Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
വേദനയും പിരിമുറുക്കവും അളക്കാനുള്ള ഉപകരണം കണ്ടുപിടിച്ചിട്ടില്ലല്ലൊ....,!" ആ വേദന അറിയാത്തിടത്തോളം , പത്ത് മാസം ചുമന്ന് പെറ്റ അമ്മയേക്കാൾ വരില്ല ഒരിക്കലും, ഒരായുസ്സ് മുഴുവൻ ചോരനീരാക്കി പോറ്റി വളർത്തിയ അച്ചൻ.."
ലേബറൂമിന്റെ വാതിൽ തുറന്നു... ഒരു കുഞിനേം കൊണ്ട് ഒരു നഴ്സ് പുറത്തുവന്നു..
"നാദിയാടെ കൂടെ ആരാ"
"ഞാനാ.." ഞാൻ പറഞ്ഞു..
എന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചുകൊണ്ട് അവർ..
"ആൺ കുട്ടിയാ"..
" എന്റെ കണ്ണ് സന്ദോഷം കൊണ്ട് നിറഞ്ഞു.... അടുത്തു നിന്നിരുന്ന നാദിയാടെ ഉമ്മാടെ കയ്യിൽ ഞാൻ മോനെ കൊടുത്തു..
"സുന്ദരകുട്ടൻ.. ഉപ്പച്ചിയെ പോലെ തന്നെ" ഉമ്മ പറഞ്ഞു..
വലിയൊരു ആശ്വാസത്തോടെയും സന്ദോഷത്തോടെയും ഞാനിരുന്നു..
കുഞിനെ തിരികെ വാങ്ങാൻ വന്ന നഴ്സിനോട് ഞാൻ
'നാദിയാാ"!?
"കുഴപ്പമില്ല സുഖമായിരിക്കുന്നു."
പിന്നീടങ്ങോട്ട് സന്ദോഷത്തിന്റെ നാളുകളായിരുന്നു. താഴത്തും തറയിൽ വെക്കാതെ ഞങ്ങളവനെ താലോലിച്ചു..
ആദിൽ- ബഹുമാന്യനായ ന്യായാധിപൻ...
"ആദിൽ മുഹമ്മദ് " നാദിയയായിരുന്നു ആ പേരു പറഞ്ഞത്. അങ്ങനെ ... ഞാനും നാദിയയും ഞങ്ങളുടെ ആദിമോനും കൂടെ അവന്റെ ഉമ്മൂമ മാരും.. ഞങ്ങളുടെ ജീവ്വിതം പുതുമയുള്ളതായി.. ഞാൻ പഴയതൊക്കെ മറന്നു..
പുതിയൊരു ജീവിതം ആസ്വതിക്കുന്നതിന്റെ സകല സന്ദോഷവും നാദിയാടെ മുഖത്ത് പ്രകടമായിരുന്നു.. ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും മധുരമുള്ള നിമിഷങ്ങളിലൂടെഞങൾ ജീവിതം മുന്നോട്ട് കൊണ്ട് പോയി. എനിക്ക് നാദിയയോട് പ്രണയം മൂന്നിരട്ടിയായി വർദ്ധിച്ചു.
പ്രണയിച്ചും സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ മകനെ ലാളിച്ചും കൊഞ്ചിച്ചും ദിനരാത്രങ്ങൾ ഒരുപാട് കടന്നുപോയി..
ആദിൽ മോന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പെങ്ങ്ന്മാരെയും അളിയന്മാരെയും നാട്ടിൽ നിന്ന് വിളിച്ചു വരുത്തി.. പിന്നെ അടുത്തുള്ള സുഹൃത്തുക്കളും മാത്രം..
വലിയ ഒരാഘോഷമായിതന്നെ അത് നടന്നു.. എല്ലാവരും മതിമറന്ന് സന്ദോഷിച്ച ദിവസമായിരുന്നു അത്..
ആ സന്ദോഷം അതിക ദിവസം നീണ്ടുനിന്നില്ല.. നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരും വന്ന കൂട്ടത്തിൽ അവരെ പിന്തുടർന്ന് ചിലർ ബാഗ്ലൂരിലെത്തി.. ഞാൻ താമസിക്കുന്ന സ്തലവും മറ്റും കണ്ടെത്തി അവർ തിരിച്ചുപോയി. അവിടുന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്,
ഒരു ദിവസം , ആദിൽ മോനു വയറിനു സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതായി വന്നു..
നാദിയക്ക്
💬 Comments
View all comments