0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 749

ഇന്ദ്രനെയും ചന്ദ്രനേയും ഭയമില്ലാത്ത, ആരെയും ഒന്നിനെയും കൂസാത്ത, നിഷേധിയും തന്റെടിയും ആയ ആദിത്യന്‍ അയ്യര്‍ പാതിരായ്ക് എന്തോ അന്വേഷിക്കാന്‍ പുറത്തിറങ്ങി ഇരുട്ടില്‍ എന്തോ കണ്ടു മോഹാലസ്യപ്പെട്ടു വീണു, അതും പെരുമഴയത് – ചായക്കടക്കാരന്‍ പപ്പുവിന്റെ ഏഴു വയസുള്ള മകന്‍ ശാന്തന്‍ പോലും അങ്ങീകരിക്കില്ല - അതിനെക്കാള്‍ അവര്ക്ക് വിശ്വാസയോഗ്യമായത് കോവിലകത്തെ കൊച്ചംബ്രാന് നൊസ്സ് തുടങ്ങി എന്നോ രാത്രി ചെറ്റ പൊക്കാന്‍ ഒളിച്ചു പോയിട്ട് തിരിച്ചു എത്തിയപ്പോള്‍ മുറ്റത്ത്‌ കുടുങ്ങി പോയി എന്നോ ഉള്ള കഥ ആയിരിക്കും

നേരം വെളുക്കും വരെ ഇവിടെ കഴിച്ചു കൂട്ടുക തന്നെ

പടിക്കെട്ടിനു സമീപത്തെ അരമതിലില്‍ ഭിത്തിയില്‍ ചാരി ഇരുന്നു ഞാന്‍ കണ്ണടചു

ആകെ നനഞ്ഞു കുതിര്ന്നു മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു എങ്കിലും നിമിഷ നേരത്തിനുള്ളില്‍ ആ ശീതളരജനി എന്റെ ഉറക്കത്തിനു സാക്ഷ്യം വഹിചു

“ന്റെ കുട്ട്യേ നീയ് ഒന്ന് കണ്ണ് തുറക് കാ” എന്നുള്ള വിളി കെട്ടു ആണ് ഞാന്‍ കണ്ണ് തുറന്നത്

പാട്ടിയാണ്

“എങ്ങന്യ കുട്യെ നീയ് ഇവിടെ എത്തീത്? രാത്രീല് കിടന്നു ഉറങ്ങിയത് അല്ലെ?”

ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ ഇന്നലെ രാത്രി മുതല്‍ ചോധികുവാണ്

അത് മാത്രമല്ല മറ്റു പല ചോദ്യങ്ങളും

സംഭവിച്ചത് എനിക്ക് ഉണ്ടായ ഒരു സ്വപ്നാടന അനുഭവം ആണെന്ന് തന്നെ വെച്ചാലും ചോദ്യങ്ങള്‍ ബാക്കിയാണ്

പാതി ബോധത്തില്‍ ഒരുപക്ഷെ കതകു ഞാന്‍ തന്നെ തുറന്നു പുറത്തു ഇറങ്ങിയത്‌ ആവാം, കണ്ടതെല്ലാം എനിക്കുണ്ടായ ഹല്ലുസിനേഷന്സ്ു‌ ആവാം, അപ്പോളും കതകു ഉള്ളില്‍ നിന്നും പൂട്ടിയ ഭാഗം അപൂര്ണ്ണ്മാണ്

“ആകെ നനഞ്ഞിട്ടും ഉണ്ടല്ലോട

നീ രാത്രി പറയ ചെറുക്കന്മാരുടെ കൂടെ മഴയത്തു മീന്പിടടിക്കാന്‍ പോയി അല്ലെ? നിന്റെെ അപ്പാ അറിയണ്ട

പട്ടര്‍ പറയരോടൊപ്പം പാതിരായ്ക് പുതുമഴ നനഞ്ഞു കൊണ്ട് മീന്പിെടുത്തം! എത്ര പറഞ്ഞാലും ഹീന ജാതിക്കാരുടെ കൂടെയുള്ള നിന്റെ് സഹവാസം നീ അവസാനിപ്പിക്കില്ല”

പാട്ടി നിരൂപിച്ചു ഉണ്ടാക്കിയ കഥ ആണെങ്കിലും കൊള്ളാവുന്ന ഒരു കഥ തന്നെ

പാട്ടാവും പാട്ടിയും സന്ധ്യ ആകുമ്പോള്‍ തന്നെ കഞ്ഞി കുടിച്ചു കിടന്നു ഉറങ്ങും

അതുകൊണ്ട് ആവണം ഞാന്‍ വൈകിട്ട് കതകു അടയ്ക്കും

💬 Comments

View all comments