ശ്രീവല്ലി: “നീ ഈ ബെഡിൽ നിന്ന് എഴുന്നേൽക്കും മുൻപേ നിന്റെ ജീവൻ പോകാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആ വഴിയിൽ വെച്ച് കണ്ടത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇനി വരാനിരിക്കുന്നത് ക്ലൈമാക്സാണ്.”..
അവൾ തിരിഞ്ഞു നോക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പുറത്ത് കാത്തുനിന്ന കേശവന്റെ കണ്ണുകളിൽ അവൾ നോക്കി. ആ നോട്ടത്തിൽ അടുത്ത നീക്കത്തിനുള്ള ഉത്തരമുണ്ടായിരുന്നു.
ഷെഖാവത്തിന് ആശുപത്രിയിൽ വെച്ച് നൽകിയ താക്കീതിന് ശേഷം ശ്രീവല്ലിയുടെ മനസ്സിൽ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെയായിരുന്നു. കേശവൻ അന്ന് പകൽ മുഴുവൻ പുഷ്പയുടെ ബിസിനസ്സ് കാര്യങ്ങളിലും ചെക്ക് പോസ്റ്റ് വഴിയുള്ള ചരക്ക് നീക്കങ്ങളിലുമായിരുന്നു
. തടി കടത്തുന്ന ലോറികൾ സുരക്ഷിതമായി കടത്തിവിട്ട ശേഷം, രാത്രി വൈകി അവൻ ബംഗ്ലാവിൽ തിരിച്ചെത്തി.
രാത്രിയുടെ നിശബ്ദതയിൽ ബംഗ്ലാവിലേക്ക് കടന്നു വന്ന കേശവന്റെ കണ്ണുകൾ വിടർന്നു. ബെഡ് റൂമിലെ ആ കാഴ്ച അവന്റെ കിളി പറത്തുന്നതായിരുന്നു.
പാലൊളി തൂകുന്ന വെളുത്ത വിരിപ്പിൽ ചുവന്ന റോസാപ്പൂ ഇതളുകൾ ചിതറിക്കിടക്കുന്നു. മെഴുകുതിരി വെട്ടത്തിൽ ആ മുറിക്ക് ഒരു വല്ലാത്ത വശ്യതയുണ്ടായിരുന്നു. അപ്പോഴാണ് ബാൽക്കണിയിൽ നിന്നും ആമി പതുക്കെ അങ്ങോട്ട് നടന്നുവന്നത്.

അവൾ ധരിച്ചിരുന്നത് വശ്യമായ ഒരു പച്ച ബ്ലൗസും ചുവന്ന സാരിയുമായിരുന്നു. ആ ബ്ലൗസ് അവളുടെ ഉടലിനോട് ചേർന്ന് വിങ്ങിനിൽക്കുന്നു. കൈമുട്ടിന് തൊട്ടുമുകളിൽ വരെ നീളുന്ന കൈകളിൽ സ്വർണ്ണവർണ്ണത്തിലുള്ള കസവുകൾ മിന്നിത്തിളങ്ങുന്നുണ്ട്. അരക്കെട്ടിന് താഴെയായി ചുറ്റിയ ചുവന്ന പട്ടുസാരി അവളുടെ നാഭിക്കുഴിക്ക് താഴെയാണ് ഉടുത്തിരിക്കുന്നത്. അവളുടെ വെളുത്ത വയറും ആഴമേറിയ നാഭിയും ആ വേഷത്തിൽ തെളിഞ്ഞു നിന്നു.
