0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1 [പമ്മന്‍ ജൂനിയര്‍]

Author : Teena John Read All Parts 291

പിന്നെയും വിങ്ങി.

'അപ്പളേ കേളനായരെ എനിക്കൊരു സംശയം.' കുറുപ്പ് ഇടയ്ക്കു കടന്ന് ചോദിച്ചു. 'നിങ്ങളെങ്ങനാ ഈ രഹസ്യങ്ങളൊക്കെ കണ്ടുപിടിച്ചത്, മറ്റൊന്നും കൊണ്ടും ചോദിക്കണതല്ലാട്ട്വോ. നിങ്ങള്‍ക്കും ഈ തലതിരിച്ചിലിന്റെ അലോഹ്യം ഉണ്ടോന്നറിയാനാ... വയസ്സായി വരികയല്ലേ അതോണ്ട്...'

ലെച്ചുവിന് പിന്നെയും സംശയമായി. അപ്പോള്‍ വയസ്സാകുന്നവരാണ് ഈ തലതിരിഞ്ഞ് കിടന്നുള്ള പണി ചെയ്യുന്നത്.? അങ്ങനെയെങ്കില്‍ നെയ്യാറ്റിന്‍കര അമ്മൂമ്മയും അപ്പൂപ്പനും...അയ്യോ വേണ്ട അങ്ങനൊന്നും ചിന്തിക്കണ്ട... പക്ഷെ ആ പതിനെട്ട് തികഞ്ഞവളെടെ മനസ്സിലെ കാമചെമ്പന്‍കുതിര കടിഞ്ഞാണ് പൊട്ടിച്ച് തുടങ്ങുകയായിരുന്നു.

ശങ്കരന്‍ അപ്പൂപ്പന്‍ അമ്മയെ ചെയ്താലും ഒരു പക്ഷേ തലതിരിഞ്ഞായിരിക്കും ചെയ്യുന്നത്... ലെച്ചുവിന്റെ മനസ്സില്‍ നൂറുനൂറു സംശയങ്ങള്‍ നിറഞ്ഞുതുളമ്പി.

ആ സംശയങ്ങളോടെ അവള്‍ വായന തുടര്‍ന്നു.

'മനസ്സിലായി മനസ്സിലായി തന്റെ സംശയം. അത് ഞാന്‍ മാറ്റിത്തരുന്നുണ്ട്.' കിട്ടിയ അവസരം പാഴാക്കാതെ പണിക്കര്‍ ഇടയ്ക്ക് കയറി പറഞ്ഞു. ഇയാള് പണ്ട് പോസ്റ്റുമാനായിട്ട് നാടടുതെണ്ടീര്‍ന്ന കാലത്ത് എന്തേരുന്നു പണീന്നറിയോ നിങ്ങള്‍ക്കാര്‍ക്കേലും. പറഞ്ഞുതരണ്ട് കേട്ടോളീന്‍, പെണ്ണുങ്ങള്‍ക്കും പെണ്‍കുട്യോളക്കും വരുന്ന കത്തൊക്കെ പൊളിച്ചുവായിക്കുക. ആളാരാ ഈ പഹയനെന്നറിയോ! ഇങ്ങനെ പൂച്ചേപ്പോലിരിക്കണതൊന്നും കണക്കാക്കേണ്ട'

'വരും വരാണ്ടിരിക്കില്യ, ഞാനിന്നു രാവിലേം കണ്ടിരുന്നു'. എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോള്‍ കാര്യം മനസ്സിലായതുപോലെ എളയതു പറഞ്ഞു.

' ഈ പയഹനേം ആ വഴിക്കൊന്നും കൊണ്ടുരപൊയ്ക്കൂടെ തനിക്ക്' എളയതിന്റെ ബോറടി സഹിക്കാന്‍ വയ്യാഞ്ഞിട്ടെന്നോണം കേളുനായര്‍ പറഞ്ഞു.

'ഏത് എളയതോ!? അയാളീ കാണുംപോലൊന്നുമല്ല, ഈ പൊട്ടന്‍കളിയൊക്കെ നമ്മടടുത്ത് വരുമ്പളേള്ളു. മനയ്ക്കലെത്തുമ്പോ ഈ മട്ടൊക്കെ മാറില്ലേ...' കേളുനായര്‍ തുടര്‍ന്നു. 'അവിടെ പിന്നെ കാണാനും കേള്‍ക്കാനും പറ്റുന്നോര്‍ക്ക് പ്രവേശനം ഇല്ലല്ലോ. അതോണ്ട് എളേതിന് കോളാ. മൂത്താളിന് മൂന്നാമത്തേതും ആയിരിക്കൂന്നൂന്നാ കേള്‍വി...'

'എടോ കേളുനായരെ, തനിക്കീ പരദൂഷണം പറയാതെ ഒരിടത്തിത്തിരി അടങ്ങിയിരൂന്നൂടെ, ആരൊക്കെ അങ്ങോട്ടൊക്കെയാ പോയത്, ഏതൊക്കെ സ്ത്രീകളാ തലതിരിഞ്ഞത്, ആര്‍ക്കൊക്കെയാ ഗര്‍ഭംണ്ടായത്, ആരൊക്കെ ആരൊടെയൊക്കെ പിന്നാലെയാ നടക്കണത് എന്നൊക്കെ തെരക്കാതെ...'

'അതേയ് ഞാന്‍ പറയാം...' പണിക്കര്‍ പറഞ്ഞു. പക്ഷേ, പണിക്കരതു പറഞ്ഞില്ല. പറയാന്‍ തുടങ്ങിയത് പെട്ടെന്ന് നിര്‍ത്തിയിട്ട് ഞാനൊന്നുമറിഞ്ഞവളല്ലേ, നെല്ലുംകുത്തി ഇരുന്നവളാണേ എന്ന മട്ടില്‍ ഒരൊറ്റ ഇരിപ്പിരുന്നു. കാര്യം പിടികിട്ടാതെ പോയ സഭാവാസികള്‍ ചുറ്റും കണ്ണോടിച്ചു. അപ്പോള്‍ കണ്ടു, പാടത്തെ നെടുവരമ്പത്തുനിന്നു പറമ്പിലേക്കുകയറി അമ്പലക്കുളത്തിനു വലംവച്ച്

💬 Comments

View all comments