പുഷ്പ: “കേശവാ… ഇങ്ങോട്ട് വാടാ.”
കേശവൻ വിനയത്തോടെ അരികിൽ വന്നു നിന്നു. പുഷ്പ അവന്റെ തോളിൽ കൈവെച്ച് വീടിന്റെ മുകളിലത്തെ നിലയിലേക്ക് നോക്കി. അവിടെ ജനാലയ്ക്കൽ ശ്രീവല്ലി നിൽപ്പുണ്ടായിരുന്നു.
പുഷ്പ്പ: “ഞാൻ വരാൻ വൈകും. ഈ 2000 കോടി കിട്ടാതെ എനിക്ക് സമാധാനമില്ല. ഞാൻ ഇല്ലാത്ത നേരം… നീ വേണം ഇവിടെ എല്ലാം നോക്കാൻ. പ്രത്യേകിച്ച് ശ്രീവല്ലിയെ.
അവൾക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ അത് അപ്പപ്പോൾ കൊടുക്കണം. ഞാനില്ലാത്തതിന്റെ ഒരു കുറവും എന്റെ ആമി അറിയരുത്. മനസ്സിലായോടാ?”
കേശവൻ: “ശരി പുഷ്പ്പ… നീ പേടിക്കണ്ട. ഏട്ടത്തിയെ ഞാൻ കണ്ണിലെണ്ണയൊഴിച്ച് നോക്കിക്കൊള്ളാം. ഒരു കുറവും വരുത്തില്ല.”
’ഏട്ടത്തി’ എന്ന വിളിയിൽ പുഷ്പയ്ക്ക് ഒരു ആശ്വാസം തോന്നി. സ്വന്തം സഹോദരനല്ലെങ്കിലും കേശവന് ആ സ്ഥാനം പുഷ്പ നൽകിയിരുന്നു. പുഷ്പ അവനെ ഒന്ന് അമർത്തി തട്ടിയിട്ട് ജീപ്പിലേക്ക് കയറി.
തുറമുഖം
തിരക്കേറിയ തുറമുഖത്ത് വലിയൊരു കണ്ടെയ്നർ ലോറി വന്നു നിന്നു. ചുറ്റും പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും ആരും ആ പഴയ കൂലിയെ ശ്രദ്ധിച്ചില്ല. പുഷ്പ തന്റെ കയ്യിലുണ്ടായിരുന്ന ഒരു പൊതി തുറന്നു നോക്കി. അതൊരു മലയാളം – ചൈനീസ് ഡിക്ഷണറി ആയിരുന്നു. അവിടെ ചെന്ന് കാര്യങ്ങൾ നീക്കണമെങ്കിൽ അവർ പറയുന്നത് മനസ്സിലാക്കണമല്ലോ.
കപ്പലിലേക്ക് കയറ്റാൻ വെച്ചിരുന്ന ഒരു വലിയ കണ്ടെയ്നറിന്റെ വാതിൽ കേശവന്റെ പിള്ളേർ രഹസ്യമായി തുറന്നു കൊടുത്തു. പുഷ്പ അകത്തേക്ക് കയറുന്നതിന് മുൻപ് തിരിഞ്ഞു നിന്ന് എല്ലാവരെയും നോക്കി കൈവീശി.
