Chapter Title : അയ്യപ്പനും പത്രോസും [Dhivya]
കട്ടനും കുടിച്ച് ഇറങ്ങി
അവൾ മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി ഞാൻ ഒന്നു തോട്ടത്തിലൂടെ കറങ്ങിട്ട് വരാം കുളത്തിൽ നിന്നും ഒന്നു കുളിക്കാനും പ്ലാൻ ഉണ്ട്
ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വരണം ട്ടോ മോളെ
ശരി മുത്തശ്ശി .....ഞാൻ വേഗം വരാം....
സുപ്രിയ വീടിന്റെ പിന്നിലോട്ട് പോകാൻ നേരം അയ്യപ്പൻ തോട്ടത്തിൽ നിന്നും വലിയ ഒരു ചാക്കിൽ പച്ചക്കറികളു മായി
അങ്ങോട്ട് വരുന്നുണ്ടായിരുന്നു
വീടിന്റെ മുന്നിലെത്തിയ അയ്യപ്പൻ പറഞ്ഞു ... തമ്പ്രാനെ പച്ചക്കറി എന്തെങ്കിലും വേണോ .
സുപ്രിയയുടെ മുത്തച്ചന്റെ പേര് ഗോപിനാഥമേനോൻ എന്നും മുത്തശ്ശി ഭാരതിയും
ഇവിടെ നീ 2 ദിവസം മുമ്പ് തന്നത് തന്നേ കിടപ്പുണ്ട് ഇനി അത് കഴിയട്ടെ എന്നിട്ട് പറയാം
ഓ.... ശരി തമ്പ്രാ....
അയ്യപ്പൻ മേനോനെ ചെറുപ്പം മുതൽ തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത് അത് ഇപ്പോഴും മാറ്റിയിട്ടില്ല
പിന്നെ അങ്ങനെ വിളിക്കുന്നത് മേനോനും നന്നായി സുഖിക്കും ...
തോട്ടത്തിലേക്ക് പോവാനായി ഇറങ്ങിയ സുപ്രിയയെ കണ്ടിട്ട് അയ്യപ്പൻ ചോദിച്ചു
എപ്പോഴാണ് പ്രിയ കുഞ്ഞ് വന്നത്....
കുഞ്ഞു വലിയ ആളായല്ലോ...ഹ ഹ
ഞാൻ കുറച്ചു നേരായി വന്നിട്ട്....അയ്യപ്പൻ ചേട്ടാ..... ചേട്ടന് സുഖം തന്നെ അല്ലെ..
അവൾ ഒരു ഫോർമാലിറ്റിക്ക് വേണ്ടി വിശേഷം ചോദിച്ചു.
ഓ അങ്ങനെ പോണു കുഞ്ഞേ... തമ്പ്രാന്റെ കാരുണ്യത്തിൽ
ഞാൻ ഈ പച്ചക്കറികൾ ഒന്നു കൊണ്ടു പോയി കൊടുക്കട്ടെ ...
അതും പറഞ്ഞ് പോവാൻ തുടങ്ങിയ അയ്യപ്പനോട് മേനോൻ പറഞ്ഞു.
ടാ അയ്യപ്പാ നീ നാളെ പ്രിയ മോൾക്ക് ഭാരത പുഴയും നമ്മുടെ തോട്ടവും എല്ലാം ഒന്നു കൊണ്ടു പോയി കാണിച്ചു കൊടുക്കണം ട്ടോ..''
അതിനെന്താ തമ്പ്രാനെ ഞാൻ നാളെ ഉച്ച വരെ തോട്ടത്തിൽ ഉണ്ടാവും. പ്രിയ കുഞ്ഞ് ഒഴിവു പോലെ വന്നോട്ടെ :
ഞാനും ഭാരതിയും നാളെ കാലത്ത് ചെറുതുരുത്തി വരെ പോവും...
ഭാരതിക്ക് അവിടത്തെ ആശുപത്രിയിൽ ഉള്ള നാടൻ ചികിത്സ അല്ലെ ... വരാൻ നാലു മണി എങ്കിലും ആവും അവിടെ നല്ല തിരക്കാണല്ലോ ...
ആയിക്കോട്ടെ തമ്പ്രാ....
അയ്യപ്പൻ നേരെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി സുപ്രിയ നേരെ
💬 Comments
View all comments