Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
നൂറ് വർഷം പഴക്കമുണ്ടാകും ആ വലിയ നാലുകെട്ട് വീടിനു..
ഞാൻ എന്റെ കാർ പുറത്ത് നിർത്തി ഗേറ്റ് തുറന്ന് അകത്ത് കയറി..
ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുന്ന ഹാജ്യാർക്ക് ചുറ്റും മൂന്നാലു പേർ നിൽക്കുന്നുണ്ട്.
എന്നെ കണ്ടതും കിടന്നിരുന്ന ഹാജ്യാർ കസേരയിൽ എണീറ്റിരുന്നു..
"ആ.. സാദിഖെ.. !!.. "
"കേറിവാടൊ. ഇരിക്കടൊ.."
"വേണ്ടാ ഞാൻ നിന്നോളാം"..
" ഗൾഫീ പോയി.. പത്ത് കാശൊക്കെ വന്നു എങ്കിലും അവൻ ബഹുമാനം മറന്നിട്ടില്ലാ.." ഹാജ്യാർ കൂടെ നിക്കുന്നവരോടായി പറഞ്ഞു..
"ഹാജ്യാരോട് എനിക്കൊന്ന് ഒറ്റക്ക് സംസാരിക്കണമായിരുന്നു.." ഞാൻ പറഞ്ഞു..
"എന്താ സാദിഖെ" "അത്ര സീരിയസ് മാറ്റെർ" അയാൾ ചോദിച്ചു..
"അത്"..
അയാൾ മറ്റുള്ളവരെ ഒന്ന് തിരിഞ്ഞു നോക്കി.. അവരെല്ലാം അപ്പൊ തന്നെ അവിടുന്ന് മുറ്റത്തെക്കിറങ്ങിപോയി..
" ഞാൻ വന്നത്.. "
"ഊം... മതി.. കാര്യം എനിക്ക് മനസിലായി.." അയാൾ കോളാബിയെടുത്ത് മുറുക്കലൊന്ന് തുപ്പിക്കൊണ്ട്.. വീണ്ടും
"അയിനാണു ഇജ്ജ് ബന്നതെങ്കിലു... വേണ്ടാാ.."
"ഹാജ്യാരു അങ്ങനെ പറയര്ത്.. ആ കുട്ടി എനിക്ക് വേണ്ടപെട്ടതാ.."
ഞാനെന്ത് വേണമെങ്കിലും ചെയ്യാം..അവരെ വെറുതെ വിടണം.."
"നീയെന്ത് ചെയ്യാൻ.. നീ പോടാ കൊച്ചനെ.."
"അനക്കറിയാലൊ ഹാജ്യാരു ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറില്ലെന്ന്"?
" അല്ല.. ഇപ്പൊ എന്തിന്റെ പേരിലാ നിങ്ങൾ അവരെ ഉപദ്രവിക്കുന്നത്.."?
ദേഷ്യ ഭാവത്തിൽ കണ്ണ് ചുവ്വന്ന് എന്നെ അയ്യാൾ നോക്കി..
"നിനക്കറിയണൊ അത്..."?
" ടാ അറിയണൊന്ന്.." അയാൾ അലറി..
"അറിയണം..എന്തിന്റെ പേരിലാണെന്ന് എനിക്കറിയണം".. ഞാൻ പറഞ്ഞു..
" ന്നാാ ബാ". എന്ന് പറഞ്ഞ് അയാളെന്ന് വീടിനുള്ളിലേക്ക് കൊണ്ടുപോയി.. അടഞ്ഞുകിടന്ന ഒരു റൂമിന്റെ വാതിൽ തുറന്നു..
"ദാ നോക്ക്.."
അവിടെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു..
ഞാൻ ചോദ്യഭാവത്തോടെ അയ്യാളെ നോക്കി..
"പതിനാറ് വർഷം മുമ്പ്, എന്നെയും എന്റെ കുടുമ്പത്തിനേയും വിഷമത്തിലാക്കി മറ്റൊരുത്തന്റൊപ്പം ഇറങ്ങിപോയപ്പോഴും ഞാൻ മനസിൽ കരുതി.. നല്ലതുപോലെ ജീവിച്ചാമതിയാർന്നൂന്ന്.."
"പക്ഷെ", " ഇതുപോലെ ജീവച്ചവമായി കേറിവരുമെന്ന് ഞാൻ വിചാരിച്ചില്ല.." അയാളുടെ കണ്ണ് നിറഞ്ഞൊഴികെ...
"അതിനു കാരണക്കാരനായവനെ ഞാനെന്ത് ചെയ്യണം.. നീ തന്നെ പറ..."
ഒന്നും മനസിലാവാതെ ഞാൻ കുറച്ച് നേരം നിന്നു...
അയാൾ വീണ്ടും
💬 Comments
View all comments