Chapter Title : ബംഗ്ലാവ് [ആദി]
മദ്ധ്യത്തിൽ വെച്ചാവണമെന്നും. എന്നാൽ ശിവൻ പൊയ്ക്കോ. അമ്മയും പെങ്ങളുമല്ലേ വീട്ടിലുള്ളതു ?”
അവൻ പുറത്തിറങ്ങി. “ബൈ, ശിവാ. ഗുഡ്നൈറ്റ്” ഫരീദ് കൈ വീശി കാണിച്ചു. മാരുതികാർ അവിടെയിട്ട് തിരിച്ച അവൾ ഓടിച്ചു പോയി.
അൽപനേരം ചലനശേഷി നഷ്ടപ്പെട്ട് ശിവൻകുട്ടി തരിച്ചു നിന്നു! ഈ സ്ത്രീ ഒരു സമസ്യയാണ്. പൂരിപ്പിക്കാനാവാത്ത സമസ്യ..!
മാരുതി റോഡിലേക്ക് കയറി മറഞ്ഞു സന്ധ്യ രാത്രിക്ക് വഴിമാറിക്കഴിഞ്ഞിരുന്നു എങ്കിലും നിലാവുപോലെ ചെറിയ വെട്ടമുണ്ട്. അവൻ വീട്ടിലേക്ക് നടന്നു. സാധാരണ ശനിയാഴ്ച്ചകളിൽ താൻ പത്തുമണി കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഇന്ന് വളരെ നേരത്തെയാണ്. ഫരീദ സുഹൃത്തുക്കളോടൊപ്പമുള്ള കൂടലൊന്നും നടന്നില്ല.
വീട്ടുമുറ്റത്തെത്തിയതും തന്റെ പിറകിലാരോ വരുന്നതുപോലൊരു തോന്നൽ . അവനുണ്ടായി തിരിഞ്ഞു നോക്കിയപ്പോൾ ശരിയാണ്. ആ രോ വരുന്നുണ്ട്. പതുക്കെയാണു വരുന്നത്. തന്റെ വീട്ടിലേക്കു തന്നെയാണോ?. തൊട്ടടുത്ത വീടിന്റെ അടുക്കളയിൽ നിന്നുള്ള വെളിച്ചത്തിൽ അവൻ ആളെ കണ്ടു. ശ്രീകലയുടെ അച്ചൻ രാഘവൻ! തന്നെ കാണാനുള്ള വരവായിരിക്കും. എന്തായാലും ഈ പരുവത്തിൽ കാണാതിരിക്കുകയാകും നല്ലത്. ഭാവി മരുമോൻ മൂക്കറ്റം കുടിച്ചാണു വീട്ടിലെത്തുന്നതെന്ന് അമ്മായിയച്ചൻ അറിയേണ്ട, മാത്രമല്ല, താൻ കുടിച്ച കാര്യം ശ്രീകല അറിയുകയും ചെയ്യും.
രാഘവൻ മുറ്റത്തേക്ക് കയറുന്നതിനു മുൻപേ അവൻ വിറകു പുരയുടെ അടുത്തേക്ക് മാറിനിന്നു. പക്ഷേ, മുറ്റത്തെത്തിയ അയാൾ വീട്ടിലേക്ക് കയറാതെ തന്റെ അടുത്തേക്ക് വരുന്നതു കണ്ട അവൻ താൻ പിടിക്കപ്പെട്ടു എന്ന് ഉറപ്പിച്ചു. എങ്കിലും ഒരു പരീക്ഷണത്തിനായി അവൻ വിറകു പുരയുടെ ഉള്ളിലേക്ക് കയറി നിന്നു. രാഘവേട്ടനും വിറകു പുരയുടെ ഉള്ളിലേക്ക് കയറി കയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഉരച്ചു!, ചമ്മിയ മുഖത്തോടെ അവൻ തലയുയർത്തി
പക്ഷേ, അയാൾ ഉരച്ച തീപ്പെട്ടിക്കൊള്ളി പുറത്തേക്ക് വീശിക്കാണിക്കുകയാണ് ചെയ്തത്. പുറം തിരിഞ്ഞു നിന്നതിനാൽ അവനെയൊട്ടു കണ്ടതുമില്ല
“മോളേ. ഞാനൊന്നു കക്കൂസിൽ പോയി വരാം” അകത്ത് അമ്മയുടെ സ്വരം
സംശയത്തിന്റെ ആയിരം കടന്നലുകൾ തലക്കുള്ളിൽ മൂളിപ്പറന്നു. ഇയാൾ അമ്മയ്ക്ക് സിഗ്നല് കൊടുത്തതാണോ? കൂടുതൽ ചിന്തിച്ച ബുദ്ദിമുട്ടേണ്ടി വന്നില്ല. അമ്മയുടെ കാലടി ശബ്ദം അടുത്തെത്തി.
“രാഘവേട്ടാ…” പതുങ്ങിയ വിളി
തൊട്ടു മുന്നിൽ കെട്ടിപ്പുണരുന്ന നിഴലുകൾ!
മനസ്സിൽ ഒരു വിഗ്രഹം വീണുടഞ്ഞു. അച്ചന്റെ തിരോധാനത്തിനു ശേഷം കൂലിപ്പണിയെടുത്ത്
💬 Comments
View all comments