Chapter Title : അപരൻ 1 [Indra]
ഈ ഫ്ലാറ്റ് വാങ്ങുമ്പോൾ അവർക്ക് ആയിരം സ്വപ്നങ്ങളുണ്ടായിരുന്നു. കുട്ടികൾക്കുള്ള മുറി, അവർക്ക് കളിക്കാൻ ബാൽക്കണിയിൽ സ്ഥലം... ഇന്ന് ആ ഫ്ലാറ്റിലേക്ക് കയറുന്നത് ഒരു ശവപ്പറമ്പിലേക്ക് കയറുന്നതുപോലെയാണ് ഹരിക്ക് തോന്നിയത്.
അവർ ലിഫ്റ്റിൽ കയറി. മുകളിലെത്തിയപ്പോൾ ഇടനാഴിയിൽ അയൽവക്കത്തെ കുട്ടികൾ സൈക്കിൾ ഓടിക്കുന്നുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ മീരയുടെ മുഖം ഒന്നുകൂടി വാടി. അവൾ വേഗത്തിൽ നടന്ന് വാതിൽ തുറന്ന് അകത്തു കയറി.
നേരെ ബെഡ്റൂമിലേക്ക് പോയി അവൾ വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്ന് അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാമായിരുന്നു.
ഹരി ഷൂസ് അഴിച്ചിട്ട് ഹാളിലെ സോഫയിൽ വന്നിരുന്നു. ഫ്ലാറ്റിൽ ആകെ ഇരുട്ട് പടർന്നിരുന്നു. അവൻ ലൈറ്റ് ഇടാൻ മിനക്കെട്ടില്ല.
മേശപ്പുറത്ത് ഇരിക്കുന്ന വെള്ളക്കുപ്പി എടുത്ത് അവൻ ഒറ്റവലിക്ക് കുടിച്ചു. തൊണ്ട വരളുന്നുണ്ടായിരുന്നു.
അവൻ ചുറ്റും നോക്കി. ചുവരുകളിൽ അവരുടെ കല്യാണ ഫോട്ടോകൾ ചിരിച്ചു നിൽക്കുന്നു. അന്ന് എത്ര സന്തോഷത്തിലായിരുന്നു. എല്ലാം തകർന്നത് പെട്ടെന്നായിരുന്നു.
ഹരി എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി മുഖം കഴുകി. കണ്ണാടിയിൽ സ്വന്തം മുഖം കണ്ടപ്പോൾ അവന് വെറുപ്പ് തോന്നി. ഒന്നിനും കൊള്ളാത്തവൻ. ആണത്തമില്ലാത്തവൻ. ഡോക്ടർ പറഞ്ഞ 'അസോസ്പെർമിയ' എന്ന വാക്ക് അവന്റെ തലച്ചോറിൽ കൊത്തിവലിക്കുന്നുണ്ടായിരുന്നു.
അവൻ തിരികെ വന്ന് ബാൽക്കണിയിൽ നിന്നു. മഴ തോർന്നിരുന്നു, പക്ഷേ കാറ്റ് വീശുന്നുണ്ട്. താഴെ നഗരത്തിലെ തിരക്കുകൾ കാണാം. എല്ലാവരും എങ്ങോട്ടോ ഓടുകയാണ്. ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടം. താൻ മാത്രം എവിടെയോ തളർന്നു പോയതുപോലെ.
തന്റെ വംശം ഇവിടെ അവസാനിക്കുകയാണ്. തന്റെ പേര്, തന്റെ രക്തം, ഒന്നും ഇനി ബാക്കിയുണ്ടാകില്ല. താൻ മരിച്ചാൽ ശ്രാദ്ധം ഊട്ടാൻ പോലും ആരും ഉണ്ടാകില്ല. പരമ്പരാഗതമായ ആ ചിന്തകൾ അവനെ വല്ലാതെ അലട്ടി.
സമയമേറെ കഴിഞ്ഞു. സന്ധ്യയായി. അകത്തെ മുറിയിൽ നിന്ന് മീര പുറത്തു വരുന്നില്ല. ആരും ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തോന്നുന്നുണ്ടായിരുന്നില്ല.
അപ്പോഴാണ് മേശപ്പുറത്തിരുന്ന അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
ആ നിശബ്ദതയിൽ ആ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.
ഹരി മടിയോടെ ഫോൺ കയ്യിലെടുത്തു.
“മനു”.
സ്വന്തം ഇരട്ട സഹോദരൻ.
അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ, ഒരേ ഗർഭപാത്രത്തിൽ നിന്ന്, ഒരേ ദിവസം ജനിച്ചവർ.
ഹരി ഫോണിലേക്ക് തന്നെ നോക്കി നിന്നു. കോൾ കട്ടായി.
വീണ്ടും ഫോൺ അടിച്ചു.
ഇത്തവണ ഹരി ഫോൺ എടുത്തു. കാതിൽ വെച്ചു.
"ഹലോ..."
"എടാ ഹരി... എവിടാ? ഫ്രീയാണോ?"
മറുതലയ്ക്കൽ നിന്ന് കേട്ട ശബ്ദം... അത് ഹരിയുടേത് തന്നെയായിരുന്നു. അപരിചിതനായ ഒരാൾ കേട്ടാൽ
💬 Comments
View all comments