അവൾ കേശവന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് വരഞ്ഞുകൊണ്ട് പതിഞ്ഞ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങി.
ശ്രീവല്ലി: “കേശവാ… സാമി തിരിച്ചു വരും. അവനെ വെട്ടിനുറുക്കും എന്നുമെനിക്കറിയാം. പക്ഷേ, സാമി വരും മുൻപ് എനിക്ക് ആ ഷെഖാവത്തിനോട് പകരം വീട്ടണം. എന്റെ അന്തസ്സിന് മേൽ കൈവെച്ച അവന്റെ അഹങ്കാരം തീർക്കുന്നത് എനിക്ക് കാണണം. നീ എന്നെ സഹായിക്കുമോ?”
കേശവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു. അവളുടെ കണ്ണുകളിലെ ആ പക അവൻ ആവോളം കണ്ടു. ആ ബ്ലൗസിനുള്ളിൽ വിങ്ങിനിൽക്കുന്ന അവളുടെ ഹൃദയമിടിപ്പ് അവൻ തന്റെ നെഞ്ചിൽ അറിഞ്ഞു.
കേശവൻ: “ഏട്ടത്തി… പുഷ്പ തിരിച്ചു വരുമ്പോൾ ഷെഖാവത്തിന് രണ്ട് കാലിൽ…പുഷ്‌പ്പയുടെ അത്ര തല ഇല്ലന്നെ ഉള്ളു…ഒരാളെ വീഴ്ത്താൻ ഉള്ള കഴിവൊക്കെ ഈ കേശവനുണ്ട്…. അവൻ അനുഭവിക്കും… നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ ഞാൻ അത് നടത്തിത്തരും. ഇത് എന്റെ വാക്കാണ്.”
ശ്രീവല്ലിയുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു. അവൾ അവനെ കൂടുതൽ മുറുകെ പുണർന്നു. കേശവൻ പതുക്കെ അവളുടെ കാതോരം ചെന്ന് സ്വകാര്യമെന്നോണം പറഞ്ഞു.
കേശവൻ: “പക്ഷേ ഏട്ടത്തീ… ആ പ്രതികാരമൊക്കെ നാളെ. ഇപ്പോൾ, ഈ മഴയത്ത്… ഈ മുറിക്കുള്ളിൽ നിങ്ങൾ ആ പഴയ ഏട്ടത്തിയാകണം. പുഷ്പയുടെ പ്രിയപ്പെട്ട ആമി… എനിക്ക് വിയർപ്പ് മണക്കാൻ തന്ന, എന്റെ കൂടെ തമാശ പറഞ്ഞു നടന്ന ആ പഴയ പെണ്ണായി മാറണം. കുറച്ചു നേരത്തേക്ക് നമുക്ക് ആ ഷെഖാവത്തിനെയും ലോകത്തെയും മറന്നുകൂടേ?”
