Chapter Title : ബംഗ്ലാവ് [ആദി]
ശിവൻകുട്ടി ഭയന്നവശനായി
“സുലൈമാൻ എന്ന പേരിനൊപ്പം ഹാജിയെന്ന് ചേർത്തു വിളിക്കുന്ന ആ സമയം മതി അദ്ദേഹത്തിന് നമെ ഇല്ലായ്മ ചെയ്യാൻ..? ഫരീദ കരഞ്ഞു.
“പക്ഷേ, എനിക്ക് ജീവിക്കണം ശിവാ. അതിനെന്നെ ശിവൻ സഹായിക്കണം. ഞാൻ താരീഖിനെയാണ് ആദ്യം വിശ്വസിച്ചത്. പക്ഷെ, അവൻ ആണല്ല. എന്റെ ശരീരം അവനാഗ്രഹിച്ചു. കൊടുത്തേന്നെ ഞാൻ. എന്നാൽ അവനെന്നെ ഒറ്റി. അതോടെ എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു.”
“മാഡത്തിനു വേണ്ടി ഞാനെന്താ ചെയ്യേണ്ടേതു ..? അവന്റെ ധാർമ്മിക ബോധം ഉണർന്നു. “എന്റെറാപ്പം നിക്കോ..?
“എന്റെ ജീവൻ പൊലിയുംവരെ…’
“താങ്ക്സ്.” അവൾ പൊടുന്ന നെ കെട്ടിപ്പിടിച്ച് ചുംബിച്ചു.
ശിവൻകുട്ടി പതറിപ്പോയി. അവളുടെ പല്ലുകൾ അവന്റെ അധരത്തിൽ തട്ടി. മുറിവു പറ്റിയെന്നു തോന്നുന്നു. അവൾ അധരം വിട്ടതും അവൻ പിടഞെണീറ്റു ശ്രീകലയുടെ മുഖമാണ് മന്താരിൽ ഓടിയെത്തിയത്. എണീറ്റയുടൻ അവൻ അകമുറിയിലേക്ക് കയറി. ബെഡ്ഡിലിരുന്ന് കിളിവാതിലിലൂടെ കായലിന്റെ വിദൂരതയിലേക്ക് നോക്കി. പലപല ചിന്തകൾ അവന്റെ മനസ്സിനെ മഥിച്ചു പെട്ടെന്ന് വെള്ളത്തിലേക്ക് എന്തോ പതിച്ച ശബ്ദം, ഓളങ്ങൾ പിടയുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കായലിലൂടെ കരയിലേക്കാരോ നീന്തുന്നതു കണ്ടു .
“ആരാണത്..? “സൂക്ഷിച്ചു നോക്കിയപ്പോൾ പൗലോസു ചേട്ടനാണെന്നു വ്യക്തമായി.
“ഇയാളിതെന്തൊരുമ്പേട്ടാ..!” അവൻ പിറുപിറുത്തു.
അപ്പോൾ ഫരീദ ആ അറയിലേക്ക് വന്നു.
“ആയിരം രൂപക്കൊരു ബെറ്റ്. നീന്തി കര കാണുമെന്ന് പൗലോസുചേട്ടൻ. പറ്റില്ലെന്നു ഞാൻ. ആയിരം പോകുമെന്നുറപ്പാ.. അങ്ങേര് കര പറ്റും.’ അവൾ പറഞ്ഞു
“ഒഴിവാക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമൊന്നും ഞാൻ കണ്ടില്ല.” അവൾ ബെഡ്ഡിലിരുന്നു.
അവനൊരു കാര്യം ഉറപ്പായി ഇവൾ രണ്ടും കൽപ്പിച്ചാണ്. എതിർക്കുന്നത് വിഡ്ഢിത്തമാണ്. സഹകരിച്ചാൽ നേട്ടങ്ങൾ പലതാണ്. അല്ലെങ്കിലും സാഹചര്യവും സന്ദർഭവുമൊക്കെ അനുകൂലവേള, ആരും അറിയില്ലെങ്കിൽ ആസ്വദിക്കുന്നതല്ലേ ഉത്തമം. !, അവനങ്ങനെയാണു ചിന്തിച്ചത്. കായലിന്റെ വിജനതയിൽ, കണ്ടൽകാടുകളുടെ മറവിൽ നങ്കുരമിട്ട ആ ഹൗസ്ബോട്ട് ഓളങ്ങളിൽപ്പെട്ടു ചാഞ്ചാടി. കാറ്റിനു നല്ല
തണുപ്പുണ്ടായിരുന്നു.
ശിവൻകുട്ടിയുടെ മിഴികളുടെ ആഴങ്ങളിലേക്ക് ഫരീദ നോക്കി. അവളാകെ വിവശയായിരുന്നു. അവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവൾ അവനരികിലേക്ക് നീങ്ങിയിരുന്നു. പിന്നെ അവന്റെ ശിരസ്സ് പിടിച്ച് മടിയിൽ വെച്ച് . അവൻ എതിർത്തില്ല. അവൾ അവന്റെ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചുകൊണ്ടിരുന്നു. പിന്നീടെപ്പൊഴോ
💬 Comments
View all comments