0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4561

അച്ചായത്തി ഫ്രം ബാംഗ്ലൂർ 5

Achayathi From Banglore Part 5 | Author : Adheera

[ Previous Part ] [ www.kkstories.com]


( ഒരു മുഴുവൻ കൂക്കോൾഡ്  സ്റ്റോറി ആണിത്.. താല്ല്പര്യമില്ലാത്തവർ ഒഴിവാക്കുക )

ഹോസ്പിറ്റലിന്റെ വരാന്തയിൽ കൂടി ആൽബി അങ്ങോട്ടു ഇങ്ങോട്ടും  വേഗതയിൽ നടന്നു വല്ലാത്ത ടെൻഷനിൽ അവന്റെ നെഞ്ചിടിപ്പ് ക്രെമേണ  ഉയരുന്നുണ്ടായിരുന്നു.

ഇടക്ക് ഇടക്ക്  കയ്യിലെ വാച്ചിലേക്ക് നോക്കി സമയം ഉറപ്പാക്കാനും അവൻ മറന്നില്ല
എന്തൊ ഓർത്ത പോലെ പോക്കെറ്റിൽ നിന്നും  ഫോൺ എടുത്തു നോക്കിയെങ്കിലും അതിൽ പ്രത്യേകിച്ച് മെസേജൊ കാളോ  വന്നു കിടക്കാത്തത് കൊണ്ട് തിരികെ വച്ചു..

സമയം പോകുന്തോറും  അവൻറെ ടെൻഷൻ കൂടി വന്നു..  കുറച്ചു സമയം സമീപത്തുള്ള  ബെഞ്ചിൽ പോയി ഇരുന്നു എങ്കിലും പിന്നെയും അവൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി...

കൈകൾ കൂട്ടി തിരുമ്മി കൊണ്ട് എന്തൊക്കെയോ ഓർത്ത് ആൽബി നെടു വീർപ്പ് ഇട്ടു.. പിന്നെ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ  പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സ്റ്റെല്ലയുടെ  നമ്പറിലേക്ക് വിളിച്ചു..
" ദ നമ്പർ യുവർ കോളിംഗ് ഈസ് കറന്റ്ലി സ്വിച്ചിദ് ഓഫ്.."
റെക്കോർഡഡ് ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി.

വാട്സാപ്പിൽ ലാസ്റ്റ് സീൻ കാണിച്ചിരിക്കുന്നത് ഇന്ന് രാവിലെ 10 മണിയാണ് അതിനുശേഷം വാട്സാപ്പിൽ കണ്ടിട്ടില്ല..
രാവിലെ മുതൽ അയച്ചിരിക്കുന്ന മെസ്സേജിനു ഒരു ടിക്ക് മാത്രമേ വീണതായി കാണിക്കുന്നുള്ളു..

ഓരോന്ന് ആലോചിച്ചു കൂട്ടിയതും ആൽബിയുടെ  നെഞ്ചിൽ നിന്നും ചെറുതായി രോഷം ഇരച്ചു  കയറി..!!
ഹോസ്പിറ്റലിൽ അന്നേ ദിവസം  അധികം തിരക്കില്ലായിരുന്നു എങ്കിലും ഒന്ന് രണ്ട് ആളുകൾ ആ പരിസരത്തു ഉണ്ടായിരുന്നു.

ഇടക്ക് എപ്പോഴോ ഒരിക്കൽ കൂടി ട്രൈ ചെയ്ത് നോക്കി എങ്കിലും സ്റ്റെല്ലയുടെ  ഫോൺ ഓഫ് ആയിരുന്നു..
ആൽബി  പുറത്തേക്ക് ഇറങ്ങി ' ഒരു സിഗരറ്റ് കത്തിച്ചാലോ എന്ന് ആലോചിച്ചു പിന്നെ വേണ്ട ' എന്ന് തീരുമാനിച്ചു.

അപ്പോഴേക്കും കാഷ്വാലിറ്റിയുടെ വാതിൽ തുറന്ന്  ഒരു ഡോക്ടർ പുറത്തേക്ക് വന്നു.  " കുഴപ്പമൊന്നുമില്ല ആൽബിൻ.. !! പേടിക്കാൻ മാത്രം ഒന്നും  ഇല്ല.."

" താങ്ക് ഗോഡ്..!!  എന്താണ് പെട്ടെന്ന് പറ്റിയത് എന്നറിയാമോ ? "
ആൽബിൻ ദീർഘ ശ്വാസം എടുത്തു വിട്ടു പുറകെ കാര്യം അന്വേഷിച്ചു.

" കറക്റ്റ്  പറയാൻ കഴിയില്ല കുറച്ച് സമയം കൂടി കഴിയട്ടെ രണ്ട് മൂന്ന് റിപ്പോർട്ട് കൂടി വരാൻ ഉണ്ടല്ലോ..!! "

"

💬 Comments

View all comments