Chapter Title : അറവുകാരൻ 2 [Achillies] [Climax]
കല്ല് പോലുള്ള കൈ അരവിന്ദന്റെ ചെകിട്ടിൽ പതിഞ്ഞു.
അതോടു കൂടെ കണ്ണ് മിഴിഞ്ഞു മലർന്ന അരവിന്ദനെ കുത്തിപ്പിടിച്ചു കൈകളിൽ ശിവൻ ഉയർത്തി.
ബോധം പോവുന്ന കണക്ക് നിന്നിരുന്ന അവന്റെ കവിളിൽ തട്ടിക്കൊണ്ടു ശിവൻ അവന്റെ കണ്ണ് നേരെയാക്കി.
മിഴിഞ്ഞു വന്ന കണ്ണിൽ ഇരുട്ടിലും തെളിഞ്ഞു വന്ന ശിവന്റെ മുഖം കണ്ടതും അരവിന്ദൻ ഒന്ന് പിടഞ്ഞു.
"ഇനി നിന്റെ ഈ പുഴുത്ത നാവിൽ നിന്ന് സുജയെക്കുറിച്ചോ എന്റെ മോളെക്കുറിച്ചോ വിഷം ചീറ്റിയാൽ…
നാവും കാലിനിടയിലെ ആണത്തവും ഇല്ലാതെ ഈ കവലയിൽ നിന്നെ ഞാൻ തുണിയുരിച്ചു നടത്തും…."
എവിടെ നിന്നോ മുഴങ്ങികേൾക്കുന്ന പോലെ അത്രയും അവന്റെ കർണപടത്തിൽ തുളഞ്ഞു കേട്ടു.
അടുത്ത നിമിഷം ശിവന്റെ കയ്യിൽ തൂങ്ങി കിടന്ന അരവിന്ദനെ ശിവൻ ചാക്കുകെട്ടെറിയുംപോലെ തൂക്കി എറിഞ്ഞു,
ഇതുവരെ ഒന്നുയർന്നു കേൾക്കാത്ത ശിവന്റെ സ്വരത്തിന് പകരം അവന്റെ കയ്യുയർന്നു ചെയ്ത ആഹ് ഒരു പ്രവർത്തി മാത്രം മതിയാകുമായിരുന്നു കരുവാക്കുന്നിലെ ആബാലവൃന്ദം ജനങ്ങൾക്കും അവന് സുജയും അനുവും ആരാണെന്നു തിരിച്ചറിയാൻ,
ഇതുവരെ അവരാരും കാണാത്ത ശിവനെ നോക്കി കവലയിൽ കൂടി നിന്ന കൂട്ടം വായ്മൂടിക്കെട്ടി ശിവനെ നോക്കി നിന്നു.
"കുറ്റി വച്ച് തട്ട് ഞാൻ നാളെ നേരെയാക്കിക്കോളാം… വറീതേട്ട…."
"ഓഹ്…ആയിക്കോട്ടേ ശിവാ…"
കണ്ടതത്രയും സ്വപ്നമാണോ സത്യമാണോ എന്നറിയാതെ പകച്ച വറീത് ശിവൻ പറഞ്ഞതിന് തമ്പ്രാൻ പറഞ്ഞത് തല കുനിച്ചു നിന്ന് കേട്ട അടിയാളിനെ കണക്കെ സമ്മതം പറഞ്ഞു.
അമ്പരന്നു നിന്ന അനുവിന്റെ കയ്യിൽ പിടിച്ചപ്പോഴാണ് നടന്നതൊക്കെ കണ്ട ഞെട്ടലിൽ മരവിച്ചു പോയ അവൾക്ക് ബോധം വന്നത്.
"നമുക്ക് വീട്ടിൽ പോവാ...അനൂട്ടിയെ…"
അവളെ നോക്കി ചിരിച്ചുകൊണ്ട് ശിവൻ ചോദിക്കുമ്പോൾ…
ഇതാണെന്റെ അച്ഛൻ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ അവരോടെല്ലാം വിളിച്ചു പറയണം എന്നവൾക്ക് തോന്നി,
എങ്കിലും അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അവനോട് ചേർന്ന് നടന്ന് അവളതങ് പ്രഖ്യാപിച്ചു.
കയ്യും പിടിച്ചു തിരിഞ്ഞ അച്ഛനും മോളും കണ്ടത് ഇതെല്ലാം കണ്ടു തങ്ങളെ തന്നെ നോക്കി നില്ക്കുന്ന സുജയെയായിരുന്നു.
അപ്പോഴാണ് ചുറ്റും കൂടിയ പുരുഷാരത്തിന്റെ കണ്ണുകൾ എല്ലാം തങ്ങളിൽ ആണെന്ന് ശിവനും അനുവും മനസ്സിലാക്കുന്നത്.
ചെറിയ ഒരു ജാള്യത തോന്നിയെങ്കിലും,
വലിച്ചു
💬 Comments
View all comments