0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 16

വൈറ്റ് ചെയ്യാൻ

നിതിൻ പറഞ്ഞു...അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ വന്നിട്ട് "നിങ്ങളെ അകത്തു എസ്.ഐ. വിളിക്കുന്നു...

ഞാൻ കയറിയില്ല സന്തോഷ് ഭായിയെ പറഞ്ഞയച്ചു.

സന്തോഷ് ഭായിയോടൊപ്പം ഒരു പോലീസ് കാരൻ ഇറങ്ങി വന്നു.

ഞങ്ങൾ നേരെ അശോകന്റെ വീട്ടിലേക്ക്....

അരമുക്കാൽ മണിക്കൂർ തപ്പിയിട്ടും ആ വീടായ വീടുമുഴുവനും അരിച്ചു പെറുക്കിയിട്ടും ആധാരം കിട്ടിയില്ല.

"ശ്രീയേട്ടാ..അവസാനമായി ഞാൻ ശ്രീയേട്ടനൊപ്പം വരുന്നതിന്റെ അന്ന് വരെ ആധാരം ഇവിടെയുണ്ടായിരുന്നു.

പിന്നെ.....

"ഇനി അവൻ കാശിനു ആവശ്യം വന്നപ്പോൾ അതെങ്ങാനും കൊണ്ട് വച്ചോ...ഞാൻ തിരക്കി...

"അതിനു അത് അമ്മയുടെ പേരിലും കൂടി ഉള്ളതല്ലേ...അന്നേരം എങ്ങനെയാ..അമ്മയറിയാതെ...

"അതും ശരിയാണല്ലോ...സന്തോഷ് ഭായി ആധാരം കാണാനില്ല....ഞാൻ പറഞ്ഞു....

"കാണാനില്ലെന്നോ

"ആഹ്..അതെ....

"കരമടച്ച രസീത് ഇരിപ്പുണ്ടോ....

"അത് കാണണം സന്തോഷേട്ടാ...

"അത് ഇങ്ങെടുത്തോ....

"സന്തോഷിന്റെ കയ്യിൽ കരമടച്ച രസീത് കൊണ്ട് കൊടുത്തു.നമുക്കാദ്യം അത്യാവശ്യമായി ഒരു ആധാരമെഴുത്തുകാരനെ കാണണം.അതിനുമുമ്പ് അവൻ അത് പണയപ്പെടുത്തിയതായിട്ടോ വല്ലതും അറിയാമോ....

"ഏയ് ഇല്ല സന്തോഷേട്ടാ..കാരണം അമ്മയുടെയും കൂടി പേരിലുള്ള വസ്തുവാണിത്...ഞാൻ പോകുന്നിടം വരെ അതിവിടെ ഉണ്ടായിരുന്നു..പിന്നെ മൂന്നു നാല് ദിവസം...അത്ര ദിവസം കൊണ്ട് ഒരു ലോൺ തരപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല.

ഊം എന്തായാലും ഒരാധാരമെഴുത്തു കാരനെക്കാണാം.അയാൾ ഒരു പക്ഷെ നമ്മുടെ ഈ പട്ടയ നമ്പർ വച്ചിട്ട് രജിസ്റ്റർ ആഫീസിൽ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഉണ്ടെങ്കിൽ എടുക്കുവാൻ സഹായിക്കും.അതുകഴിഞ്ഞിട്ടു ആധാരം നഷ്ടപ്പെട്ടുപോയി എന്നും പറഞ്ഞു ഒരു പരസ്യവും കൊടുക്കാം.അപ്പോൾ ആർക്കെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ അറിയാൻ പറ്റുമല്ലോ .എല്ലാം കൂടി ഒരാഴ്ചയെടുക്കും.ആട്ടെ ശ്രീകുമാറിനെന്ന പോകേണ്ടത്...

എനിക്ക് രണ്ടാഴ്ചക്കകം കയറണം.

അത് സാരമില്ല നമുക്കടുത്താഴ്ചലത്തേക്ക് ശരിയാക്കാം.സന്തോഷ് പറഞ്ഞു. ഞങ്ങൾ  അടുത്തുള്ള ആധാരമെഴുത്താഫീസിലേക്ക് പോയി.അവിടെ ചെന്നപ്പോൾ അശോകന്റെ അമ്മക്കറിയാവുന്ന ഒരാൾ ഉണ്ടായിരുന്നു.അയാളുമായി വിവരം സംസാരിച്ചു.അയാൾ ഒരു രണ്ടു മണിക്കൂർ കൊണ്ട് കാര്യങ്ങൾ ശരിയാക്കി തന്നു.ബാധ്യതാ സർട്ടിഫിക്കറ്റും .എല്ലാം.എല്ലാം കൂടി നല്ല ഒരു തുക അശോകന്റെ ചേട്ടന്റെ  കയ്യിൽ നിന്നുമായി.ഞങ്ങൾ പിന്നീട് അടുത്തുള്ള ഒരു പത്ര ഓഫീസിലേക്ക് പോയി പരസ്യം നൽകി.എല്ലാം കഴിഞ്ഞപ്പോൾ നാലുമണി..ഞാൻ അനിതയോടു തിരക്കി .അനിതേ ഇന്ന് പോകണോ വീട്ടിലോട്ട്.നമുക്ക് വാഗമണിൽ താങ്ങിയാലോ.നമ്മുടെ ഒരു ചെറിയ ഹണിമൂൺ...എന്ത് പറയുന്നു....

"ഞാൻ എന്ത് പറയാൻ എല്ലാം ശ്രീയേട്ടന്റെ ഇഷ്ടം....ദേ അശോകേട്ടന്റെ 'അമ്മ ശ്രദ്ധിക്കുന്നു....

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മെ....ചേട്ടാ....

എല്ലാവരോടും യാത്രപറഞ്ഞ ഞാനും അനിതയും ഇറങ്ങി...

വണ്ടി നീങ്ങിയപ്പോൾ അനിത തിരക്കി...നമ്മൾ വീട്ടിലെന്തു പറയും ശ്രീയേട്ടാ....

"അതിനു വഴിയുണ്ട് അനീതേ ...ഞാൻ ഫോൺ എടുത്ത് നീലിമയെ

💬 Comments

View all comments