0%

Chapter Title : ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

മാറ്റാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി.

“അയ്യോ സീരിയസ്‌ലി, ഇയാളെന്നാന്നേ ഇത്രയ്ക്കും ഇൻട്രോവെർട്ടായിട്ട് നടക്കുന്നെ. നിന്നെയൊന്ന് മാറ്റിയെടുത്തിട്ടേ ഒള്ളെന്നാ എൻ്റെ തീരുമാനം.”

“മിക്കവാറും.” ദീപ്തി ചിരിച്ചു.

“വരുവോ. എനിക്കു വേണ്ടി, പ്ലീസ്?” ദീപ്തിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ധന്യ ഒരു കുസൃതിച്ചിരിയോടെ കൈകൾ കൂപ്പി കൊഞ്ചി.

“പോടീ പിശാശേ, ഞാനില്ല.” ധന്യയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് പിണക്കം നടിക്കാൻ ശ്രമിക്കുമ്പോഴും ദീപ്തിക്ക് ചിരി വന്നു.

“അപ്പൊ വരുംന്ന് ഒറപ്പിച്ചേ, പേര് കൊടുക്കാവല്ലോ?”

“ഉം.”

തുടർന്നുള്ള ദിവസങ്ങളിൽ ദീപ്തി തൻ്റെ അന്തർമുഖത്വം മാറ്റി വെച്ച് ധന്യയോടും അവളുടെ സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചു. ധന്യയുടെ വാഗ്ദാനം എത്ര കണ്ട് ആത്മാർഥമായിരിക്കും എന്ന് അവൾക്ക് ഉറപ്പ് ഇല്ലായിരുന്നു; പക്ഷേ അത് പാലിക്കപ്പെടാതെ പോയാൽ അത് ഒരിക്കലും തൻ്റെ ഭാഗത്തുനിന്ന് ഒരു ശ്രമം ഇല്ലാത്തതിനാൽ ആയിരിക്കരുത് എന്ന നിശ്ചയം ആയിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്. തൻ്റെ ആത്മസംഘർഷങ്ങൾ അവളെ സ്വാഭാവികമായ രീതിയിൽ മറ്റുള്ളവരുമായി ഇടപഴകുന്നതിൽനിന്ന് പിന്നാക്കം വലിച്ചെങ്കിലും ധന്യയോടൊത്ത് ചെലവഴിക്കാൻ കിട്ടുന്ന ഏതാനും സന്തോഷഭരിതമായ ദിവസങ്ങളെക്കുറിച്ച് ഉള്ള പ്രതീക്ഷയിൽ ദീപ്തി ആ ബുദ്ധിമുട്ട് സഹിച്ചു.

ഒടുവിൽ കാത്തുകാത്തിരുന്ന ആ യാത്രയുടെ ദിവസം വന്നെത്തി. ടൂർ ബസ്സിൽ ദീപ്തി ആദ്യമേ തന്നെ ഡോറിന് തൊട്ടു പിന്നിൽ ഉള്ള സീറ്റിൽ സ്ഥാനം പിടിച്ചു. ധന്യ വേറെ എങ്ങും പോയി ഇരിക്കാതെ നോക്കണമല്ലോ! ധന്യ കയറി വന്നതും ദീപ്തി അവളെ പിടിച്ച് രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന ആ സീറ്റിൽ തൻ്റെ അരികിൽ ഇരുത്തി. “കേൾക്കൂ, കൂട്ടുകാരേ, ഇതാ ഈ യാത്രയിൽ ഉടനീളം ഇവൾക്കു മേൽ ഞാൻ എൻ്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു!” എന്ന് ദീപ്തി ഉറക്കെ പറഞ്ഞില്ല എന്നേ ഉള്ളൂ; അവളുടെ മനസ്സിലെ ചിന്ത അപ്പോൾ ഏതാണ്ട് അങ്ങനെ ആയിരുന്നു എന്നതാണ് വാസ്തവം.

യാത്ര അടിപൊളി ആയിരുന്നു. ദീപ്തി എല്ലാവരുമായും അടുത്ത് ഇടപഴകി. തമാശകൾ പങ്കു വെച്ചു. അന്താക്ഷരി കളിച്ചു. അടിപൊളി പാട്ടുകളുടെ താളത്തിൽ തുള്ളിക്കളിച്ചു. പോയ സ്ഥലങ്ങളിൽ കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ കണ്ടും ഫോട്ടോകൾക്ക് പോസ് ചെയ്തും പകർത്തിയും വഴിയോരക്കച്ചവടക്കാരോട് വില പേശിയും ചുറ്റി നടന്നു.

💬 Comments

View all comments