ആശുപത്രിയുടെ ഇടനാഴികൾ പുഷ്പരാജിന്റെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഷെഖാവത്തിനെ കാത്തുനിന്ന പോലീസുകാർ പോലും ശ്രീവല്ലിയുടെ ആ വരവ് കണ്ട് ഭയന്ന് വഴിമാറിക്കൊടുത്തു. നീല പട്ടുസാരിയും മുറുക്കമുള്ള പച്ച ബ്ലൗസും ധരിച്ച്, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടുമായി അവൾ നടന്നു വരുമ്പോൾ ഒരു റാണിയുടെ ഗാംഭീര്യമുണ്ടായിരുന്നു.
ഷെഖാവത്ത് കിടക്കുന്ന സ്പെഷ്യൽ വാർഡിന് മുന്നിലെത്തിയപ്പോൾ അവൾ കൂടെ വന്നവരോട് പുറത്ത് നിൽക്കാൻ ആംഗ്യം കാണിച്ചു. അവൾ മാത്രം ഉള്ളിലേക്ക് കടന്നു, എന്നിട്ട് പതുക്കെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു.
മുറിക്കുള്ളിൽ മരുന്നുകളുടെ രൂക്ഷഗന്ധം. തലയിലും ശരീരത്തിലും കെട്ടുകളുമായി, യന്ത്രങ്ങളുടെ സഹായത്തോടെ ഷെഖാവത്ത് അവിടെ കിടക്കുകയാണ്. അവന്റെ ആ അവസ്ഥ കണ്ട് ശ്രീവല്ലിയുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. അവൾ പതുക്കെ അവന്റെ കിടക്കയ്ക്കരികിലേക്ക് നടന്നു.
ഷെഖാവത്ത് പതുക്കെ കണ്ണുകൾ തുറന്നു. കൺമുന്നിൽ തന്നെ നോക്കി പരിഹസിച്ചു നിൽക്കുന്ന ശ്രീവല്ലിയെ കണ്ടതും അവന്റെ ഉള്ളിലെ കോപം ഇരച്ചു കയറി. അവൻ പല്ലുകൾ ഞെരിച്ചു, പക്ഷേ ശരീരം അനക്കാൻ അവന് കഴിഞ്ഞില്ല.
ശ്രീവല്ലി കുനിഞ്ഞ് അവന്റെ മുറിവേറ്റ തുടയിൽ ബലമായി ഒന്നു പിടിച്ചു.
ഷെഖാവത്ത്: “ആഹ്…!”
വേദന കൊണ്ട് അവന്റെ ശരീരം വിറച്ചു, കണ്ണുകളിൽ നിന്ന് വെള്ളം ചാടി. അവൾ ആ പിടി ഒന്നുകൂടി മുറുക്കി.
