“ബോംബെയിലെ ജീവിതം എങ്ങനെയുണ്ട്? പപ്പയ്ക്ക് സുഖമാണോ?” ഷീല ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് നിസ്സംഗതയോടെ ചോദിച്ചു. ഓരോ തവണ പുക പുറത്തേക്ക് വിടുമ്പോഴും അവരുടെ വിങ്ങുന്ന മാറിടം ഉയർന്നു താഴുന്നത് ഡാനി ആർത്തിയോടെ നോക്കി നിന്നു.
“…പപ്പ മരിച്ചു…” ഡാനി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
ഡാനി പറഞ്ഞത് കേട്ടപ്പോൾ ഷീല ഒരു നിമിഷം മിണ്ടാതെ അങ്ങനെ ഇരുന്നു. മുഖത്ത് സങ്കടത്തിന് പകരം ഒരുതരം അമ്പരപ്പായിരുന്നു.
“….അതാണോ നീ മമ്മീയെ കാണാൻ വന്നത്? അവൻ പോയപ്പോൾ ഗതിയില്ലാതെ വന്നതാണോ…” ഷീല പുച്ഛത്തോടെ ചോദിച്ചു.
“….കുഞ്ഞു നാളിൽ എന്നെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മമ്മീയല്ലേ ഞങ്ങളെ വിട്ട് പോയത്? എന്നെ എറിഞ്ഞു കൊടുത്തിട്ടല്ലേ മമ്മി വന്നത്…” ഡാനി സങ്കടം കടിച്ചമർത്തി ചോദിച്ചു.
“…നിന്റെ ഡാഡിയുടെ ആ നാടൻ സ്വഭാവവും കോപ്പും… എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. മടുത്തിട്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്. ആാാ… അന്ന് അങ്ങനെ ഒക്കെ തീരുമാനിക്കേണ്ടി വന്നു. അതിനിപ്പോൾ നീ എന്തിനാ പിണങ്ങുന്നത്?” ഷീല തികച്ചും സ്വാർത്ഥയായ ഒരു പെണ്ണിനെപ്പോലെ പറഞ്ഞു.
“….മമ്മീ എന്നെ കുറിച്ച് വല്ലപ്പോഴും ചിന്തിച്ചീരുന്നോ??? ഒരു നിമിഷം എങ്കിലും മകൻ എവിടെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?” ഡാനി ആർദ്രമായി ചോദിച്ചു.
“……ആ… അന്നങ്ങനെയോക്കെ പറ്റിപ്പോയി. കഴിഞ്ഞത് കഴിഞ്ഞു. നിനക്ക് ഇപ്പോൾ സുഖം തന്നെയല്ലേ ഡാനി…” ഷീല യാതൊരു കുറ്റബോധവുമില്ലാതെ ചോദിച്ചു.
“സുഖമാണ്… മമ്മിക്ക് എന്നെ കണ്ടിട്ട് ഒരു സന്തോഷവും തോന്നുന്നില്ലേ? ഇത്ര കാലം കഴിഞ്ഞ് ഞാൻ മുന്നിൽ വന്നിട്ടും…” ഡാനി വീണ്ടും ചോദിച്ചു.

Kollam super