Chapter Title : അബ്രഹാമിന്റെ സന്തതി [സാദിഖ് അലി]
'ആ പോന്നൊ.. ഞാൻ ഇവിടെ തന്നെയുണ്ടാകും..".
ഞാൻ പുറപെട്ടു..
ജാഫറിന്റെ വീട്ടിലേക്കുള്ളത്രയും ദൂരം നാദിയയുടെ വീട്ടിലേക്കില്ല.
ഒരു നാല്പത് കിലോമീറ്ററോളം വരും..
സ്തലവും മറ്റ് ഡീറ്റൈൽസുമെല്ലാം നേരത്തെ കിട്ടിയിരുന്നു.. ഏതാണ്ട് ഒരു മാസമായിട്ട് നല്ല ചാറ്റിങ്ങ് ആയിരുന്നല്ലൊ!..
ആദ്യമൊക്കെ ഒന്ന് കളിക്കണമെന്നാണു തോന്നീയിരുന്നത്.. പിന്നീട് അവളുമായുള്ള ചാറ്റിങ്ങിൽ മറ്റെന്തെക്കൊയൊ ആയി..
അവളുടെ കൊഞ്ചിയുള്ള സംസാരശൈലിയും നിഷ്കളങ്കമായ കുണുങ്ങിയുള്ള ചിരിയും പാലാക്കാടൻ ടെച്ചുള്ള അവളുടെ സംസാരവും എനിക്ക് മറ്റൊരു അനുഭൂതിയാണു സമ്മാനിച്ചത്..
"എന്തായാലും അവളെയൊന്ന് കാണാലൊ" ഞാൻ മനസിലോർത്തുകൊണ്ട് കത്തിച്ചുവിട്ടു..
ഇടക്ക് നിർത്തി അവൾക്കും ഉമ്മാക്കും കുറച്ച് ഡ്രെസ്സും കുറച്ച് പലഹാരങ്ങളും വാങ്ങി.
ഏതാണ്ട് അവൾ പറഞ്ഞ സ്തലമെത്തിയപ്പോൾ ഞാനവളെ വിളിച്ചു..
"ആ നാദിയാ... ഞാൻ ദേ..എത്തി.."
"എവിടാ"
"നീ പറഞ്ഞ കനാൽ സൈഡിൽ"
"ആ അവിടുന്ന് വലത്തോട്ടൊന്ന് നോക്കിക്കെ"..!!
ഞാൻ നോക്കി.. കൈ വീശി കാണിച് അവൾ നിൽക്കുന്നു..
കാർ പോവില്ല.. കനാലിനു കുറെകെ പാലം.. പാലം കടന്ന് നൂറ് മീറ്റർ നടക്കണം അവിടേക്ക്..
ഞാൻ കനാൽ സൈഡിൽ കാർ നിർത്തി അങോട്ട് നടന്നു..
വീട്ടിൽ അവളുടെ ഉമ്മയും അവളും മാത്രം..!
വീട്ടിലേക്ക് കയറാൻ തുടങ്ങലും മൂടികെട്ടി നിന്ന ആകാശത്ത് വെള്ളിടി വെട്ടി മഴ പെയ്തുതുടങ്ങി..
ചെറുതായൊന്ന് നനഞ്ഞു ഞാൻ.. "
കയറിചെന്നതും അവൾ..
"ഇക്കാ നനഞ്ഞല്ലൊ"..
'ഹെയ്.. സാരല്ല്യാ..!!"
തലതോർത്താൻ ഒരു തോർത്ത് എന്റെ കൈയ്യിൽ തന്ന് അവൾ..
'ബുദ്ധിമുട്ടായല്ലെ!?..".
"ഹേയ്.. എന്ത് ബുദ്ധിമുട്ട്.. നിങ്ങൾ എനിക്ക് അന്യരല്ലല്ലൊ..""
"ആ മോൻ വന്നൊ.. "
എന്ന് ചോദിച്ചുകൊണ്ട് ഇറയത്തേക്ക് വന്ന ഉമ്മാനെ കണ്ട് എവിടെയൊ കണ്ട് മറന്നമുഖം.. ഞാൻ ആലോചിച്ചു..
"പെങ്ങളൂട്ടിയുടെ കല്ല്യാണമൊക്കെ എങ്ങെനെയുണ്ടായിരുന്നു മോനെ.."
"നന്നായിരുന്നു ഉമ്മാ.."
"മഴ കൊളമാക്കിയൊ കല്ല്യാണം.."
"ഹെയ്.. ഇടക്കൊന്ന് ചാറി.. അത്രതന്നെ..'"
ഞാൻ കൊണ്ടുവന്ന കവറുകൾ അവളുടെ കയ്യിൽ കൊടുത്തു..
"ഇത് എന്റെ വക നാദിയാക്കും ഉമ്മാക്കും"
"എന്തിനാ മോനെ.. വെറുതെ.. കാശുകളഞ്ഞത്"..
" അതൊന്നും സാരല്ല്യ ഉമ്മാ"
"ഉമ്മാ, ഈ ഇക്കാടെ കൂടെ ജാഫർക്ക ജോലി ചെയ്യണെ".. ഉമ്മാടായി അവൾ പറഞ്ഞു..
" ആണൊ മോനെ.. അവനു കുഴപ്പമൊന്നുമില്ലല്ലൊ
💬 Comments
View all comments