അവൻ അവിടെയിരുന്ന ഒരു ബക്കറ്റ് വെള്ളം എടുത്ത് സ്വന്തം തലയിലൊഴിച്ചു. വെള്ളം വീണതോടെ മുളകുപൊടി ഒലിച്ച് അവന്റെ വേഷം കണ്ടാൽ ഒരുമാതിരി കോമാളിയെപ്പോലെയായി. അവൻ തെന്നി വീഴാൻ പോയതും കൈയ്യിലിരുന്ന തക്കാളി കുട്ടയിൽ പിടിച്ചതും എല്ലാം കൂടി ഒരു വല്ലാത്ത കാഴ്ചയായിരുന്നു.
ഇതൊക്കെ കണ്ടുനിന്ന ശ്രീവല്ലിക്ക് നിയന്ത്രിക്കാനായില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചിരിക്കാത്ത അവൾ വാ പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി.
ശ്രീവല്ലി: “അയ്യോ കേശവാ… നിന്നെ കണ്ടാൽ ഇപ്പോൾ ആ മംഗളം ശ്രീനുവിന്റെ ചുവന്ന ചന്ദനം പോലെയുണ്ട്! ഒന്ന് നിർത്ത്… എന്റെ വയറ് വേദനിക്കുന്നു!”
കേശവൻ: (കണ്ണു തിരുമ്മി വിക്കി വിക്കി) “. ഏട്ടത്തി ചിരിച്ചോ? ചിരിച്ചെങ്കിൽ സ-സ-സന്തോഷം. പക്ഷേ ഈ എരിവ്… ഈ എരിവ് മാറ്റാൻ എനിക്ക് ക-ക-കരിമ്പ് ജ്യൂസ് വാങ്ങി തരുമോ?”
ശ്രീവല്ലി ചിരിച്ചുകൊണ്ട് അവന്റെ തലയിലെ മുളകുപൊടി തട്ടിമാറ്റാൻ സഹായിച്ചു. പുഷ്പ പോയതിന് ശേഷം ആദ്യമായി ആ ചന്തയിൽ അവളുടെ ചിരി മുഴങ്ങി കേട്ടു. കേശവന്റെ ആ മണ്ടത്തരമാണ് അവളുടെ സങ്കടം മാറ്റിയത്.
ശ്രീവല്ലിയുടെ ചിരി ചന്തയിൽ മുഴങ്ങിക്കേൾക്കുമ്പോഴാണ് പെട്ടെന്ന് ഒരു ജീപ്പ് ഇരച്ചു വന്നത്. ടയറുകൾ മണ്ണിൽ ഉരസി വലിയൊരു പൊടിപടലം അവിടെ ഉയർന്നു.
ജീപ്പിന്റെ മുൻസീറ്റിൽ നിന്ന് ക്രൂരമായ ഒരു ചിരിയോടെ ഭൻവർ സിംഗ് ഷെഖാവത്ത് താഴെയിറങ്ങി.
