Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]
നോക്കി. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ.
കലങ്ങിയ കണ്ണുകളുമായി ആലസ്യം നിറഞ്ഞ മുഖഭാവത്തോടെ നിന്ന അന്തർജ്ജനത്തിന്റെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട് മൂപ്പൻ ചോദിച്ചു. “ന്താ, തൃപ്തി ആയില്യാന്നുണ്ടോ? “ എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.
അവർ മൂപ്പന്റെ മുഖത്തേക് നോക്കാതെ ലജ്ജയും നാണവും കലര്‍ന്ന രീതിയില്‍ പുഞ്ചിരിച്ചു കൊണ്ട് ആയി എന്ന അർത്ഥത്തിൽ മ്മ്മ് എന്ന് മൂളി കൊണ്ട് തലയാട്ടി.
“കുട്ട്യേ, ഇവളെ കൊണ്ടാക്കാ. പുഴക്കര വരെ എത്തിച്ചാൽ അവിടെ ഇവളുടെ അടിയാന്മാർ ഉണ്ടാവും. പുറപ്പെട്ടോളി”
താര അവരുടെ കയ്യും പിടിച്ചു അവിടെ ഇരുന്ന ഒരു പന്തം ഊരിയെടുത്തു ഇരുട്ടിൽ ആളിച്ചു കൊണ്ട് നടന്നകന്നു. ഇരുട്ടിലേക്ക് ആ പന്തത്തിന്റെ നാളം മായുന്നത് വരെ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു.
തോളത്തു തട്ടി ശേഖരൻ ആണെന്നെ ആ നിൽപ്പിൽ നിന്നും ഉണർത്തിയത്. അത്രയും നേരം ആലോചിച്ചത് എന്തെന്ന് ഓർമയില്ല. മനസ്സ് ഏതൊക്കെയോ നിഗൂഢ മേഖലകളിൽ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. താരയേ കുറിച്ച് കൂടുതൽ അറിയാൻ വന്ന എനിക്ക് കൂടുതൽ അറിയാൻ വേറെയും കുറച്ച് കാര്യങ്ങളെ നേരിടേണ്ടി വന്നു.
അവിടെ നടന്ന കാട്ടിക്കൂട്ടലുകൾ എന്ത്?
എന്ത് പ്രക്രിയ ആണ് അവിടെ നടന്നത്?
ആ തുള്ളൽകാരികൾ ആര്?
താരയുടെ പങ്ക് എന്താണ് ഇതിലെല്ലാം?
ശാരദംബിക അന്തർജനം ഇവിടെ എന്തിനാണ് ഇതിലൊക്കെ പങ്കെടുത്തത്?
എല്ലാറ്റിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞു നില്കുകയാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം മൂപ്പൻ എന്നോട് പറഞ്ഞു. “പുള്ള അവിടേക്ക് ഇരിക്യാ, എല്ലാം പറഞ്ഞു തരാം. ഈ കള്ളിപ്പാലയുടെ കറ എല്ലാം ഒന്ന് കഴുകി കഴിഞ്ഞോട്ടെ” എന്നിട്ട് ശേഖരന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞു “നീ കുട്ട്യോളെ ഇറച്ചി വൃത്തിയാക്കാൻ സഹായിക്”
ഞാൻ നോക്കുമ്പോൾ തുള്ളൽകാരികൾ അറുത്തിട്ട ആ ആടിന്റെ തൊലി ഉരിച്ചു ഇറച്ചി കഷണങ്ങൾ ആക്കുന്നു. ശേഖരൻ അവരുടെ അടുത്ത് പോയി ഇറച്ചി കഷണങ്ങൾ അടുത്തുകൂട്ടി അവിടെ പാത്രത്തിൽ ഇരുന്ന പൊടികൾ ഒക്കെ പുരട്ടി വാഴയിലയിൽ വെയ്ക്കാൻ തുടങ്ങി.
ഇതെല്ലാം സാകൂതം വീക്ഷിച്ചു ഞാനവിടെ കുടിയുടെ മുന്പിലെ കല്ലിൽ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ കുടിലിന്റെ പിന്നിൽ നിന്നും ഒരു ഒറ്റതോർത്തു ഉടുത്തു കൊണ്ട് മൂപ്പൻ വന്നു. കുടിയുടെ ഇറയത്തേക്ക് കയറി ഇരുന്നു. അവിടെയിരുന്ന സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു അതിൽ നിന്നും ചാരായം മോന്തിക്കുടിച്ചു.
ഞാൻ അവിടേക്ക് കയറി അദ്ദേഹത്തിന്റെ മുൻപിലായി നിലത്തു കിടന്ന പരമ്പിൽ ഇരിപ്പ് ഉറപ്പിച്ചു. മൂപ്പൻ പണ്ടത്തെ പോലെ എന്തോ കഥ
💬 Comments
View all comments