0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 6624

അറിയുമായിരുന്നുള്ളു....

ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും അവരുടെ മനസ്സിൽ അതെല്ലാം ശപിക്കപ്പെട്ട ഓർമ്മകളായി നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.....

"........ആ മോളേ... അല്ലാതെ ആരാ തുണിയില്ലാതെ അമ്മേടെ മുറിയിലേക്ക് കേറി വരാൻ…
അവൾക്ക് ചാവാൻ നേരം ദേഹത്ത് തുണിയില്ലായിരുന്നല്ലോ...
അപ്പൊ പിന്നെ ആത്മാവിനും തുണീം മണീമൊന്നും കാണില്ല...
എന്റെ ഭഗവാനേ... ആ എന്ധ്യാനിച്ചിയെ എവിടേലും പിടിച്ച് തളച്ചിടണേ...
മോൻ ലീവിനുവന്നാൽ എങ്ങനെയെങ്കിലും ഞാൻ അവിടെ വന്ന് നിനക്ക് നറുവെണ്ണയിലും പഞ്ചസാരയിലും തുലാഭാരം നടത്തിക്കോളാമേ..."

അമ്മായിയമ്മ തല ചെരിച്ച് ചുവരിലെ ഗുരുവായൂരപ്പന്റെ ഫ്രയിമിലേക്ക് നോക്കി കൈകൂപ്പി...

യൂറോപ്യൻ ക്ളോസറ്റിലിരുന്ന് കാഫ്കയുടെ "ദേർ പ്രോസസ്സ്" വായിച്ച് മനഃപാഠമാക്കി, കൊറോണയുടെ പുതിയ പുതിയ വാരിയന്റുകളെ സൃഷ്ടിച്ച് ബോധവും പൊക്കണവുമില്ലാതെ അന്തം വിട്ട് പാഞ്ഞുകൊണ്ടിരുന്ന മനുഷ്യരാശിയെ ചിത്രവധം ചെയ്യാനുള്ള സൈക്കോളജിക്കൽ ഐഡിയകൾ മെനഞ്ഞുകൊണ്ടിരുന്ന ദൈവം, അമ്മായിയമ്മയുടെ പൊടുന്നനെയുള്ള വിളികേട്ട് ഒളിക്യാമറക്കണ്ണിലൂടെ കണ്ണുതുറിപ്പിച്ചു നോക്കി...

"........സ്വസ്ഥമായിട്ടൊന്ന് തൂറാനും സമ്മതിക്കില്ലേ????
പിതാവേ... ഈ കുരിശെന്തിനാ ഇപ്പൊ ഇങ്ങോട്ട് തുറിച്ചു നോക്കുന്നത്....
ഇനി എന്റെ ഒളിക്യാമറ ഈ കുരിപ്പിന്റെ കണ്ണിലെങ്ങാൻ പെട്ടിരിക്കൊ???..."

ഈസ്റ്റ്മെൻ കളറുള്ള ഗുരുവായൂരപ്പന്റെ തലയിലെ അഞ്ചു മയിൽപ്പീലിയിൽ ഇടത്തുനിന്ന് രണ്ടാമത്തെ പീലിക്കണ്ണിൽ ഒളിച്ചുവെച്ചിരുന്ന ക്യാമറ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ അങ്ങനെ സാധാരണക്കാർക്കൊന്നും പറ്റത്തില്ല... പിന്നല്ലേ ഈ പൊട്ടക്കണ്ണിക്ക്....

"........ഹേയ്!!!!.. നോ!!! നെവർ!!!!! ചാൻസേയില്ല...."
ദൈവം സ്വയം സമാശ്വസിച്ചു....

"........ചോരേം നീരുമുള്ളപ്പോ ലോകത്തില്ലാത്ത എല്ലാ ഊ!!!.... അല്ലേ വേണ്ട!!!..
ഉടായിപ്പ് പരിപാടികളും ഒപ്പിച്ച് ലാസ്റ്റ് ചവാൻ നേരാവുമ്പോ ഒക്കെ എന്റെ പെരടിക്കു വെച്ചോളും....
കള്ള വരാലുകള്...."
സമാശ്വസിച്ചുകഴിഞ്ഞപ്പോൾ ദൈവം പല്ലുകടിച്ചു.....

രമ്യയുടെ മനസ്സിൽ പക്ഷെ ആ സമയം പലവർണ്ണത്തിലും വലിപ്പത്തിലുമുള്ള ലഡ്ഡുക്കൾ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയായിരുന്നു...

"........എളേമ്മയെങ്കിൽ എളേമ്മ...
ഇനി ഈ വീട്ടിൽ ഞാൻ തുണിയില്ലാതെ ഡിസ്കോഡാൻസ് കളിച്ചാലും അത് ചത്തുപോയ എളേമ്മയുടെ തലയിലായിക്കോളും..."
അവൾ കണക്കുകൂട്ടി...

ദൈവം പതിയെ അമ്മായിയമ്മയുടെ മുഖത്തുനിന്ന് കണ്ണുകൾ അവളുടെ മേലോട്ട് മാറ്റി...
"........സാറ്റിൻ നൈറ്റിയിൽ നെയ്ക്കൂനയും പൊതിഞ്ഞോണ്ട് നടക്കുന്നു....
അടുത്ത അമ്മായിയമ്മ!!!!....
ഇവറ്റകളൊക്കെ ഇനി എന്ന് പഠിക്കാനാണ്???..."

താൻ കാണിച്ചുകൊടുക്കുന്ന നിമിത്തങ്ങളും അടയാളങ്ങളുമെല്ലാം നേരെ ഓപ്പോസിറ്റായി മാത്രം കണ്ട് ഭ്രമണപഥം തെറ്റി തെക്കോട്ടും വടക്കോട്ടും അലഞ്ഞുതിരിയുന്ന

💬 Comments

View all comments