0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Author : Teena John Read All Parts 147

അസ്സലായി, താന്‍ നമ്മുടെ മാധവിയമ്മാന്ന് പറയും കൂട്ടത്തില് എനിക്കു പറയാന്‍ വയ്‌ക്കോ? അല്ലേ പണിക്കരേ പറയാന്‍ പറ്റ്വോ'

അപ്പോഴേക്കും മാധവിയമ്മ അടുത്തെത്തിക്കഴിഞ്ഞിരുന്നു. രാമനെളയത് താഴത്തേക്കു ചാടിയിറങ്ങി വെളുക്കനെ ചിരിച്ചു. അതുകണ്ടെങ്കിലും കണ്ടില്ലെന്ന മട്ടില്‍ മാധവിയമ്മ വേഗം നടന്നു.

'പാവം' അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കേളുനായരുടെ സഹതാപം.

'ഉം' എന്താപ്പോതിലിത്രപാവം' കുറുപ്പ് ചോദിച്ചു.

'എന്താ പാവംന്നോ, തനിക്കതു മനസ്സിലാവില്ല, എട്ടുവര്‍ഷമായില്ലേ ആ മേനോന്‍ സിംഗപ്പൂര്‍ പോയിട്ട്. പണം ഉണ്ടാക്കി.ധാരാളം പണംണ്ടാക്കി. ഇല്യാന്നു പറേണില്ല. എന്നാലും പണം മാത്രമല്ലല്ലോ മനുഷ്യര്‍ക്കാവശ്യം. എട്ടുവര്‍ഷമായിട്ട് ഈയമ്മ ഒരു പുരുഷസഹായം കൂടാണ്ടെ കഴിയണില്ലെ. അതോണ്ടു തന്ന്യാ ഞാന്‍ പാവംന്ന് പറഞ്ഞത്'

'പുരുഷസഹായം ഇല്യാണ്ടാ കഴിയണെ. പടക്കുതിരകളെപോലെ രണ്ടാനുണങ്ങളില്ലെ കുടുംബത്ത്'

'ഞാന്‍ നേരത്തേ പറഞ്ഞില്ലേ, തനിക്ക് മനസ്സിലാവില്ലാ. വയ്‌ക്കോലു വിറ്റ് കാശുണ്ടാക്ക്ാന്‍ മാത്രമേ താന്‍ പഠിച്ചിട്ടുള്ളു. ആ പണിക്കരോട് ചോദിച്ചുനോക്ക് അയാള് പറഞ്ഞുതരും. പെണ്ണുനന്ന് പക്ഷേ, പെങ്ങളാ, അതോണ്ടെന്താ പ്രയോജനം?'

'ഹേയ് ഇക്കുറി കോണ്‍ഗ്രസിനു തന്ന്യാ ജയം തീര്‍ച്ച. അല്ലാച്ചാല്‍ നോക്കിക്കോളിന്‍' എന്തോ ഗൗരവമേറിയ പ്രശ്‌നമാണ് യോഗം കൈകാര്യം ചെയ്യുന്നതെന്ന് തോന്നിയപ്പോള്‍ എളയത് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

'ഞാനൊരു ദിക്കില്‍ മിണ്ടാണ്ടെ ഇരിക്വോ? ശുണ്ഠിപിടിച്ച കേളുനായര്‍ കയര്‍ത്തു. എന്നിട്ട് മടിയില്‍ നിന്ന് ഒരു ബീഡികൂടി എടുത്ത് ചുണ്ടിനിടയില്‍ തിരുകിയിട്ട് തീകൊളുത്താന്‍ നോക്കുമ്പോള്‍ തീപ്പെട്ടി കഴിഞ്ഞിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി.

'ഒന്നിങ്ങട്ടും എടുത്തോളൂട്ടോ, അതോണ്ട് മുടിഞ്ഞാല്‍ മുടിയട്ടെ. തീപ്പെട്ടി ഞാന്‍ തരണ്ട്' കുറുപ്പ് കൈനീട്ടി. ബീഡി കത്തിച്ച് തീക്കൊള്ളി ഊതിക്കെടുത്തിയിട്ട് അതിന്റെ കരിയാത്ത ഭാഗം ഇടത്തെ കാതിനുള്ളില്‍ മെല്ലെ തിരുകിക്കയറ്റി തിരുപ്പിടിച്ചുകൊണ്ട് കേളുനായര്‍ ഗൗരവത്തില്‍ തുടര്‍ന്നു. അപ്പോ ഞാനെന്തേ പറഞ്ഞത്. ങ്ഹാ, ഈ ബ്രാഹ്മണശാപംന്ന് പറയണതുണ്ടല്ലോ അതെന്നായാലും എന്തായാലും ഏല്‍ക്കാണ്ടെ പോവില്ല. മൂന്നു തലമുറയായില്ലേ അവരനുഭവിക്കുന്നു. ഈയമ്മേടെ കുട്ടികള്‍ക്കെങ്കിലും തകരാറൊന്നും വരാണ്ടിരുന്നാല്‍ മതിയായിരുന്നു.'

'താനെന്താ ഈ പിറുപിറുക്കണെ. ഇപ്പോ തനിക്കാ നൊസ്സെന്ന് തോന്നണൂല്ലോ. ഒന്നു തെളിച്ചു പറഞ്ഞൂടെ എന്താ പറയുള്ളതെച്ചാല്‍' കേളിനായപ്ഡ പറഞ്ഞിതിന്റെ പൊരുള്‍ കുറച്ചൊക്കെ ഊഹിക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നും മനസ്സിലായില്ലെന്ന മട്ടില്‍ കുറുപ്പ് ചോദിച്ചു.

'എന്താ ബ്രാഹ്മണശാപംന്നാ താന്‍ പറയണെ. ആര്‍ക്കാപ്പോ ബ്രാഹ്മണശാപം ഇവിടെ'

'അതാ

💬 Comments

View all comments