നും വിളിച്ചില്ല.”
രാഹുൽ: “നിൽക്ക്… നീ പുള്ളിയെ കെട്ടിപ്പിടിച്ചില്ലേ?”
മീര: “ഇല്ല! അങ്കിൾ എന്നെയല്ലേ കെട്ടിപ്പിടിച്ചത്. ഞാൻ വെറുതെ അവിടെ നിന്നു കൊടുത്തു എന്നല്ലാതെ വേറെ ഒന്നും ചെയ്തില്ല.”
