Chapter Title : അമ്മയാണെ സത്യം 9 [Kumbhakarnan]
എന്തേ...?"
"അല്ല, രണ്ടു ദിവസമെങ്കിലും നിനക്ക് അമ്മയോടൊപ്പം നിന്നൂടെ.. ?"
"എന്തിന് ?. ഭർത്താവ് മരിച്ച സങ്കടം ഷെയർ ചെയ്ത് അശ്വസിപ്പിക്കാനോ..ഹഹഹ്ഹ...നല്ല തമാശ.. ഇത്രയും കാലം ഭർത്താവുമൊത്ത് ആനന്ദത്തോടെ ജീവിച്ചില്ലേ...? അതുതന്നെ ധാരാളം.."
"മോളേ...."
"വിളിക്കരുത് അങ്ങനെ നിങ്ങൾ. മോളേ കെട്ടിച്ചു കൊടുത്തു ഭാരമൊഴിയാൻ ഞാൻ മൂത്ത് നരച്ചു നിൽക്കുകയായിരുന്നില്ലല്ലോ. പഠിച്ച് ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് എത്ര തവണ ഞാൻ കരഞ്ഞു പറഞ്ഞതാണ്. കേട്ടില്ലല്ലോ രണ്ടുപേരും. അന്തസ്സ്, അഭിജാത്യം ,സമ്പത്ത്. എല്ലാം നിങ്ങൾ നോക്കി. പക്ഷെ...താലികെട്ടിയ പെണ്ണിനെ ഒരു നേരമെങ്കിലും ഭാര്യ എന്ന നിലയിൽ സ്നേഹിക്കുന്ന ഒരാളാണോ എന്ന് നിങ്ങൾ അന്വേഷിച്ചില്ല. അതുകൊണ്ട് നിങ്ങൾക്ക് ലാഭമായി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ പറഞ്ഞു ഞെളിയാം. അങ്ങ് കൊമ്പത്തെ തറവാട്ടിലേക്കാണ് മകളെ കെട്ടിച്ചു കൊടുത്തതെന്ന്. പക്ഷെ എനിക്കോ...എനിക്കോ.... "
തന്റെ മുന്നിൽ നിന്ന് അവൾ പൊട്ടിക്കരയുമ്പോൾ അത് കേട്ടിരിക്കാനെ സാധിച്ചുള്ളൂ.
"അതുകൊണ്ട് ഇറങ്ങുകയാ...
ഇനി അടുത്ത മരണം അറിയുമ്പോൾ വരാം. പിന്നെ ,മോളേയും കൊച്ചു മോനെയും കാണാൻ എന്നും പറഞ്ഞ് അങ്ങോട്ട് വന്നേക്കരുത്. ഇവിടുത്തെ എന്റെ ഓഹരിയിൽ നിന്നുള്ള അദായമാണെന്നു പറഞ്ഞ് മാസാമാസം നിങ്ങടെ ഭർത്താവ് എന്റെ അക്കൗണ്ടിൽ ഒരു തുക ഇടുമായിരുന്നല്ലോ. അത് ഇനി ഇടരുത്. പണ്ടേ ഇത് ഞാൻ പറയണമെന്ന് കരുതിയതാണ്. പക്ഷെ അതിനും അങ്ങേരോട് മണ്ടേണ്ടി വരുമല്ലോ എന്നോർത്താണ് അത് ചെയ്യാതിരുന്നത്. ."
മകനെയും കൂട്ടി അവൾ വാതിൽ കടന്ന് മറഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു താൻ.പിന്നീട് ഇപ്പോഴാണ്...ഈ ഓർക്കാപ്പുറത്ത്.
തങ്ങളെ കണ്ട് സ്തംഭിച്ചു നിൽക്കുന്ന അമ്മയെ അവൾ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവർക്കരികിലേക്ക് ഓടിച്ചെന്നു.
"എന്റെ ശാരദക്കുട്ടീ...."
അവൾ അമ്മയെ കെട്ടിപ്പിടിച്ചു. താൻ കാണുന്നത് സ്വപ്നമാണോ എന്ന് ഒരുനിമിഷം അവർ സംശയിച്ചു. പിന്നെ മകളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അമ്മയും മകളും എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. അവർ ഒന്നും സംസാരിച്ചില്ല. പക്ഷേ ഹൃദയങ്ങൾ പരസ്പരം പരാതികൾ പറഞ്ഞു...ആശ്വസിപ്പിച്ചു.
"ങാ...മതി മതി. അമ്മേടെയും മോളുടെയും കരച്ചിൽ സീൻ കട്ട്. ഇവിടെ മനുഷ്യന് ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്. രണ്ടുപേരും വന്നേ...."
അവൻ അവർക്കരികിലേക്ക് ചെന്നു.
ഇരുവരും
💬 Comments
View all comments