0%

Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]

Author : സ്മിത Read All Parts 771

കച്ചവടം ചെയ്യുന്ന അന്ത്രുമാനും പച്ചമീന്‍ വില്‍പ്പനക്കാരി സാറാമ്മയുമൊക്കെ അവിടെയാണ് താമസം. ജനാലയിലൂടെ നോക്കി, എതിരെയുള്ള കുന്നിന്‍പുറത്ത് നിന്ന്‍ ഒഴുകിയെത്തുന്ന നാടന്‍ പാട്ട് കേട്ടു ബിബിന അല്‍പ്പനേരം കൂടി കിടക്കയില്‍ ചരിഞ്ഞു കിടന്നു. നന്ത്യാര്‍വട്ടങ്ങള്‍ക്കപ്പുരത്ത്, വെയിലില്‍ മയങ്ങുന്ന ഇരുണ്ട പച്ചയിലകള്‍ ചൂടിയ നാട്ടുമാവുകള്‍ക്കപ്പുറത്ത് സ്വര്‍ണ്ണ മത്സ്യങ്ങള്‍ മുകളിലേക്കെത്തി നോക്കുന്ന കുളത്തിന് മേലേ വെയില്‍ മയങ്ങി. കുളത്തിന്‍റെ കരയില്‍ കുഞ്ഞ് മാണിക്ക്യം തലകുമ്പിട്ടിരിക്കുന്നു. അവന്‍റെ അമ്മ മിനിങ്ങാന്ന് പോയതാണ് ജീപ്പില്‍ കയറിവന്ന ആരുടെയോ കൂടെ. തിരിച്ചു വരുമ്പോള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിട്ടായിയും നിറമുള്ള ഉടുപ്പും കൊണ്ടുവരാമെന്ന് പറഞ്ഞാണ് പോയത്. കുളത്തിന് മുകളില്‍ വട്ടമിട്ടുപറക്കുന്ന ചകോരപ്പക്ഷികളെ അവന്‍ മുഖമുയര്‍ത്തി നോക്കുന്നെയില്ല. ഇറച്ചിവെട്ടുകാരന്‍ അവറാന്‍ പുറത്ത് നിന്ന്‍ രണ്ടാമതും വിളിച്ചു. “വായന മൊടക്കാന്‍ ഞാന്‍ പിന്നേം വന്നു കേട്ടോ,” “അവറാന്‍ ചേട്ടനോ, വരൂ,” ബിബിന കട്ടിലില്‍ നിന്നും എഴുന്നേറ്റു. സാരി സ്ഥാനം തെറ്റിയാണ് കിടന്നത്. അവറാന്‍ അവിടേക്ക് നോക്കുന്നുണ്ടോ ഇല്ലയോ എന്നോന്നുമോര്‍ത്ത് അവള്‍ ബേജാറായില്ല. നാട്ടിന്‍ പുറമാണ്. ഇവിടെ മനുഷ്യരുടെ നോട്ടത്തില്‍ മുള്ളുകളില്ല. അവറാന്‍ ഒരു തോര്‍ത്ത്‌ മാത്രമേ ഉടുത്തിട്ടുള്ളൂ. ബലിഷ്ടമായ നെഞ്ചില്‍ രോമങ്ങളും വിയര്‍പ്പും. പോത്തിറച്ചി എല്ലുകളില്‍ നിന്നും അടര്‍ത്തി മാറ്റുന്ന പണിക്ക് പുറമേ പാടിയോട്ടു മലയുടെ തുഞ്ചത്ത് പോയി തടിമുറിക്കുന്ന, പാറപൊട്ടിക്കുന്ന പണികളും ചെയ്യുന്ന കൈകളാണ്. അതുകൊണ്ടു തന്നെ ബലിഷ്ടമായ മാംസപേശികള്‍ തുളുമ്പുന്ന തുടകള്‍. എതിരെയുള്ള കുന്നിന്‍പുറത്ത് നിന്ന്‍ വരുന്ന വെയിലില്‍ അയാള്‍ അടിയില്‍ ധരിച്ചിരിക്കുന്ന വള്ളിയുള്ള അണ്ടര്‍വെയര്‍ കാണാം. അവറാന്‍ വരാന്തയിലേക്ക് കയറി. ബിബിന പുറത്തേക്ക് ഇറങ്ങിചെന്നു. വരാന്തയിലെ ബെഞ്ചില്‍ അവറാന്‍ ഇരുന്നു. എതിരെ ബിബിനയും. രണ്ടുപേരും മുഖാമുഖം നോക്കി ഒന്ന്‍ പുഞ്ചിരിച്ചു. “എന്നാ, കണ്ണൊക്കെ വല്ലാതെയിരിക്കുന്നെ? അസുഖം എന്തേലും?” അവറാന്‍ ചോദിച്ചു. “ഓ, ഒന്നൂല്ല. ഒന്നല്‍പ്പം മയങ്ങി. അതിന്‍റെയാ,” അവറാന്‍ പിന്നെ കന്നുകളുടെ അമിത വിലയപ്പറ്റിപ്പറയാന്‍ തുടങ്ങി. വിലയിങ്ങനെ കയറിപ്പോയാല്‍ കശാപ്പുകാരന്‍ എങ്ങനെ പോത്തുകളെ വാങ്ങും? ഇറച്ചി വാങ്ങാന്‍ വരുന്നവരോട് എങ്ങനെ കൂടുതല്‍ കാശു ചോദിക്കും? തനിക്കീപ്പണിയില്ലെങ്കിലും കുഴപ്പമില്ല. പാടിയോട്ട് മലയുടെ മുകളില്‍ മരങ്ങളുള്ള കാലത്തോളം, താഴ്വാരത്ത് ദിനോസോറുകളെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന പാറകളുള്ള കാലത്തോളം തനിക്ക് ജീവിക്കാന്‍ ബുദ്ധിമ്മുട്ടില്ല.

💬 Comments

View all comments