Chapter Title : ആനിയമ്മയും ഹാജിയാരും 1
നരച്ച ബുൾഗാൻ താടി വെട്ടി ഒതുക്കി വെച്ചിരിക്കുന്നു. 'ഇത് ഹാജിയാർ, ദുബായിലാണ് നമ്മുടെ വര്ക്കിച്ചന്റെ തോട്ടം നോക്കാൻ വന്നതാ. ഊണ് എടുക്കെ' ഭർത്താവ് പരിചയപ്പെടുത്തി. ഞങ്ങൾ തെക്കൻ മലയോര ക്രിസ്ത്യാനികൾക്ക് വടക്കു നിന്നുള്ള ആളുകളെ പണ്ടേ ഇഷ്ടമല്ല. അവരുടെ ഭാഷയും സംസ്കാരവും എനിക്ക് പിടിക്കിലായിരുന്നു. പിന്നെ വളരെ കുറച്ചു പേരെ മാത്രമേ ആ ഭാഗത്തു നിന്ന് അറിയൂ. നല്ലൊരു ദിവസമായിട്ടു ഇയാളെയും കൊണ്ട് വന്ന ഭർത്താവിനോടുള്ള ഈർഷ്യയും കൊണ്ട് ഞാൻ അയാളെ നോക്കി ഭവ്യമായി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. പെട്ടന്ന് തന്നെ അകത്തെ അലമാരയുടെ കണ്ണാടിച്ചില്ലിൽ അയാൾ എന്റെ പിൻഭാഗം കണ്ണെടുക്കാതെ നോക്കുന്നത് ഞാൻ കണ്ടു. ഇവന്മാർ ഒക്കെ ഇങ്ങിനെ ആണലോ എന്ന് കരുതി ഞാൻ അടുക്കളയിൽ കടന്നു. ഊണ് വിളമ്പുമ്പോൾ അയാൾ എന്നെ പല തവണ ഉഴിഞ്ഞു നോക്കുന്നത് ഞാൻ ശ്രെദ്ദിച്ചു. പരമാവധി അയാളുടെ നോട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഞാൻ അടുക്കളയിലേക്കു വലിഞ്ഞു. അവർ കുറച്ചു നേരംസംസാരിച്ചു ഇരുന്നേച് പോകാൻ എഴുനേറ്റു. പോകാൻ തുടങ്ങിയപ്പോ ഞാൻ അവിടേക്കു ചെന്നു. 'ഊണ് ജോറായിരിക്കണു' എന്നെ നോക്കി അയാൾ പറഞ്ഞു. ഞാൻ ചെറിയ ഒരു ചിരി മാത്രം അയാൾക്കു സമ്മാനിച്ച് അകത്തേക്ക് നടന്നു. അന്ന് രാത്രി ഞാൻ ഭർത്താവിനോട് ദേഷ്യപ്പെട്ടു. നല്ലൊരു ദിവസമായിട്ടു നിങ്ങള്ക്ക് നാട്ടുകാരുമായെ ഊണ് കഴിക്കാൻ വരൻ കണ്ടുള്ളു എന്ന് ചോദിച്ചു. അയാൾ ഒരു നല്ല കസ്റ്റമർ ആണെന്നും ഈ കച്ചോടം നടന്നാൽ നല്ല ഒരു തുക കമ്മീഷൻ അടിക്കാമെന്നും ഭർത്താവു പറഞ്ഞു. ഈ മനുഷ്യന് കാശ് എന്ന ഒറ്റ വിചാരമേ ഉള്ളു എന്ന് എനിക്ക് തോന്നി പോയി. അടുത്ത ദിവസവും അയാൾ വീട്ടി വന്നു എന്തോ പേപ്പർ തരം വേണ്ടി. റാന്നിയിൽ കുറച്ചു ദിവസം ഉണ്ടാവും എന്നും ഭർത്താവിനെ വിളിച്ചപ്പോ വീട്ടി കൊടുത്ത മതി എന്നും പറഞ്ഞു എനിയ്ക്ക് ഒരു കവർ തന്നു. ആ സ്ഥല കച്ചോടം നടന്നു. അതിന്റെ ഭാഗമായി അയാൾ ഭർത്താവിനോടൊപ്പം പിന്നെ പല തവണ വീട്ടി വന്നു. രെജിസ്ട്രേഷൻ, സ്ഥലം അളക്കാൻ എന്നൊക്കെ പറഞ്ഞു പല തവണ. പതുക്കെ
💬 Comments
View all comments