Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 4 [MIghty രാജു.🔥] [Climax]
സത്യം പറഞ്ഞാൽ, വയ്യാതെ കിടന്നപ്പോൾ ഈ ശല്യമെങ്കിലും ഇല്ലായിരുന്നു."
ആ തുറന്നുപറച്ചിൽ കേട്ട് മനു ഞെട്ടിപ്പോയി. അവൾ ആദ്യമായിട്ടാണ് ജോയിച്ചേട്ടനെക്കുറിച്ച് ഇത്രയും ദേഷ്യത്തോടെ സംസാരിക്കുന്നത്.
അവന്റെ നിശബ്ദത അവൾക്ക് കൂടുതൽ സംസാരിക്കാനുള്ള ധൈര്യം നൽകി. അവൾ പതിയെ ഭൂതകാലത്തിലേക്ക് വഴുതിവീണു.
"ഇതൊന്നുമല്ലായിരുന്നു പണ്ട്... കല്യാണം കഴിഞ്ഞ സമയത്തൊക്കെ സ്നേഹമൊക്കെയുണ്ടായിരുന്നു. പിന്നെ പതിയെ കൂട്ടുകൂടി... കുടിയും വലിയും തുടങ്ങി. അതോടെ സ്വഭാവം ആകെ മാറി. അതൊന്നും പോരാഞ്ഞിട്ട് കുറച്ച് ചൂതുകളിയുമുണ്ടായിരുന്നു. കയ്യിലുള്ള കാശ് മുഴുവൻ അതിന് പോകും..."
അവൾ ഒരു നിമിഷം നിർത്തി. ആ ഓർമ്മ അവളെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് ആ നിശബ്ദതയിൽ നിന്ന് മനുവിന് മനസ്സിലായി. അവൾ തുടർന്നു ....
"...ചൂതുകളി തലയ്ക്ക് പിടിച്ചാൽ പിന്നെ മുന്നിൽ കാണുന്നതൊന്നും സ്വന്തമെന്ന് തോന്നില്ലല്ലോ. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എനിക്ക് സ്നേഹത്തോടെ വാങ്ങിത്തന്ന ഒരു പാദസരമുണ്ടായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ഒരു ദിവസം എന്തോ ബിസിനസ്സ് ആവശ്യത്തിനെന്നും പറഞ്ഞ് അത് കൊണ്ടുപോയതാ ... പിന്നെ ഞാൻ അത് കണ്ടിട്ടില്ല. ആ പാദസരം ഇപ്പോഴും പണയത്തിലാ മോനേ... അതിന്റെ പലിശയെത്രയായെന്ന് എനിക്കൊരു പിടിയുമില്ല."
അവളുടെ ശബ്ദം നേർത്തുപോയി. "ഇപ്പോൾ എന്റെ ദേഹത്ത് ആകെയുള്ളത് ഈ താലിമാല മാത്രമാ..."
ആ വാക്കുകൾ പറഞ്ഞതും അവളുടെ നിയന്ത്രണം വിട്ടു. അവൾ തേങ്ങിക്കരയാൻ തുടങ്ങി. "അച്ഛൻ പോയതിൽപ്പിന്നെ എനിക്ക് ആരുമില്ലാണ്ടായി മനു... ആരുമില്ല."
അവളുടെ ആ കരച്ചിൽ കേട്ട് മനുവിന്റെ നെഞ്ച് പിടഞ്ഞു. ജോയിച്ചേട്ടനോട് അവന് അടക്കാനാവാത്ത ദേഷ്യം തോന്നി.
"അങ്ങനെയൊന്നും പറയല്ലേ ചേച്ചീ," അവൻ ആർദ്രമായി പറഞ്ഞു. "ചേച്ചിക്ക് ആരുമില്ലെന്ന് ആരാ പറഞ്ഞേ? ഞാനില്ലേ ഇവിടെ? ഇനി ചേച്ചി ഒറ്റയ്ക്കാണെന്ന് ഒരിക്കലും തോന്നരുത്. എന്തുണ്ടെങ്കിലും എന്നോട് പറയാം. എല്ലാം കേൾക്കാൻ ഞാനിവിടെയുണ്ടാകും."
അവന്റെ വാക്കുകൾ കേട്ട് അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം, മനുവിന്റെ ശബ്ദത്തിൽ ഒരു കുസൃതി നിറഞ്ഞു.
"ദേ, ഈ കരച്ചിലൊന്ന് മാറ്റാൻ ഞാൻ ഒരു പാട്ട് പാടിത്തരട്ടെ? അന്ന് ചേച്ചിയെനിക്ക് പാടിത്തന്നതല്ലേ... ഇതൊരു റിട്ടേൺ പോളിസിയായിട്ട് കൂട്ടിക്കോ."
അവന്റെ ആ അപ്രതീക്ഷിതമായ ചോദ്യം കേട്ട്, തേങ്ങലുകൾക്കിടയിലും അവൾക്ക് ചിരി വന്നുപോയി. "പോ മനു... വെറുതെ കളിയാക്കാതെ."
"ആഹാ, എങ്കിൽ ഞാൻ പൊക്കോട്ടെ? ഞാൻ വെക്കുവാണേ," അവൻ കളിയായി പറഞ്ഞു.
"അയ്യോ വേണ്ട!" അവൾ വെപ്രാളത്തോടെ പറഞ്ഞു. "വെക്കല്ലേ... എനിക്കിനിയും സംസാരിക്കണം."
ആ വാക്കുകളിൽ അവളുടെ സങ്കടം അലിഞ്ഞുപോയിരുന്നു, പകരം അവിടെ
💬 Comments
View all comments