Chapter Title : അലൻ [Haran]
ടാബ്ലെട്സ് വാങ്ങി. കുറിപ്പടി ഒന്നുമില്ലാതിരുന്നത് കൊണ്ട് അല്പം പണിപ്പെട്ടു ഒന്നു സംഘടിപ്പിച്ചെടുക്കാന്‍. വാങ്ങിക്കാന്‍ ചെന്നപ്പോള്‍ പല മെഡിക്കല്‍ ഷോപ്പുകാരും എന്നെ ഒന്നിരുത്തി നോക്കി, ഈ കാലമാടന്‍ ഇതും തിന്നു ചത്തുപോയാല്‍ പണിയാകുമല്ലോ എന്നോര്‍ത്തായിരിക്കും. നാട്ടില്‍ ഉറ വാങ്ങാന്‍ പോയാലും ഇതേ നോട്ടമാണല്ലോ എന്ന് ഞാനോര്‍ത്തു. പണ്ട് വീടിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ഇതും ചോദിച്ചു ചെന്നപ്പോള്‍ അന്നവിടെ ജോലിയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടി പേടിച്ച് എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓര്‍മ്മയുണ്ട്. മൂന്ന് ലീഫേ കിട്ടിയുള്ളൂ, ആതും പത്ത് കടകള്‍ കയറിയിറങ്ങിയതിനു ശേഷം. ഇത് കൊണ്ട് നടക്കുമോ എന്നറിയില്ല. ആ നോക്കാം.
ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, ഓയിന്റ്മെന്റ്റ് പുരട്ടിയപ്പോള്‍ സംഭവം കുറവുണ്ട്. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ വിളിക്കാത്തത് കാരണം, പോയി നോക്കാം എന്ന് തന്നെ കരുതി. ഉച്ചയോടെ ഏറണാകുളത്തെത്തി. വിറയാര്‍ന്ന പദചലനങ്ങളോടെ ഞാന്‍ ഡോക്ടറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു. രണ്ട് മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് വരുമെന്നും കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. പതുക്കെ പുറത്തേക്കിറങ്ങി. മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നട്ടുച്ച നേരത്തും കമിതാക്കളുടെ ആധിക്യം. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ചു രണ്ട് പുക വിട്ടു കൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. കുറച്ചുനേരം സിഗരറ്റ് കൂടിലേയ്ക്കു തന്നെ നോക്കിയിരുന്നു. മറ്റെല്ലാ ബ്രാന്റിനെക്കാളും സെക്സിയായ കവര്‍ ഡിസൈന്‍, നല്ല കളര്‍ കോമ്പിനേഷന്‍.
അതില്‍ ലഹരിയും അധികാരവും കൂടിക്കുഴയുന്നു എന്ന് തോന്നിയിരുന്നു പണ്ടേ. അതുകൊണ്ട് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു ഗോള്‍ഡ്‌ഫ്ലേക്ക് വലിക്കണമെന്നുള്ളത്, ആതും നീളം കൂടിയത്. വീണ്ടും മനസ്സ് കലുഷമായി. റിസള്‍ട്ട് തനിക്കെതിരാണെങ്കില്‍ ഇനിയൊരു പ്രഭാതം കാണില്ല എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഉടനേ അമ്മയുടെ മുഖം മനസ്സിലോടിയെത്തി. തനിയ്ക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊരംശം തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് വേദനയോടെ ഓര്‍ത്തു. എന്നും വീടിനു പുറത്ത് സന്തോഷവും ഭക്ഷണത്തിനു രുചിയും കണ്ടെത്തിയവനായിരുന്നല്ലോ ഞാന്‍. കുടിച്ചിട്ട് വരുന്ന എത്രയെത്ര രാത്രികളില്‍ അമ്മയുണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാതെ ഉറങ്ങിയിരിക്കുന്നു. എന്നോട് പൊറുക്കമ്മേ. കണ്ണു നനയുന്നു, ആരും അറിയാതിരിക്കാന്‍ കര്‍ചീഫ് എടുത്ത് അമര്‍ത്തി തുടച്ചു.
രണ്ട് മണിക്കൂറുകള്‍ക്കു രണ്ട് യുഗങ്ങളുടെ ദൈര്‍ഘ്യം. തിരിച്ചു നടന്നു. ഡോക്റ്ററുടെ കേബിന് പുറത്ത് കാത്തിരിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചു. ഹൃദയമിടിപ്പ് ഉച്ചത്തിലാവുന്നത് എനിക്ക് തന്നെ കേള്‍ക്കാം. അവസാനം ഡോക്ടര്‍ വിളിച്ചു. അകത്തു കയറിയപ്പോള്‍ സമാധാനം, ഡോക്ടറുടെ മുഖത്ത് പുഞ്ചിരി. " ഡോക്ടര്‍ എനി ഗുഡ് ന്യൂസ് ഫോര്‍ മി " ഞാന്‍ ചോദിച്ചു. " യെസ് യെസ്, യു ആര്‍
💬 Comments
View all comments