Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5
ശ്രീരാമചന്ദ്ര' സ്വാതിതിരുനാളിന്‌റെ കീർത്തനം ക്ഷേത്രത്തിൽനിന്നുയരുന്നുണ്ടായിരുന്നു. തറവാടിന്‌റെ മതിലുകളിൽ ചെരാതുകൾ കത്തിനിൽക്കുന്നുണ്ടായിരുന്നു .പടിപ്പുര കടന്ന് അകത്തേക്കു കടന്നപ്പോളും ദീപപ്രഭ,കത്തിച്ചുവച്ച ചെരാതുകൾ എല്ലായിടത്തും ഒളിപരത്തി നിൽക്കുന്നു.അതിനിടയിൽ ഒരു ദീപത്തിനു തിരികൊളുത്തി അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു. ഹൗ, ഒരു ദേവകന്യ ഭൂമിയിലേക്കിറങ്ങി വന്നതു പോലെയുണ്ടായിരുന്നു അഞ്ജലിയെ കാണുവാൻ. ഒരു വെളുത്ത കസവുസാരിയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. കൈയിൽ വളകൾ, കഴുത്തിൽ ആഭരണങ്ങൾ.അഭൗമമായ ആ സൗന്ദര്യത്തിൽ അപ്പു ഒരു നിമിഷം മതിമറന്നു. കൂട്ടത്തിൽ ഒരു കാര്യം ്അപ്പു ശ്രദ്ധിച്ചു. അഞ്ജലിയുടെ കഴുത്തിൽ കിടക്കുന്ന തന്‌റെ താലി. വിവാഹത്തിനു ശേഷം അഞ്ജലി താലിമാല ഊരിവച്ചിരുന്നു. ആദ്യമായാണ് അവൾ അതു ധരി്ച്ചു കാണുന്നത്. അപ്പുവിനെ കണ്ടതും, അഞ്ജലിയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തി,ഒരുപാടു തേടി നടന്നതിനു ശേഷം എന്തോ ലഭിച്ച കുട്ടിയെപ്പോലെ. 'അപ്പൂ, എന്തായിത്?ദീപാവലിയായിട്ടും നേരത്തെ എത്താൻ പറ്റില്ലേ?' അവന്‌റെ അടുക്കലേക്ക് നടന്നടുത്തുകൊണ്ട് അവൾ ചോദിച്ചു, ചോദ്യത്തിൽ ഒരു പരിഭവം നിറഞ്ഞിരുന്നു. 'ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്കു കുറച്ചു പേപ്പേഴ്‌സ്' വെട്ടിമുറിച്ചു പറയാനാണ് അ്പ്പുവിനു തോന്നിയതെങ്കിലും അവൻ പറഞ്ഞത് പതുക്കെയാണ്. എത്രയൊക്കെ ദേ്ഷ്യമുണ്ടെങ്കിലും അഞ്ജലി അടുത്തേക്കു വരുമ്പോൾ അത് അലിഞ്ഞില്ലാതാകുന്നു. ഈ പെണ്ണിനു വല്ല മാന്ത്രികശക്തിയുമുണ്ടോ, അപ്പൂ ചിന്തിച്ചത് അങ്ങനെയാണ്. 'ങൂം, ശരി ശരി, വാ അകത്തേക്കു പോകാം, എല്ലാവരും കാത്തിര്ിക്കുന്നു ' അപ്പുവിന്‌റെ കൈയ്യിൽ മെല്ലെ പിച്ചിക്കൊണ്ട് അധികാരഭാവത്തിൽ അവൾ പറഞ്ഞു. അപ്പു അഞ്ജലിയുടെ പിറകെ നടന്നു. അവൾ അടിച്ചിരുന്ന പെർഫ്യൂമിന്‌റെ സുഗന്ധം അവനെ പൊതിഞ്ഞു നിന്നു. എത്ര സുഖകരമായ സുഗന്ധം , സ്വർഗത്തിലെത്തിയതുപോലെയാണ് അപ്പുവിനു തോന്നിയത്.അകത്തെല്ലാവരുമുണ്ടായിരുന്നു, തറവാട്ടിലെ എല്ലാ അംഗങ്ങളും.പിന്നെ വിശേഷങ്ങളായി, പരിഭവങ്ങളായി , പരദൂഷണങ്ങളായി.എല്ലാം കൂടി ഒരു ഉ്ൽസവമേളം.അപ്പു ശ്രദ്ധിച്ചത് അഞ്ജലിയുടെ മാറ്റമായിരുന്നു. അവൾ തീർത്തും ഉൽസാഹവതിയാണ്. പഴയ മുരടൻ സ്വഭാവമൊന്നുമല്ല. രാത്രിയിൽ അപ്പുവിനു ഭക്ഷണം വിളമ്പിക്കൊടുത്തതും അഞ്ജലി തന്നെ. അവളുടെ ശരീരം അവനോടു മു്ട്ടിയുരുമ്മി നിന്നു. അപ്പുവിന് ആകെപ്പാടെ വൈക്ലബ്യം ദേഹം മുഴുവൻ അനുഭവപ്പെട്ടു. പെണ്ണ് സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അവനു വ്യക്തമായും മനസ്സിലായി.പക്ഷേ അതവൾ തുറന്നു പറയും വരെ അകലം പാലിക്കാനായിരുന്നു പിടിവാശിക്കാരനായ അപ്പുവിന്‌റെ തീരുമാനം. ഭക്ഷണം കഴിഞ്ഞു പതിവുപോലെ അപ്പു സെറ്റിയിലേക്കു
💬 Comments
View all comments