കേശവൻ: “ഷെഖാവത്ത് സാറേ… വാക്കുകൾ സൂക്ഷിച്ചു വേണം. ഇത് പുഷ്പയുടെ പെണ്ണാണ്. അവൻ ഇല്ലാത്തപ്പോൾ ഇങ്ങനെ വന്ന് കുറയ്ക്കുന്നത് നായകൾക്ക് ചേർന്ന പണിയാണ്.”
ഷെഖാവത്ത് ചിരിച്ചുകൊണ്ട് തന്റെ ചൂരൽ കൊണ്ട് കേശവന്റെ നെഞ്ചിൽ അമർത്തി.
ഷെഖാവത്ത്: “പുഷ്പ വരും… പക്ഷേ അവൻ വരുമ്പോൾ ഈ സാമ്രാജ്യം ഉണ്ടാവില്ല, കൂടെ ഇവളും ഉണ്ടാവില്ല. അവനെ ഞാൻ വെറുതെ വിടില്ല. അവന്റെ ഓരോ അണുവിലും എന്റെ പകയുണ്ടാകും. നീ പോയി നിന്റെ ‘ഏട്ടത്തിക്ക്’ കൂട്ടിരിക്ക്… രാത്രിയിൽ ചിലപ്പോൾ സഹായം വേണ്ടിവരും.”
ഷെഖാവത്തിന്റെ ആ നോട്ടത്തിലെ വൃത്തികേട് സഹിക്കാനാവാതെ ശ്രീവല്ലി കേശവന്റെ കൈ പിടിച്ചു.
ശ്രീവല്ലി: “കേശവാ… വാ പോകാം. ഈ നായ്ക്കളുടെ മുന്നിൽ നിന്ന് സമയം കളയണ്ട.”
ശ്രീവല്ലിയും കേശവനും വേഗത്തിൽ അവിടുന്ന് നടന്നുനീങ്ങി. അവർ പോകുന്നതും നോക്കി ഷെഖാവത്ത് തന്റെ മീശ പിരിച്ചു. അവന്റെ കണ്ണുകളിൽ വരാനിരിക്കുന്ന വലിയൊരു കെണിയുടെ സൂചനയുണ്ടായിരുന്നു.
വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും മിണ്ടിയില്ല. ഷെഖാവത്തിന്റെ നോട്ടം ശ്രീവല്ലിയുടെ ഉള്ളിൽ ഒരുതരം ഭയവും അസ്വസ്ഥതയും നിറച്ചിരുന്നു. താൻ സുരക്ഷിതയല്ല എന്ന തോന്നൽ ആദ്യമായി അവളിൽ ഉടലെടുത്തു.
പുഷ്പയുടെ അസാന്നിധ്യത്തിൽ മനസ്സൊന്നു ശാന്തമാകാൻ വേണ്ടിയാണ് ശ്രീവല്ലി കോവിലിലേക്ക് പോകാൻ തീരുമാനിച്ചത്. മുല്ലപ്പൂ ചൂടി, തനി നാടൻ വേഷത്തിൽ അവൾ പുറപ്പെട്ടു. കൂടെ കേശവനും പുഷ്പയുടെ വിശ്വസ്തരായ ഏതാനും ആൾക്കാരും ഉണ്ടായിരുന്നു.
