Chapter Title : അറവുകാരൻ 2 [Achillies] [Climax]
മധുരം നൽകി.
"ശിവാ….
വലിയ ചടങ്ങായിട്ടൊന്നും അല്ലെങ്കിലും ഇന്ന് ഒരു മംഗളം നടന്നതല്ലേ….
ഒരു ചെറിയ സദ്യ ഞങ്ങൾ കൂട്ടുന്നുണ്ട്,
ശിവൻ പോയി പുഴക്കരയിലെ കുടിയിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ട് പോര്,....
ഇനി ഈ വീട് ശിവന്റെ കൂടിയാ…
ഇവിടുത്തെ കുടുംബനാഥൻ…
അതുകൊണ്ട് വൈകണ്ട…
പോയിട്ട് വാ…"
സുധാമ്മ പറഞ്ഞത് കേട്ട് ശിവൻ അവിടെ നിന്ന് ഇറങ്ങി,
കല്യാണ വേഷത്തിൽ അവൻ നാട്ടുവഴിയിലൂടെ പുഴക്കരയിലേക്ക് നടന്നു.
നാട് വിളിച്ചറിഞ്ഞു നടത്തുന്ന കല്യാണത്തിലും വേഗത്തിലാണ് ശിവന്റെയും സുജയുടെയും കല്യാണ വാർത്ത കരുവാക്കുന്നിൽ പടർന്നത്.
പുഴക്കരയിലേക്കുള്ള വഴിയിൽ അവനെ നോക്കി പലരും ചൂഴ്ന്നു നോക്കി ചിരിച്ചു, ചിലർ ആക്കിയ ചോദ്യങ്ങൾ ചോദിച്ചു.
എല്ലാവര്ക്കും അവരുടെ ഇഷ്ടത്തിന് ചിന്തിക്കാൻ വിട്ട് ആരെയും കൂസാതെ ശിവൻ തന്റെ കുടിയിലേക്ക് നടന്നു കയറി.
അഴയിൽ കിടന്നിരുന്ന ഒന്ന് രണ്ടു
ഷർട്ടും മൂലയിൽ ചുരുട്ടി വച്ചിരുന്ന തഴ പായയും കമ്പിളിയും, തന്റെ ട്രങ്ക് പെട്ടിയും മാത്രം ആയിരുന്നു അവന്റെ സ്വത്ത്.
ഷർട്ട് മടക്കി പെട്ടിയിലാക്കി പായയും കയ്യിൽ പിടിച്ചു കുടിയിൽ നിന്നിറങ്ങുമ്പോൾ കുന്നിൽ വന്ന കാലം മുതൽ തനിക്ക് അഭയമായിരുന്ന കുടിയോട് മൗനപൂർവ്വം അവൻ യാത്ര പറഞ്ഞിറങ്ങി.
തിരിച്ചെത്തിയ ശിവനെ കാത്ത് സദ്യയൊരുക്കി അവന്റെ പുതിയ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.
സാമ്പാറും തോരനും ഇഞ്ചിക്കറിയും അച്ചാറും കൂട്ടിയുള്ള കുഞ്ഞു കല്യാണ സദ്യ അവർ ഒന്നിച്ചുണ്ടു,
മധുരം പകർത്താൻ അവസാനം കുറച്ചു പരിപ്പ് പായസം കൂടെ വിളമ്പികൊടുത്തിട്ട്,
അവരെ വീടിനോടു ചേരാൻ വിട്ട് ശ്രീജയും സുധയും കുട്ടുവും വീട്ടിലേക്ക് തിരിച്ചു പോയി.
തികച്ചും മൂകതയിലേക്കാണ് അവരുടെ വീട് ചെന്ന് വീണത്,
പുതിയതായി വീട്ടിൽ എത്തിയ ശിവനെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ സുജ അനുവിനെ ചേർത്തുപിടിച്ചു നിന്ന് പരുങ്ങി.
അതെ അവസ്ഥയിൽ ആയിരുന്നു ശിവനും, പുതിയ ഒരു ലോകത്തു എത്തിയ വീർപ്പുമുട്ടൽ അവനെ ചുറ്റി,
എന്ത് എങ്ങനെ തുടങ്ങണം എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ ശിവനും പരുങ്ങി.
നടുമുറിയുടെ ഒരു വശത്ത് നിന്ന് പരുങ്ങുന്ന അമ്മയെയും മറുവശത്തു നിന്ന് പരുങ്ങുന്ന ശിവനെയും കണ്ട് ഇതുവരെ താൻ കാണാത്ത അറിയാത്ത വീടിന്റെ മൗനത്തിൽ കുഴങ്ങി
💬 Comments
View all comments