പുഷ്പ്പ: “ശരിടാ… വന്നിട്ട് കാണാം. ഈ പുഷ്പ്പ ഫ്ലവർ അല്ല ഫയർ ആണെന്ന് കാണിച്ചിട്ട് വരാം..!”
ആ പരുക്കൻ ചിരിയോടെ പുഷ്പ കണ്ടെയ്നറിനുള്ളിലേക്ക് കയറി. വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു. ഭീമാകാരമായ ഒരു ക്രെയിൻ ആ കണ്ടെയ്നറിനെ ഉയർത്തി കപ്പലിന്റെ ഏറ്റവും മുകളിൽ ഉറപ്പിച്ചു. കപ്പൽ മെല്ലെ നങ്കൂരമുയർത്തി ചൈന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ശേഷാചലത്തിന്റെ രാജാവ് ഇപ്പോൾ ഒരു കണ്ടെയ്നറിനുള്ളിൽ ഇരുന്ന് തന്റെ അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം, ആ വലിയ ബംഗ്ലാവിൽ ശ്രീവല്ലിയും കേശവനും മാത്രമായി.
പുഷ്പ പോയിട്ട് രണ്ടുദിവസം കഴിഞ്ഞു. ശ്രീവല്ലി ഒന്നും കഴിക്കാതെ, ആരോടും മിണ്ടാതെ ആ വലിയ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പാണ്.
പുഷ്പയുടെ ആജ്ഞയുള്ളതുകൊണ്ട് കേശവൻ പത്തു മിനിറ്റ് കൂടുമ്പോൾ ഓരോ പ്ലേറ്റ് പലഹാരവുമായി അവളുടെ മുന്നിലെത്തും.
കേശവൻ: “ഏ…. ഏട്ടത്തി, ഇതൊന്ന് കഴിച്ചു നോക്ക്. നല്ല നെയ്യ് ലഡുവാ. പുഷ്പ -പുഷ്പ പറഞ്ഞിട്ടുണ്ട് ഏട്ടത്തി മെലിഞ്ഞു പോയാൽ എന്റെ തൊലി ഉരിക്കുമെന്ന്.”
ശ്രീവല്ലി അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് മുഖം തിരിച്ചു. കേശവൻ പ്ലേറ്റുമായി പരുങ്ങി നിന്നു. ഒടുവിൽ അവളുടെ മൂഡ് മാറ്റാൻ അവൻ ഒരു ഐഡിയ കണ്ടെത്തി.
കേശവൻ: “ഏട്ടത്തി, ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. നമുക്ക് ചന്ത വരെ ഒന്ന് പോയാലോ? അ-അ-അവിടെ നല്ല ഫ്രഷ് മീൻ വന്നിട്ടുണ്ട്.
