Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
യാമങ്ങളിലാണ്.....ബാന്ഗ്ലൂർ യാത്രയും....മാമയുടെ ഖബറടക്കവും എല്ലാം കഴിഞ്ഞപ്പോൾ സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞു...പള്ളി കാട്ടിൽ നിന്നും വന്നു ഞാൻ കസേരയിൽ ഇരുന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി...അകത്തു പോയി കിടക്കനിയാ എന്നും പറഞ്ഞു ഫാറൂഖിക്ക വിളിച്ചപ്പോഴാണ് ഉണർന്നു തന്റെ മുറിയിൽ പോയികിടന്നത്.....വാച്ചിലേക്ക് നോക്കി...സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു...ശ്മശാന മൂകമായ അന്തരീക്ഷം.....ഇന്നലെ മാമയുടെ മരണത്തോട് അനുബന്ധിച്ചു സുനീറിന്റെ ഭാര്യ നസീറയും കുടുംബവും വന്നിരുന്നു....ഒന്നും സംസാരിക്കാൻ പറ്റിയില്ല.....അവർ പോയിട്ടില്ല എന്ന് മനസ്സിലായി....ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ അവരുടെ വണ്ടി കിടപ്പുണ്ട്.....ഇനി സുനീറാണ് ഈ വീടിന്റെ ആണ്തരി....അവനെ അതിനു പ്രാപ്തനാക്കണം.....കുടുംബ ജീവിതം നയിക്കാൻ പ്രേരിപ്പിക്കണം.....അപ്പോഴാണ് അടുക്കളയിൽ ശരണ്യയുടെ സ്വരം കേൾക്കുന്നത്....അവളുടെ കരച്ചിലും മൂക്കുപിഴിച്ചിലും കേൾക്കാം.....നഷ്ടപ്പെട്ട ഞങ്ങൾക്കില്ലാത്ത പ്രയാസം അവൾക്കെന്തേ? മനസ്സിൽ ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ മൊട്ടിട്ടു.....സുനീർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു പോയി....മരിച്ചു പോയ തന്റെ മാമയിക്ക് വേണ്ടാത്ത ഇടപ്പാടെന്തോ ശരണ്യയുടെ കൂടെ ഉണ്ടായിരുന്നു എന്നുള്ളത്...പലപ്പോഴും അമ്മായിയപ്പൻ പണം നൽകുന്നത് അവൻ കണ്ടിട്ടുണ്ട് എന്ന്.....അവൾ താനെന്നു ചെന്നപ്പോൾ എന്ത് പതിവ്രത ചമഞ്ഞതാ.....കുറെ കഴിഞ്ഞപ്പോൾ അവൾ പോകുന്നത് ജനലിൽ കൂടി കട്ടിലിൽ കിടന്നു കൊണ്ട് കണ്ടു.....അവളുടെ മക്കൾ ഒപ്പമില്ല.....ആ മൂക്കള ചാണ്ടികൾ സ്‌കൂളിൽ പോയിക്കാണും....ഞാൻ എഴുന്നേറ്റ് പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തേക്ക് ചെല്ലുമ്പോൾ കാർപോർച്ചിൽ വിദൂരതയിലേക്ക് നോക്കി എന്റെ നൈമ ഇരിപ്പുണ്ട്.....ആലിയ ചേട്ടത്തി അരികിൽ നിൽക്കുന്നു...."പെണ്ണെ ഈ പാല് കുടിക്ക്....നിന്റെ ക്ഷീണം മാറട്ടെ......ചേട്ടത്തി പറയുന്നു....
"അവൾ രൗദ്ര ഭാവത്തിൽ ചേട്ടത്തിയെ നോക്കി....."എനിക്ക് വേണ്ടാ...നിങ്ങടെ തള്ളക്ക് കൊണ്ട് കൊടുക്ക്...ഇനി ആരെയൊക്കെ കൊല്ലുമെന്ന് ആർക്കറിയാം.....ഇതും കുടിച്ചു അവർ കാമപ്പേക്കൂത്തുകൾ ആടട്ടെ....
"എടീ പതുക്കെ ആവാശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ...ഒന്നമത് ആ സുനീറിന്റെ സംബന്ധ വീട്ടുക്കാരുണ്ട്....ആലിയ ചേട്ടത്തി ചുറ്റും നോക്കിയിട്ട് പറഞ്ഞു....ആ നോട്ടത്തിലാണ് എന്നെ കണ്ടത്....
ചേട്ടത്തി ഒന്ന് പരുങ്ങിയോ....കയ്യിലിരുന്ന പാൽ ഗ്ലാസ് ഒന്ന് വിറച്ചുവോ.....എന്റെ സംശയമാവാം.....നിനക്ക് വേണ്ടെങ്കിൽ കുടിക്കേണ്ട....ഇതങ്ങു കളയാം....എന്നും പറഞ്ഞു പാൽ കളയാൻ നേരം...ഞാൻ അടുത്തേക്ക് ചെന്ന്...."നൈമാ....കുടിക്ക് മോളെ.....ഞാൻ പറഞ്ഞു....
"എനിക്കിറങ്ങില്ല ഇക്കാ....എനിക്ക് വേണ്ടാ...അവൾ എന്റെ വയറിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് കരഞ്ഞു....
"വേണ്ടെങ്കിൽ വേണ്ടാ......ചേട്ടത്തി ആ പാൽ ഗ്ലാസ്സുമായി അകത്തേക്ക് പോയി.....അപ്പോഴാണ് ഫാറൂഖിക്ക ഇറങ്ങി വന്നത്.....
"നിങ്ങള് കുടിക്ക് മനുഷ്യാ.....പോയവരോ പോയി...വല്ലതും
💬 Comments
View all comments