Chapter Title : അഴകിന്‍റെ ദേവതമാര്‍ [Kambi Novel]
സ്റ്റാൻറിൽ നിന്നും ഞങ്ങടെ വണ്ടിയിൽ കേറിയിരുന്നു. പതിവിന് വിപരീതമായി ഞാനൊന്ന് നോക്കിയപ്പോൾ അവളൊന്ന് നല്ല പോലെ ചിരിച്ചു. വളരെ പാട് പെട്ട് ഞാനും തിരിച്ച് ചിരിച്ചു. പിന്നെ അറ്റപ്പുറവും ഇറ്റപ്പുറവുമുള്ളവരെ നോക്കിയവൾ ചിരിയൊതുക്കി. അത് കണ്ടപ്പോൾ എനിക്കൊരുമ്പേഷം തോന്നി. എന്തൊക്കെ പറഞ്ഞാലും സുന്ദരിയായൊരു പെൺകുട്ടി മധുരമായൊന്ന് ചിരിച്ചാലേത് യുവാവിന്റെയും ഉള്ളിലൊരു കുളിർമയുണ്ടാവില്ലേ? അത് തന്നെ. പൈസ വാങ്ങാൻ ചെന്നപ്പോൾ അവൾ വീണ്ടും ചിരിച്ചു. എന്റെ ദേഷ്യമെല്ലാം ആ ചിരിയിൽ തണുത്തലിഞ്ഞപോലെ തോന്നി. ഇറങ്ങി പോകാൻ നേരം അവൾ ഫുട് ബോഡിൽ നിന്നിരുന്ന എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു : 'സോറി, റിയലി സോറി അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകളാണതെന്നെനിക്ക് തോന്നി. വണ്ടി നീങ്ങുമ്പോൾ ഞാൻ പുറകോട്ട് നോക്കി , അവൾ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നടക്കുന്നു. ആളുകളെയെല്ലാം ഇറക്കി വണ്ടി തിരിച്ചിടുമ്പോൾ പ്രസാദ് ചോദിച്ചു: എന്താടാ ലൈനായോ അവള നിന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നല്ലോ? കണ്ണാടിയിലെല്ലാം ഞാൻ കണ്ടു. ദേ മോനേ പോലീസാരുടെ ഇടി ഇനിയും കൊള്ളിക്കാനാണോ നിന്റെ ഉദ്ദേശം? നീ വെറുതേയിരി, ആ കുട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ശരി ശരി നിൻറിഷ്ടം. പിറ്റേന്ന് അവൾ സ്റ്റോപ്പിലെത്തും മുന്നേ വണ്ടി മുന്നോട്ട് നീങ്ങി, വഴിയിലവം കൈ കാണിച്ചിട്ടും പ്രസാദ് വണ്ടി നിർത്താനുള്ള ഭാവം കാണിച്ചില്ല. ഞാൻ ബെല്ലടിച്ച് നിർത്തിയപ്പോൾ അവൾ ഓടി വന്ന് കേറി, ഒപ്പം എനിക്കൊരു താങ്ക്സും പറഞ്ഞു. പ്രസാദെനെ നോക്കി, അവന്റെ അതൃപ്തിയോടെയുള്ള രൂക്ഷ നോട്ടം ഞാൻ ചിരിച്ച് തള്ളി. സ്റ്റാൻറിലെത്തിയപ്പോളവൻ പറഞ്ഞു: നിനക്കും കൂടി ഷെയറുള്ളോണ്ടാ അളിയാ, അല്ലെങ്കിൽ അവളെ ഞാനീ വണ്ടീരെ പടി കേറ്റുല. നിനക്കിപ്പോഴും കലിപ്പ് മാറിയില്ലേ? ആ കുട്ടി സോറി പറഞ്ഞില്ലേ? അത് നിന്നോടല്ലേ? നിന്നോട് വേറെ പറയണമെങ്കില്‍ ഞാന്‍ പറയാം ദേ നീ എറങ്ങി പോണുണ്ടോ . . . . അവൻ അരിശപ്പെട്ടു. ദിവസങ്ങൾ പോകപൈ , സഞ്ചനയുമായുള്ള അടുപ്പം കൂടി വന്നു. ഇടക്കൊരു ദിവസം വണ്ടിയൊരു ടെമ്പോയുമായിടിച്ച് കേസായപ്പോൾ, തെറ്റ് പ്രസാദിന്റെ ഭാഗത്തായിരുന്നിട്ടും, അവളുടെ സമ്മർദ്ദത്തിൽ അവളുടെ അഛ്ചൻ,
💬 Comments
View all comments