Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 2 [സൂർദാസ്]
കണ്ട കാര്യം തന്നെയല്ലേ നീ പറഞ്ഞത് "
അത് കേട്ടതും അവൾ ഒന്ന് പുച്ഛത്തോടെ ചിരി കോട്ടി.
"ഓ പിന്നേ .. മുഴുവൻ അഴിച്ചിട്ടാൽ തന്നെ പച്ചമുളകിന്റെ നീളമുള്ളതല്ലേ പകുതി മാടി കേറ്റിയ തുണിക്കടിയിലൂടെ കാണുന്നത്.... ഒന്ന് പോയേ ".
അവൾ പറഞ്ഞത് കേട്ട സുൽത്താന്റെ ഫീസ് പോയത് മുഖത്തെ കരുവാളിപ്പിൽ കാണാനുണ്ടായിരുന്നു. തന്റെ വാക്കുകൾ, തന്നെ സന്തോഷിപ്പിക്കാൻ എന്ത് ത്യാഗവും ചെയ്യുന്ന തന്റെ സുൽത്താന് വേദനയായി എന്ന് മനസ്സിലായ അവൾ
" വലിപ്പം അത്രയുള്ളൂ എങ്കിലും അതിന്റെ എരിച്ചിൽ ഒരൊന്നന്നര എരിവല്ലേ... അതല്ലേ ഞാൻ അതെന്നും താലോലിച്ച് കുളിപ്പിക്കുന്നത് " .
അത് കേട്ട സുൽത്താന്റെ മുഖം പഴയ അറുപതിന്റെ ഫിലമെൻറ് ബൾബ് പോലെ പതിയെ ഒന്ന് മിന്നിയെങ്കിലും മൂപ്പർ പൂർണ തൃപ്തനല്ലാത്ത ഒരു ഭാവത്തിൽ,
" പിന്നെ എന്ത് തേങ്ങ കണ്ടു എന്ന് പറഞ്ഞാ നിന്റെ ഈ ഒലിപ്പീരും തുള്ളിച്ചാട്ടവും" .
എന്ന് പറഞ്ഞപ്പോൾ അവൾ നാണത്തോടെ ഒന്നൂടെ സുൽത്താനെ കെട്ടിപ്പിടിച്ചു.
" ഞാൻ കണ്ടു എന്ന് പറഞ്ഞത് നിങ്ങൾ കൊണ്ട് വന്ന അതിഥിയുടെ കാര്യമാണ്. എനിക്കിഷ്ടായി " എന്ന് പറഞ്ഞ് ഒരുമ്മ കൂടി വെച്ച് അവൾ സുൽത്താനെ വിട്ടു.
"ഓ! അതാണല്ലേ ഈ ഇളക്കവും ഒലിപ്പീരും... ഞാൻ അവനോട് ഇത് വരെ കൊണ്ടുവന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല... മനുഷ്യരിലും വളരെ തുച്ഛമായ ഒരു വിഭാഗം നമ്മളെക്കാളും സ്വഭാവശുദ്ധി കാത്തു സൂക്ഷിക്കുന്നവരുണ്ട്. വന്നയാൾ ഒരു മുഹ്സിൻ (സ്വഭാവശുദ്ധിപൂർണതയിലുള്ള സജ്ജനം) ആണെങ്കിൽ എനിക്കവനെ നിർബന്ധിക്കാൻ കഴിയില്ല ... അത് കൊണ്ട് അധികം തുള്ളാതെ മോൾ പോയി റെസ്റ്റ് എടുക്ക്.. അവന്റെ മനോഗതി എന്താണെന്ന് നൂറ മഹലിനോട് ചോദിക്കട്ടെ.
അവന്റെ കൈ പിടിച്ച് സംസാരിച്ചത് അവൾ മാത്രമാണ് (കൈ പിടിക്കുന്ന ജിന്നുകൾക്കേ മനുഷ്യന്റ മനോ വായന സാധ്യമാകൂ.. സിംഹാസനത്തിൽ ഇരിക്കുമ്പോൾ മാത്രം അതിൽ ചെയ്തു വെച്ച മാന്ത്രികത്തകിടിന്റെ സ്ഥലത്താൽ സുൽത്താനും കഴിയും.. തന്റെ ദർബാറിലെ ആരെങ്കിലും തനിക്കിട്ട് പണിയുമോ എന്നറിയാൻ ശൈഖുൽ അസാതീദിനെക്കൊണ്ട് ഇഫ്രീത്തിന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പ ചെയ്യിപ്പിച്ചതാണ്.) മനോഗതി അനുകൂലമാണെങ്കിൽ പോലും അതെല്ലാം നീ ആഗ്രഹിക്കുന്ന പോലെ
💬 Comments
View all comments