0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]

Author : Teena John Read All Parts 343

' നീയെന്താടീ ശിവാനി ചാനല്‍ ചര്‍ച്ചയിലെ പോലെ എന്നെ ക്രോസ് ചെയ്യുവാണോ... ആരും വഴക്കിടണ്ട...അച്ഛന്‍വരും വരെ പാറക്കുഞ്ഞും ശിവാനിയും കേശുവും ഈ മുറിയില്‍ കിടക്കും...'

'അപ്പോ ഞാനോ...' ലച്ചു വായ തുറന്നുപോയി.

'വാ അടച്ച് പിടി കൊതുകുകേറും... നീ എന്റെ റൂമില്‍ കിടന്നാല്‍ മതി... വേഗം പോ... എനിക്ക് അടുക്കളേല്‍ ജോലിയൊണ്ട്...ഹോ... ഇതുങ്ങളേം കൊണ്ട് ഞാന്‍ തോറ്റു...' നീലു നെറ്റിയില്‍ കൈവെച്ചോണ്ട് അടുക്കളയിലേക്ക് നടന്നു.

ലച്ചുശരിക്കും ഭ്രാന്തിന്റെ കീറിയെടുത്ത പേപ്പറുകളിലെ കഥവായിക്കാനായിരുന്നു പിള്ളേരെ മുറിയില്‍ നിന്നോടിക്കാന്‍ ശ്രമിച്ചത്. പക്ഷെ ആ ശ്രമം ഇപ്പോള്‍ എട്ടിന്റെ പണി ആയിരിക്കുന്നു. നാശം പിടിക്കാന്‍... ഇനിയതെങ്ങനെ വായിക്കും.

'എന്താ എന്താ ഇവിടൊരു ബഹളം കേട്ടേ...'

'ആഹാ... പൂരോം കഴിഞ്ഞ് ആനേം പോയിക്കഴിഞ്ഞാണല്ലോ അമ്മൂമ്മേടെ വരവ്...' ശിവാനിപറഞ്ഞു.

'ഒന്നുമില്ല അമ്മൂമ്മ പോയികിടന്നുറങ്ങിക്കോ...' ലെച്ചു പുതപ്പും എടുത്ത് നീലുവിന്റെ മുറിയിലേക്ക് പോയി.

ഇന്നെന്തായാലും അത് വായിച്ചിട്ടേയുള്ളൂ കാര്യം. ഗൈഡിന്റെ പേപ്പറിന്റെ നിറം തന്നാണ് ഭ്രാന്ത് നോവലിന്റെ പേപ്പര്‍ നിറവും. ഭിത്തിയോട് ചേര്‍ന്നിരുന്ന് ഗൈഡിനുള്ളില്‍ വെച്ച് വായിക്കാം. അമ്മ വന്നാലും പഠിക്കാനുണ്ടെന്ന് പറഞ്ഞാല്‍ വലിയ സീനുണ്ടാവില്ല. ലെച്ചു തീരുമാനിച്ചു.

ഹെഡ്മാസ്റ്ററൊറിഴ്ചച്ച് മറ്റെല്ലാവര്‍ക്കും കൃഷ്ണമേനോന്‍ മാഷെ ഇഷ്ടമായിരുന്നു. ഹെഡ്മാസ്റ്റര്‍ക്കു സത്യത്തില്‍ അയാളെ ഭയമായിരുന്നു. തനിക്കു ശരിയല്ലെന്നു തോന്നുന്ന ഏതൊരു കാര്യത്തിലും മറ്റുള്ളവരുടെ മമതയ്ക്കുവേണ്ടി മാത്രം ഒരൊത്തുതീര്‍പ്പിലെത്താന്‍ മേനോന്‍ മാഷ് തയ്യാറായിരുന്നില്ല. ചെറുമന്‍ ചാത്തനെ സ്‌കൂളിലെ പ്യൂണായി നിയമിച്ചത് കൃഷ്ണമേനോന്‍ മാഷ് ഒരാളടെ വാശികൊണ്ടായിരുന്നു. അക്കാര്യത്തില്‍ മറ്റെല്ലാവരും കൂട്ടത്തില്‍ നാട്ടുപ്രമാണികളും എതിര്‍ത്തു.

'സ്‌കോളപ്പടി അശുദ്ധമാക്കെ, അസലായി' 'അവന്റെ കൈയീന്നാരാ വെള്ളം വാങ്ങിക്കഴിക്കാ' 'പാടത്ത് ഒരു മൈല്‍ ദൂരത്തൂടെ ഒഴിഞ്ഞുമാറി പോകുന്ന ചെറുമനെ സ്‌കോളിന്റെ ഉള്ളില്‍ കടത്തെ? കലികാലം' 'എന്തന്നെ ആയാലും സ്‌കോളുതന്നെ വേണ്ടെന്നുവച്ചാലും ചെറുമനെ സ്‌കോളില്‍ കടത്താന്‍ പറ്റില്ല.'

അങ്ങനെ ഓരോരുത്തര്‍ ഓരോന്നു പറഞ്ഞെങ്കിലും കൃഷ്ണമേനോന്‍ മാഷ് പിടിച്ച പിടിവിട്ടില്ല. ചിലരൊക്കെ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. പേരുകേട്ട നായര്‍ കുടുംബങ്ങളിലെ കാരണവന്മാര്‍ മാഷെ ആളയച്ചു വരുത്തി ഗുണദോഷിച്ചുനോക്കി. പക്ഷേ, മാഷ് കുലുങ്ങിയില്ല. കുട്ടികള്‍ മാഷടെ പിന്നില്‍ ഒറ്റക്കെട്ടായി നിന്നു. അവര്‍ ആര്‍ത്തുവിളിച്ചു. മഹാത്മാഗാന്ധിക്കു ജയ്, കൃഷ്ണമേനോന്‍ മാഷ് സിന്ദാബാദ്...'

അന്നതായിരുന്നു കാലം,

💬 Comments

View all comments