Chapter Title : അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]
അമ്മക്ക് അമ്മയുടെ എല്ലാ വേണ്ടപ്പെട്ടവരും ബന്ധുക്കളും ശത്രുക്കളായി മാറി. അച്ഛന്റെ ഊരുചുറ്റലും മദ്യപാനാസക്തിയും കൂട്ടൂകെട്ടുകളും മൂലം ജീവിതം എന്നും മനസ്സമാധാനമില്ലായ്മയുടേയും സാമ്പത്തിക കഷ്ടപ്പാടിന്റെതുമായി മാറി. രണ്ടുമക്കളെ പോറ്റിവളര്‍ത്താന്‍ അജിത വളരെ കഷ്ടപ്പെട്ടു അവസാനം ജീവിക്കാനായി നാട്ടിലെ കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്ന നൃത്തവിദ്യാലയം നടത്തിയാണ് ജീവിതം തള്ളിനീക്കിയത്. പിന്നീട് പല കാരണങ്ങളാല്‍ നൃത്തവിദ്യാലയവും നിര്‍ത്തലാക്കേണ്ടിവന്നു.
ഇല്ല … ഇനി അമ്മയെ ഞാന്‍ ഒരിക്കലും കഷ്ടപ്പെടുത്തില്ല. ഒരു ആയുസ്സില്‍ അനുഭവിക്കാവുന്ന കഷ്ടപ്പാടെല്ലാം അമ്മ അനുഭവിച്ചു. എനിക്ക് ഇപ്പോള്‍ തരക്കേടില്ലാത്ത ശമ്പളമുള്ള ജോലിയുണ്ട് .... എന്റെ കഴിവിലും പ്രതിഭയിലും എനിക്ക് വിശ്വാസവുമുണ്ട് .....ആനിമേഷന്‍ മേഖലയിലും ഡിസൈനിംഗിലും പ്രതിഭതെളിയിച്ച എന്നെ
റാഞ്ചികൊണ്ടുപോകാന്‍ ഇന്ന് ഈ മെട്രോ നഗരത്തിലെ ഫിലം മേക്കിംഗ് മള്‍ട്ടിനാഷണല്‍ സ്റ്റുഡിയോകള്‍ മത്സരിച്ച് നില്ക്കുകയാണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ട്....ഇനി ഒരു പിന്നോട്ടുപോക്കില്ല....ഇതുവരെ കഷ്ടപ്പെട്ട അമ്മയെ ഇനി താന്‍ കഷ്ടപ്പെടുത്തില്ല. ഇനിയുള്ള എന്റെ ജീവിതം പാവം അമ്മക്കുവേണ്ടിയായിരിക്കും ,അമ്മയെ ഒരു തമ്പുരാട്ടിയെ പോലെ താന്‍ നോക്കും… രക്ഷിത് ചിലപ്പോള്‍ അങ്ങിനെ പലതും ഓര്‍ക്കും
ബാംഗ്ളൂരില്‍ എത്തി 2-3 മാസം കഴിഞ്ഞിട്ടും അജിത ദുഖിതതന്നെയായിരുന്നു.3 വര്‍ഷത്തെ ഭര്‍ത്താവിന്റെ പരിചരണവും കഷ്ടപ്പാടും ജീവിത സാഹചര്യങ്ങളും അജിതയെ വിഷമിപ്പിക്കുകമാത്രമല്ല അവളെ ക്ഷീണിതയും ദുഖിതയും ആക്കിമാറ്റിയിരുന്നു. ഉണ്ണിയേട്ടന്‍ മരിച്ച വിഷമവും നാട് വിട്ട് പോന്ന സങ്കടവും പുതിയ നഗരത്തിലെ ചുറ്റുപാടുകളൊടു ഇണങ്ങി ചേരാനുമുള്ള വിമുഖതയും കാരണം അജിത ഖിന്നയും ക്ഷീണിതയുമായി കാണപ്പെട്ടു.
രക്ഷിത് രാവിലെ 9 ന് ജോലിക്ക് പോകും പിന്നെ തിരിച്ചുവരുന്നത് വൈകീട്ട് 7 നാണ് . വീട്ടുജോലികളെല്ലാം കഴിഞ്ഞ് ബാക്കി സമയം അജിത എകാന്തതയുടെ തടവറയിലായിരുന്നു അക്കാലത്ത്. അമ്മയെ സന്തോഷവതിയാക്കാന്‍ രക്ഷിത് തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു.
സാധാരണ ജോലികഴിഞ്ഞ് സുഹൃത്തുക്കളായി കൂട്ടുകൂടിയും പബില്‍ സമയം ചിലവാക്കിയും രാത്രി ഏറെ വൈകിവന്നിരുന്ന രക്ഷിത് അമ്മ വന്നതോടുകൂടി വൈകീട്ട് 7 മണിക്ക് തന്നെ വീട്ടിലെത്തുമായിരുന്നു. പിന്നീട് അമ്മക്കൊപ്പം പലതരം വിഭവങ്ങളുണ്ടാക്കലും പരീക്ഷണങ്ങളുമായി അവന്‍ അമ്മക്കൊപ്പം അധികനേരം ചിലവഴിക്കും.ഷോപ്പിംഗിന് കൊണ്ടുപോയും പാതയോരങ്ങളിലൂടെ നടക്കാനിറങ്ങിയും അമ്മയുടെ കൂടി പരമാവധി അവന്‍ സമയം ചിലവഴിച്ചു തുടങ്ങി.
ബാംഗ്ളൂരില്‍ വന്ന് 3-4 മാസം കഴിഞ്ഞപ്പോഴേക്കും
💬 Comments
View all comments