Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ഒരു മിന്നൽ പ്രഹരണം പോലെയാണ് അവൾക്ക് തോന്നിയത്. പ്രസാദേട്ടൻ..!
തറയിൽ ഇരുന്നു കളിക്കുന്ന കൊച്ചുങ്ങളുടെ വശത്തൂടെ വേഗമവൾ വാതിൽ തുറക്കാൻ നടന്നു. പ്രസാദാണ്.
“ഏട്ടാ.. എവിടെയായിരുന്നു..? ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ..”
“ഇന്നൊരു വകയായി അച്ചൂ.. വല്ലാതെ അലഞ്ഞു..”
“ശോ.. ഇങ്ങ് വാ ഒരു കൂട്ടം കാണിച്ചു തരാം.”
അവൾ അവനെയും വിളിച്ചു കൊണ്ട് മുറിയിലേക്ക് കയറി എസി ഓൺ ചെയ്തു.
“എസിയോ..?”
ആശ്ചര്യത്തോടെ അവന്റെ ചോദ്യം..
“ഉം..”
“എങ്ങനെ..? എവിടുന്ന്..?”
“വേറെ എവിടുന്ന്... നിങ്ങടെ മാധവേട്ടൻ..!”
പറഞ്ഞു കഴിഞ്ഞതും അയ്യടാന്നായിപ്പോയി. അത്ര വരെയും അയാൾ, ഇയാൾ, കാമഭ്രാന്തൻ എന്ന് പറഞ്ഞ് പെട്ടെന്ന് മാധവേട്ടൻ എന്ന് വിളിച്ചപ്പോഴുണ്ടായ വിളറിയ വികാരം. പക്ഷെ പ്രസാദിന് അത് മനസിലായില്ലെന്ന് അവൾക്ക് മനസിലായി. എസി നോക്കി സന്തോഷത്തോടെ ഇരിക്കുന്ന തന്റെ ഭർത്താവ്.
“ഏട്ടനിവിടെ തണുപ്പ് കൊണ്ടിരിക്ക്.. കുറച്ച് ആശ്വാസം കിട്ടട്ടെ... ഞാൻ കുടിക്കാൻ കൊണ്ടു വരാം..”
അവൾ വേഗം അടുക്കളയിലേക്ക് നടന്നു. മനസ്സിൽ എന്തോ ഒരു തരം വെപ്രാളവും സന്തോഷവും.
ഒറ്റ വലിക്ക് അവൻ ഒരു മൊന്ത വെള്ളം കുടിച്ചിറക്കി.
ഇന്നത്തെ അലച്ചിലൊക്കെ മാറി ഒന്ന് ഉഷാറാവട്ടെ എന്നിട്ട് ഏട്ടനോട് സംസാരിക്കാം എന്ന് കരുതി അവൾ രാത്രിയിലേക്കുള്ള പാചകത്തിലേക്ക് കടന്നു. അത്താഴമൊക്കെ കഴിഞ്ഞ് അവർ റൂമിലെത്തി കിടക്കാനൊരുങ്ങി.
“ഇന്നെങ്ങനെ ഉണ്ടായിരുന്നു..? വല്ലതും നടക്കുമോ..?”
“നി പേടിക്കേണ്ട.. ശെരിയാക്കാം..”
“ഉം..”
“മാധവേട്ടൻ എപ്പോ വന്നു..?”
“നാല് മണിയായിക്കാണും..”
“എന്നിട്ട്..?”
“എസി ഫിറ്റാക്കിച്ചിട്ട് പോയി..”
“നീ നിന്റെ വെറുമുഖം കാണിച്ചാണോ സ്വീകരിച്ചത്..?”
“അല്ല.. പെട്ടന്ന് വന്നപ്പോ ഞാൻ പേടിച്ചു പോയി..”
“ആളോട് എന്തെങ്കിലും നല്ല വാക്ക് മിണ്ടിയാരുന്നോ..?”
“ഇല്ല.. പറഞ്ഞത് കൊണ്ട് ചായ വച്ചു കൊടുത്തു.. അത് പോരെ..?”
“മ്മ്.. മതി.. ഇത്രേം സഹായമൊക്കെ ചെയ്തു തരുന്ന ആളെ മൊത്തത്തിൽ അവഗണിക്കരുത് കെട്ടാ..അല്പമൊക്കെ മയമാകാം..”
“മ്മ്.. എന്നാലും ഏട്ടാ.. നമ്മുക്ക് സ്വന്തമായി ഒരു പുരോഗതി വേണ്ടേ..”
“മ്മ്.. അതിന് ഒരു ജോലി റെഡി ആക്കട്ടെ..”
“ആ പിന്നെ.. പറയാൻ മറന്നു. ഏട്ടനോട് അയാളെ കാണാൻ പറഞ്ഞിരുന്നു. അയാൾ ഇവിടെ ഉണ്ടായിട്ട് ഏട്ടനെന്തിനാ പുറത്ത് ജോലി അന്വേഷിച്ച് പോയതെന്ന്
💬 Comments
View all comments